2014, ജൂലൈ 23, ബുധനാഴ്‌ച

നബി മദ്യപിക്കുമായിരുന്നോ ? അനിലിന്‍റെ മറ്റൊരു നുണ പൊളിയുന്നു

ഇസ്ലാമില്‍ മദ്യപാനം നിഷിദ്ധമാണെന്ന് അമുസ്ലിംകള്‍ക്ക് വരെ അറിയുന്ന കാര്യമാണ്. അതേ സമയം അനില്‍ കുമാര്‍ എന്ന കപട മിഷനറി ഇസ്ലാമിന്‍റെ പ്രവാചകന്‍ ഒരു മദ്യപാനി ആയിരുന്നു എന്ന നുണ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് പലരുടെയും ശ്രദ്ധയില്‍ പെട്ടു കാണുമല്ലോ ? ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഇതൊരു പച്ച നുണയാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാവുമെങ്കിലും അനില്‍ കുമാര്‍ എന്ന വ്യാജാരോപണ വിദഗ്ദ്ധന്‍റെ തനി നിറം ഒന്ന് തുറന്നു കാട്ടേണ്ടിയിരിക്കുന്നു.
ആമുഖമായി മറ്റൊരു കാര്യം പറയട്ടെ. അനില്‍ ഒരു മുസ്ലിം അല്ലെങ്കില്‍ കൂടി ഒരു വിശ്വാസി ആണെന്ന് ആണല്ലോ അവകാശ വാദം. ഒരു വിശ്വാസിക്ക് എങ്ങനെയാണ് ഇങ്ങനെ പച്ച നുണ പ്രചരിപ്പിക്കാന്‍ കഴിയുന്നത് ? പരലോക മോക്ഷമാണ് ആത്മീയതയില്‍ വിശ്വസിക്കുന്നവരുടെ ലക്‌ഷ്യം. നുണ പറഞ്ഞു കൊണ്ട് ആത്മീയ മോക്ഷം കൈവരിക്കാമെന്നു ഒരു യഥാര്‍ത്ഥ വിശ്വാസി ഒരിക്കലും കരുതുന്നുണ്ടാവില്ല.
ഇനി അനിലിന്‍റെ ആരോപണം പരിശോധിക്കാം
നബി (സ) നബീദ് എന്ന പാനീയം കുടിചിരുന്നതായി സഹീഹ് മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്ത ഏതാനും ഹദീസുകളില്‍ കാണാം. ഈ നബീദ് ആണ് നബി മദ്യപിക്കുമായിരുന്നു എന്ന ആരോപണത്തിന് തെളിവായി ആകെ ആരോപിക്കുന്നത്. അതേ സമയം ഈ ആരോപണത്തെ ഖണ്ഡിക്കുന്നതും മദ്യത്തെ വളരെ ശക്തമായി വിരോധിച്ചതുമായ നൂറു കണക്കിന് ഹദീസുകള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. എന്നിട്ടും തന്‍റെ സ്വത സിദ്ധമായ ശൈലിയില്‍ നുണ പലവട്ടം ആവര്‍ത്തിച്ചു സത്യമാക്കാനുള്ള ശ്രമത്തിലാണ് ടിയാന്‍.
അനില്‍ ഉദ്ദരിച്ച ഒന്ന് രണ്ടു ഹദീസുകള്‍ ആദ്യം കാണാം.
സുമാമയില്‍ നിന്ന് നിവേദനം " ഞാന്‍ ആയിഷയെ കണ്ടപ്പോള്‍ നബീദിനെ (നബി കുടിക്കുമായിരുന്ന) കുറിച്ച് അന്വേഷിച്ചു . ആയിഷ ഒരു അഭിസീനിയക്കാരിയായ പരിചാരകയെ വിളിച്ചു. ശേഷം ഇപ്രകാരം പറഞ്ഞു" അവളോട്‌ ചോദിക്കുക. കാരണം അവള്‍ ആണ് നബിക്ക് നബീദ് തയ്യാറാക്കുന്നത്" അബിസീനിയക്കാരിയായ പരിചാരക പറഞ്ഞു " ഞാന്‍ ഒരു തോല്‍പ്പാത്രത്തില്‍ രാത്രി നബീദ് തയ്യാറാക്കി മൂടി വെയ്ക്കുകയും പ്രവാചകന്‍ രാവിലെ അതില്‍ നിന്ന് കുടിക്കുകയുമാണ് ചെയ്യാറ് ( സഹീഹ് മുസ്ലിം Book 023, Number 4976)
ഈ ഹദീസ് കൂടാതെ ഒന്ന് രണ്ടു സമാനമായ ഹദീസുകള്‍ കൂടി അനില്‍ തന്‍റെ വാദം തെളിയിക്കാന്‍ ആയി ഉദ്ദരിക്കാറുണ്ട്. ഇനി ആരോപണത്തിന്‍റെ സത്യാവസ്ഥ പരിശോധിക്കാം.
അനില്‍ കേവലം തെറ്റിദ്ധാരണയുടെ പേരില്‍ ഉന്നയിക്കുന്ന ആരോപണം അല്ലെന്നു മനസ്സിലാക്കുക. കാരണം ഈ ഉദ്ദരിചിരിക്കുന്ന ഹദീസ് വിവരിക്കുന്ന അദ്ധ്യായത്തിന്‍റെ തലക്കെട്ട്‌ പരിശോധിക്കുക. അതിപ്രകാരമാണ്‌
അദ്ധ്യായം 8 - ലഹരിയില്ലാത്ത കടുപ്പമില്ലാത്ത നബീദ് അനുവദനീയം (മലയാളം)
PERMISSIBILITY TO USE NABIDH WHICH IS NOT STRONG AND HAS NOT TURNED INTO INTOXICANT (ഇംഗ്ലീഷ്)
باب إباحة النبيذ الذي لم يشتد ولم يصر مسكرا (അറബി) http://goo.gl/IHi88r
അതായത് ഉദ്ദരിച്ച ഹദീസിന്‍റെ അദ്ധ്യായത്തിന്‍റെ തലക്കെട്ട്‌ തന്നെ ലഹരി ഇല്ലാത്ത നബീദ് അനുവദനീയം ആണെന്നാണ്‌. ഒരു അദ്ധ്യായത്തിന്‍റെ തലക്കെട്ട്‌ മറച്ചു വെച്ച് കൊണ്ട് വ്യാജാരോപണം നടത്താന്‍ മാത്രം കാപട്യം ഒരു മനുഷ്യന് ഉണ്ടെന്നു മനസ്സിലാക്കുക. ഇവരുടെയൊക്കെ വിശ്വസത്തിന്‍റെ പരിശുദ്ധി എത്രത്തോളം ഉണ്ടെന്നു മനസ്സിലാക്കാന്‍ വേണ്ടി മാത്രമാണ് ഞാനീ മറുപടി പോസ്റ്റ്‌ തയ്യാറാക്കുന്നത്.
നബി കുടിച്ചിരുന്ന നബീദ് ലഹരി ആവാത്ത നബീദ് ആയിരുന്നു എന്ന് ഈ അദ്ധ്യായത്തില്‍ നിന്ന് തന്നെ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാവും. കാരണം നബീദ് വെറും പഴചാറു മാത്രമാണ്. അത് ലഹരി ആവുന്നത് Fermentation നടന്നു കഴിയുമ്പോള്‍ മാത്രമാണ്. സാധാരണ ഗതിയില്‍ Fermentation നടക്കാന്‍ ഏറ്റവും ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും സമയമെടുക്കുമെന്ന് രസതന്ത്രം പഠിച്ചവര്‍ക്ക് അറിയാം. കാരണം Fermentation ഒരു പഞ്ചസാരയെ ലഹരിയാക്കി മാറ്റുന്ന ഒരു മെറ്റബോളിക്ക് പ്രക്രിയയാണ്. വളരെ സാവകാശത്തില്‍ മാത്രമേ ഈ പ്രക്രിയ നടക്കൂ. അതും ഓക്സിജന്‍റെ അസാന്നിധ്യത്തില്‍ !
നബി കഴിച്ചിരുന്ന നബീദ് രാത്രി തയ്യാറാക്കി പകല് കഴിക്കുന്ന നബീദ് ആയിരുന്നുവെന്ന് മുകളില്‍ ഉദ്ദരിച്ച ഹദീസില്‍ തന്നെ കാണാം. ഇതേ കാര്യം വിശദീകരിക്കുന്ന വേറെയും ഹദീസുകള്‍ ഉണ്ട്. ഒന്ന് കൂടി കാണാം
Book 023, Number 4977:
'A'isha reported: We prepared Nabidh for Allah's Messenger (may peace be upon him) in a waterskin, the upper part of which was tied and it (the waterskin) had a hole (in its lower part). We prepared the Nabidh in the morning and he drank it in the evening and we prepared the Nabidh in the night, and he would drink it in the morning. (സഹീഹ് മുസ്ലിം )
അതായത് രാത്രിയോ രാവിലെയോ തയ്യാറാക്കുന്ന നബീദ് വൈകീട്ടോ രാവിലെയോ ആയിരുന്നു നബി കുടിച്ചിരുന്നത് എന്ന്. അതായത് ലഹരിയാവാന്‍ വേണ്ട സമയം വരെ കാത്തിരുന്നില്ലെന്നു വ്യക്തം . ഇത്ര വ്യക്തമായി പറഞ്ഞ കാര്യമാണ് നുണ പ്രചരിപ്പിക്കാന്‍ വേണ്ടി അനില്‍ ദുരുപയോഗം ചെയ്യുന്നത്. ഇയാളുടെ ആത്മാര്‍ഥത വായനാക്കാരുടെ വിലയിരുത്തലിനു വിടുന്നു.
ഇനി ലഹരിയായ നബീദിനെ കുറിച്ച് നബി എന്ത് പറയുന്നു എന്ന് കൂടി കാണുക.
അബൂ ഹുറൈറ (റ) നിവേദനം - " നബി നോമ്പ് എടുക്കാറുണ്ടെന്നു എനിക്കറിയാമായിരുന്നു. നബിക്ക് നബീദ് നല്‍കുവാന്‍ വേണ്ടി നോമ്പ് എടുക്കാത്ത ഒരു ദിവസത്തിന് വേണ്ടി ഞാന്‍ കാത്തിരുന്നു. അങ്ങനെ ഞാന്‍ ഒരു തോല്‍പ്പാത്രത്തില്‍ ലഹരിയായിക്കഴിഞ്ഞ നബീദ് നബിക്ക് നല്‍കി. നബി എന്നോട് പറഞ്ഞു " ഇതാ ചുമരിലേക്കു വലിച്ചെറിയുക. ഈ പാനീയം അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കാത്തവരുടെ പാനീയമാണ് "
(സുനന്‍ അബൂ ദാവൂദ് Book Number 26:: Hadith # 3707)
ഹദീസ് പരിശോധിക്കേണ്ടാവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.http://goo.gl/LEuqVc ഇംഗ്ലീഷ് പരിഭാഷയില്‍ Fermented എന്ന് വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്. Fermentation സംഭവിച്ച നബീദ് വലിച്ചെറിയാന്‍ കല്‍പ്പിച്ച നബിയെ കുറിച്ചാണ് അനില്‍ കുമാര്‍ ഈ പച്ച നുണ പറയുന്നത് എന്നോര്‍ക്കണം. ഇയാള്‍ ഒരു വിശ്വാസി പോലും അല്ലെന്നു ഒരാള്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.

2014, ജൂലൈ 22, ചൊവ്വാഴ്ച

ഫലസ്തീൻ ആരുടെ വാഗ്ദത്ത ഭൂമി?


ചരിത്രപരമായി ജൂതരെ ലോകത്താകമാനം പീഡിപ്പിച്ചത് മദ്ധ്യകാല ക്രിസ്ത്യൻ ഭൂരിപക്ഷ യൂറോപ്പിൽ ആണെന്ന് മുന്പ് വിശധീകരിച്ചല്ലോ? തങ്ങളുടെ പൂർവ്വികരുടെ പീഡനത്തെ കുറിച്ച് അസത്യ പ്രചാരകരായ മൌനം പാലിച്ചതും നാം കണ്ടതാണ്. എത്രത്തോളമെന്നു വെച്ചാൽ തിരു സഭകളുടെ കുരിശു യുദ്ധങ്ങൾ പോലും ക്രിസ്ത്യൻ മതവുമായി ബന്ധമില്ലാത്തതാണ് എന്ന വിചിത്ര വാദങ്ങൾ നിരത്തി ഒളിച്ചോടുകയാണ് ചെയ്തത് .
അവരുടെ ഒളിചോട്ടം ഒരു നാണക്കേടായി അവിടെ നില. നിൽക്കുമ്പോൾ തന്നെ വാഗ്ദത്ത ഭൂമിയുടെ കഥ പറഞ്ഞ് ഇസ്രായേലിന്റെ അധിനിവേശ അക്രമങ്ങളെ ന്യായീകരിക്കാൻ ആണ് പിന്നീട് ശ്രമിച്ചത്. ഇസ്രയേൽ ജൂതന്മാരുടെ വാഗ്ടത്ത ഭൂമിയാണ്‌, അതിനാൽ തന്നെ ഇസ്രായേലിനെ അന്ഗീകരിക്കണമെന്ന വാദം ഒന്ന് പരിശോധിക്കാം.
വാഗ്ദത്ത ഭൂമിയെ കുറിച്ച് ബൈബിൾ എന്ത് പറയുന്നു?
ബൈബിളിൽ വാഗ്ദത്ത ഭൂമി ജൂതന്മാർക്കാണ് എന്നൊരു പരാമർശമേയില്ല . മറിച്ച് അബ്രാഹാമിന്റെ സന്തതികൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഭൂമി എന്ന പരാമർശമേ കാണൂ. ചില സാമ്പിളുകൾ കാണുക:
" അബ്രാഹാം അവനോടു പറഞ്ഞതു: എന്റെ മകനെ അവിടെക്കു മടക്കിക്കൊണ്ടു പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.
എന്റെ പിതൃഭവനത്തിൽനിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോടു അരുളിച്ചെയ്തവനും നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്നു എന്നോടു സത്യം ചെയ്തവനുമായി സ്വർഗ്ഗത്തിന്റെ ദൈവമായ യഹോവ എന്റെ മകന്നു നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാൻ തക്കവണ്ണം നിനക്കു മുമ്പായി തന്റെ ദൂതനെ അയക്കും" (ഉൽപ്പത്തി 24:6-8)
"ഇതാ, ഞാൻ നിന്നോടുകൂടെയുണ്ടു; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്തു ഈ രാജ്യത്തേക്കു നിന്നെ മടക്കിവരുത്തും; ഞാൻ നിന്നെ കൈവിടാതെ നിന്നോടു അരുളിച്ചെയ്തതു നിവർത്തിക്കും" (ഉൽപ്പത്തി 28:15) (യഹോവ യാക്കൊബിനോട് )
"അനന്തരം യോസേഫ് തന്റെ സഹോദരന്മാരോടു: ഞാൻ മരിക്കുന്നു;എന്നാൽ ദൈവം നിങ്ങളെ സന്ദർശിക്കയും ഈ ദേശത്തുനിന്നു താൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു കൊണ്ടുപോകയും ചെയ്യും എന്നു
പറഞ്ഞു. (ഉൽപ്പത്തി 50:24)
"അനന്തരം യഹോവ മോശെയോടു കല്പിച്ചതു എന്തെന്നാൽ നീയും മിസ്രയീംദേശത്തുനിന്നു നീ കൊണ്ടുവന്ന ജനവും ഇവിടെ നിന്നു പുറപ്പെട്ടു, നിന്റെ സന്തതിക്കു കൊടുക്കുമെന്നു ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു"
(പുറപ്പാട് 33:1)
"മുലകുടിക്കുന്ന കുഞ്ഞിനെ ഒരു ധാത്രി എടുക്കുന്നതുപോലെ ഞാൻ അവരെ നീ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു എന്റെ മാറത്തെടുത്തുകൊണ്ടു പോകേണമെന്നു എന്നോടു കല്പിപ്പാൻ ഈ ജനത്തെ ഒക്കെയും ഞാൻ ഗർഭംധരിച്ചുവോ? ഞാൻ അവരെ പ്രസവിച്ചുവോ?" (സംഖ്യാ പുസ്തകം 11:12)
"അവരല്ലാതെ മിസ്രയീമിൽനിന്നു പോന്നവരിൽ ഇരുപതു വയസ്സുമുതൽ മേലോട്ടുള്ള ഒരുത്തനും ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തെ കാണുകയില്ല; അവർ എന്നോടു പൂർണ്ണമായി പറ്റി നിൽക്കായ്കകൊണ്ടു തന്നേ"
(സംഖ്യാ പുസ്തകം 32:11)
" നിനക്കു നന്നായിരിക്കേണ്ടതിന്നും യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത നല്ലദേശം നീ ചെന്നു കൈവശമാക്കേണ്ടതിന്നും യഹോവ അരുളിച്ചെയ്തതുപോലെ" (ആവര്ത്നം 6:18)
ബൈബിളിൽ വാഗ്ദത്ത ഭൂമിയെ കുറിച്ച് പരാമര്ശിച്ചതെല്ലാം അബ്രാഹാമിനെയും സന്തതികളെയും ബന്ധപ്പെടുത്തി മാത്രമാണ് . സംശയമുള്ളവർക്ക് കീ വേർഡ്‌ വെച്ച് സേർച്ച്‌ ചെയ്തു സ്വയം ബോധ്യപ്പെടാനായി ഒരു ലിങ്ക് കൂടി നൽകുന്നു. http://goo.gl/Nceee9
അപ്പോൾ ബൈബിളിൽ നിന്ന് വളരെ വ്യക്തമാണ് അബ്രഹാമിന്റെ സന്തതികൾ ആണ് വാഗ്ദത്ത ഭൂമി വാഗ്ദാനം ചെയ്യപ്പെട്ടവർ എന്ന്. സന്തതി എന്ന വാക്കിന്റെ അർത്ഥം വളരെ വ്യക്തവുമാണല്ലോ? ഇനി ഇന്നത്തെ ജൂതന്മാർ അബ്രഹാമിന്റെ സന്തതികൾ ആണോ എന്ന് കൂടി പരിശോധിക്കാം.
ഇന്നത്തെ ജൂതരും അബ്രഹാമിന്റെ സന്താന പരമ്പരയും തമ്മിലെന്ത് ?
ഇന്നത്തെ ജൂത ജനസംഖ്യ വിവിധ ജനിതക പാരമ്പര്യം പേറുന്നവരാണ് എന്നതാണ് സത്യം. ഉദാഹരണത്തിന് ലോകത്താകമാനമുള്ള ഇന്നത്തെ ജൂത ജനസംഖ്യയുടെ 75% വും Ashkenazi വിഭാഗത്തിൽ പെട്ട ജൂതന്മാരാണ് . നാസി ജർമ്മനിയിലെ കൂട്ടക്കൊലയ്ക്ക് മുന്പ് ലോകത്തെ ജൂതന്മാരിൽ 92% വും ഇവരായിരുന്നു . അവർ കിഴക്കൻ യൂറോപ്പിൽ നിന്നും റഷ്യയിൽ നിന്നും പിൽക്കാലത്ത് ജൂത വിശ്വാസം പിന്തുടർന്നവരാണ്. പല ജനിതക പഠനങ്ങളും ഇവരുടെ യൂറോപ്പിയൻ ബന്ധം സ്ഥിരീകരിച്ചതാണ് . 2013 maternal lineage ൽ പുറത്ത് വന്ന പഠനങ്ങൾ പോലും ഇവരുടെ യൂറോപ്പിയൻ ജനിതക ബന്ധം തെളിയിച്ചു കഴിഞ്ഞു. ന്യൂസ് ഇവിടെ കാണാം.http://goo.gl/7wuVB7
ആൽബർട്ട് ഐൻസ്റ്റീൻ പോലും ഈ വിഭാഗക്കാരൻ ആണ്.
പിന്നെ ശേഷിക്കുന്ന Mizrahi വിഭാഗം ജൂതന്മാരുടേയും മദ്ധ്യേഷ്യയിലെ അറബ് വംശജരുടെയും ജനിതക പാരമ്പര്യം ഒന്നാണ് . ഇനി വാഗ്ദത്ത ഭൂമി ഇവരുടെ അവകാശമാണ് എന്ന് വാദിച്ചാൽ തുല്യമായ അവകാശം അതേ ജീനുകൾ സിരകളിൽ ഓടുന്ന അറബ് മുസ്ലിംകൽക്കും ക്രിസ്ത്യാനികൾക്കും കൊടുക്കേണ്ടി വരും . ഫലസ്തീനിലെ കൃസ്ത്യാനികൾ ഇതേ അഭിപ്രായക്കാരാണ്.
ബൈബിൾ പ്രകാരം വാഗ്ദത്ത ഭൂമി അബ്രഹാമിന്റെ സന്താന പരംബരയ്ക്കാണ് . ക്രിസ്ത്യാനിക്കും , മുസ്ലിമിനും ജൂതനും ഒരുപോലെ അവകാശപ്പെട്ട മണ്ണ് . ജനിതക ബന്ധം മറച്ചു വെച്ച് ഇനി വചനങ്ങൾ ദുർ വ്യാഖ്യാനിച്ചു മുസ്ലിംകളെ ഒഴിവാക്കാൻ ശ്രമിച്ചാൽ അതേ ബൈബിൾ പരിചയപ്പെടുത്തുന്ന യേശുവിനെ നിഷേധിക്കുന്ന ജൂതരും ഔട്ട്‌ ആകും .
ജൂതരെ അകത്താക്കാൻ ശ്രമിച്ചാൽ അറബ് മുസ്ലിംകളും അകത്താകും. ചുരുക്കത്തിൽ വാഗ്ദത്ത ഭൂമിയുടെ യഥാർത്ഥ അവകാശികൾ അബ്രഹാമിന്റെ ഇനി ജൂത- മുസ്ലിംകളേക്കാൾ അറബ് ക്രിസ്ത്യാനികൾക്കാണ് യോഗ്യത എന്ന് വാദിച്ചാൽ അബ്രഹാമിന്റെ പരിചേദന മാതൃക പൌലോസിന്റെ വാക്ക് കേട്ട് ഒഴിവാക്കിയവര്ക്ക് എന്ത് അബ്രഹാമിന്റെ പാരമ്പര്യം. ചുരുക്കത്തിൽ വാഗ്ദത്ത ഭൂമി അബ്രഹാമിന്റെ സന്തതികളുടെ ജനിതകവുമായി ബന്ധപ്പെട്ടു കിടയ്ക്കുന്നു. അതിൽ ജൂതരിലെ ചെറിയ ന്യൂനപക്ഷവും ഭൂരിപക്ഷം വരുന്ന അറബ് മുസ്ലിംകളും കുറച്ചു അറബ് ക്രിസ്ത്യാനികളും പെടുന്നു.
ഗ്രാമഫോണ്‍ എന്ന മലയാള സിനിമയിലെ മലയാളി ജൂത കുടുംബം വാഗ്ദത്ത ഭൂമി സ്വപ്നം കണ്ടു ഇസ്രായേലിലേക്ക് വണ്ടി കയറാൻ ഒരുങ്ങിയത് പോലെ ലോകത്ത് പല ഭാഗത്തുമുള്ള ജൂതർക്കായി മാത്രം ഒരു വാഗ്ദത്ത ഭൂമി ദൈവം ആർക്കും വാഗ്ദാനം ചെയ്തതായി. തെളിയിക്കാൻ ആർക്കും കഴിയില്ല . അതിന്റെ പേര് പറഞ്ഞു നടത്തുന്ന മനുഷ്യക്കുരുതി ആഘോഷിക്കുന്നവർ ആ രക്തത്തിൽ പങ്കുകാരാണ് .
അപ്പോൾ ദൈവത്തിന്റെ വാഗ്ദത്തം പുലർന്നില്ലെ?
ചരിത്രം പരിശോധിച്ചാൽ ദൈവത്തിന്റെ വാഗ്ദാനമായ വാഗ്ദത്ത ഭൂമി എന്നോ പുലർന്നു കഴിഞ്ഞിരിക്കുന്നു. BC 1004 -965 കാല ഘട്ടത്തിൽ ദാവീദ് ഏകീകൃത വാഗ്ദത്ത ഭൂമി സ്ഥാപിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ മകൻ സോളമൻ രാജാവ് പിൽക്കാലത്ത് ഫലസ്തീനിൽ ഭരണം നടത്തുകയുണ്ടായി.അണ്ടനും അടകോടനും തൊപ്പിയിട്ട് വാഗ്ദത്ത ഭൂമി ചോദിച്ചാൽ കൊടുക്കാൻ അങ്ങനെയൊരു വാഗ്ദത്ത ഭൂമി എവിടെയുമില്ല . അല്പ്പമെങ്കിലും അവകാശമുള്ളത് അബ്രഹാമീ സന്തതികൾക്കാണ് . അവരാവട്ടെ ജൂതർ മാത്രമല്ല.
ജൂതരുടെ വാഗ്ദത്ത ഭൂമിയുടെ (?) പേരിൽ നടത്തുന്ന നരനായാട്ടിനു പ്രാമാണിക അടിസ്ഥാനം നിരത്തുന്നവരുടെ വികലവാദങ്ങൾ ഏവർക്കും മനസ്സിലായല്ലോ? അനിലിനെ പോലുള്ളവർ എത്ര വീണ് ഉരുണ്ടിട്ടും കാര്യമില്ല . കൂടുതൽ ഉരുണ്ടാൽ കൂടുതൽ മണ്ണ് തടിക്ക് പറ്റുമെന്ന് മാത്രം.


ആ വിഷയം അവിടെ നില്‍ക്കട്ടെ, ഇനി ഈ വിഷയത്തിന്‍റെ മറ്റൊരു വശം കൂടി പരിശോധിക്കാം. ബൈബിളിലെ ഈ വാഗ്ദത്ത ഭൂമിയില്‍ വിശ്വസിക്കാത്ത ചിലര്‍ ഇസ്രായേലിനെ പിന്തുണയ്ക്കുവാന്‍ ഉന്നയിക്കുന്ന ഒരു മുടന്തന്‍ ന്യായമാണ് 4500 വര്ഷം മുന്‍പ് ജൂതന്മാര്‍ അവിടെ താമസിച്ചിരുന്നു എന്നത്.ഈ വാദത്തെ ഒന്ന് പോസ്റ്റ്‌ മോര്‍ട്ടംചെയ്യാം . രണ്ടു ചോദ്യങ്ങള്‍ നമുക്ക് മുന്‍പില്‍ ഉണ്ട്

ഒന്ന്, നാലായിരത്തി അഞ്ഞൂര്‍ വര്ഷം മുന്പ് ജീവിച്ചിരുന്നവരുടെ തലമുറയാണോ ഇന്നത്തെ ഇസ്രായേല്‍ ?
രണ്ട്, കഴിഞ്ഞ രണ്ടായിരം വര്‍ഷത്തിലധികമായി ഫലസ്തീനില്‍ ജീവിച്ചവര്‍ക്ക് മനുഷ്യാവകാശങ്ങള്‍ ഇല്ലേ ?
ഇന്നത്തെ ജൂതന്മാരും ഇസ്രായേല്‍ സന്തതികളും തമ്മില്‍ കാര്യമായി ബന്ധമില്ല. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ജൂതന്മാരില്‍ 92% വും യൂറോപ്പ്യന്‍, റഷ്യന്‍ പാരമ്പര്യം പേറുന്നവര്‍ ആണ്. അതായത് അവരൊക്കെ യൂറോപ്പിയന്‍ രാജ്യങ്ങളുടെയും റഷ്യയുടെയും പൌരന്മാര്‍ ആയിരുന്നുവെന്ന്. സ്വാഭാവികമായും അവര്‍ ജീവിക്കേണ്ടത് അതാത് രാജ്യങ്ങളില്‍ ആണ്. ആ രാജ്യങ്ങളില്‍ ജീവിക്കാന്‍ താല്പര്യമോ സൌകര്യമോ ഇല്ലെങ്കില്‍ അന്യന്‍റെ ഭൂമി കയ്യേറി അധികാരം സ്ഥാപിക്കുകയല്ല വേണ്ടത്. ഇക്കാര്യത്തില്‍ ആരും എന്നോട് വിയോജിക്കും എന്ന് തോന്നുന്നില്ല. ശേഷിക്കുന്ന ഏതാനും ശതമാനം അബ്രഹാമീ സന്തതികളെ ഫലസ്തീനില്‍ ഉള്‍ക്കൊള്ളുന്നതിന് ആരും എതിര് നില്‍ക്കുമെന്ന് തോന്നുന്നില്ല കാരണം കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ജൂതരെ സംരക്ഷിച്ച ഒരേയൊരു വിഭാഗം അറബ് മുസ്ലിംകളും മുസ്ലിം ഭരണാധികാരികളും മാത്രമാണ്. ഇറാനിലും യമനിലും മറ്റു പല മുസ്ലിം രാജ്യങ്ങളിലും ന്യൂനപക്ഷമായ ജൂതര്‍ സുരക്ഷിതമായി ജീവിക്കുന്നുണ്ട് എന്നോര്‍ക്കണം . എട്ടോ പത്തോ ശതമാനം ജൂതര്‍ ഫലസ്തീനില്‍ താമസിക്കുന്നതിന്‍റെ പേരില്‍ ഒരു ഫലസ്തീനിയും യുദ്ധ പ്രഖ്യാപനം നടത്തില്ല.

4500 വര്ഷം മുന്പ് ജീവിച്ചിരുന്നു . അതിന്?
നാലായിരത്തി അഞ്ഞൂറ് വര്‍ഷം മുന്പ് ജീവിച്ചിരുന്ന ഏതാനും ജൂത തലമുറയുടെ പിന്‍ മുറക്കാര്‍ ഏതാനും ശതമാനം മാത്രമാണ് ഇന്നുള്ളത്. എന്നിരുന്നാല്‍ പോലും ഈ വാദത്തിന്‍റെ ലോജിക് ഒന്ന് പരിശോധിച്ച് നോക്കാം.
അമേരിക്ക റെഡ് ഇന്ത്യന്‍സിന് വിട്ടു കൊടുക്കുമോ ?
60000 വര്‍ഷങ്ങള്‍ക്ക് മുന്പ് തന്നെ അമേരിക്കയില്‍ താമസമാക്കിയ റെഡ് ഇന്ത്യന്‍സ് ആണ് അമേരിക്കയിലെ യഥാര്‍ത്ഥ പൌരന്മാര്‍. 15 ആം നൂറ്റാണ്ടിനു ശേഷമാണ് ഇന്ന് അമേരിക്കയില്‍ കാണുന്ന ഭൂരിപക്ഷം പേരും അമേരിക്കയിലേക്ക് കുടിയേറിയത്. അതായത് കണക്കു നോക്കിയാല്‍ നാല് , അഞ്ചു നൂറ്റാണ്ടുകള്‍ മാത്രം.
ഇന്നത്തെ ഫലസ്തീനികള്‍ ഇതിന്‍റെ നാലഞ്ചു ഇരട്ടിയിലേറെ കാലമായി ഫലസ്തീനില്‍ ഉണ്ട് എന്ന് നിസ്സംശയം പറയാം. ഒന്ന് കൂടി ചികഞ്ഞു നോക്കിയാല്‍ അതിനേക്കാള്‍ പഴക്കം കണ്ടെന്നും വരാം. നാളെ റെഡ് ഇന്ത്യന്‍സ് അമേരിക്ക വേണമെന്ന് പറഞ്ഞാല്‍ വിട്ടു കൊടുക്കുമോ ?
ഇംഗ്ലണ്ട് ആരുടെ ഭൂമി ?
ക്രിസ്തുവിനു 4000 വര്‍ഷം മുന്‍പാണ് neolithic കര്‍ഷകര്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറുന്നത്. അതിനും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്പ് Spain, Dordogne ഭാഗങ്ങളില്‍ നിന്ന് കുടിയേറിയ ജന സമൂഹം ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്നു. ഇന്നത്തെ സായിപ്പന്മാരില്‍ അധികവും മധ്യ യൂറോപ്പില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് വന്നിട്ട് അധിക കാലം ആയിട്ടില്ല. ഇംഗ്ലണ്ടിലെ സായിപ്പന്മാരെ ഒക്കെ കുടിയോഴിച്ചു ആ രാജ്യം അതിന്‍റെ പഴയ പൌരന്മാര്‍ക്ക് വിട്ടു കൊടുക്കുമോ ?
ഓസ്ട്രേലിയ അബോരിജിന്‍സിനു വിട്ടു കൊടുക്കുമോ ?
വെളുത്ത ഓസ്ട്രെലിയയുടെ പുറകില്‍ ഒരു കറുത്ത ചരിത്രമുണ്ട് . ആഫ്രിക്കയില്‍ നിന്ന് ഏതാണ്ട് 50000 വര്‍ഷങ്ങള്‍ക്കു മുന്പ് ഓസ്ട്രേലിയയില്‍ വന്നു താമസം ആരംഭിച്ച ജന വിഭാഗമാണ്‌ അബോരിജിന്‍സ്. അബോരിജിന്‍സിനു ഓസ്ട്രെലിയ വിട്ടു കൊടുക്കാന്‍ ഇന്നത്തെ ലോകം തയ്യാറാവുമോ ?
ലോകത്തെ ഒട്ടു മിക്ക രാജ്യങ്ങളിലും ആയിരക്കണക്കിന് പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ച പല സമൂഹങ്ങളുമുണ്ട്. എന്ന് വെച്ച് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു ശേഷം എവിടെ നിന്നോ വന്ന ഏതാനും പേര്‍ അവരുടെ പാരമ്പര്യം പറഞ്ഞു കൊണ്ട് തദ്ദേശീയരായ പച്ച മനുഷ്യരെ കൊന്നു നിഷ്കാസനം ചെയ്തു ഭൂമി കയ്യടക്കുന്നത് നീതിയാണോ ? അവരില്‍ ഭൂരിപക്ഷവും യൂറോപ്പില്‍ നിന്നും രക്ഷയില്‍ നിന്നുമുള്ള കുടിയേറ്റക്കാര്‍ ആണെന്നും ഓര്‍ക്കണം.
ഇവിടെ വിഷയം ആയിരക്കണക്കിന് വര്ഷം ഒരേ സ്ഥലത്ത് ജീവിക്കുകയും അവിടെ തന്നെ മരിക്കുകയും തലമുറകളായി ആ നാട്ടില്‍ തന്നെ കഴിഞ്ഞു കൂടുകയും ചെയ്യുന്ന ഒരു വിഭാഗത്തെ ആട്ടിപ്പായിച്ചു അവരുടെ ഭൂമി കയ്യടക്കിയ വലിയ അതിക്രമമാണ്. 10 ലക്ഷത്തില്‍ കുറയാത്ത ഫലസ്തീനികള്‍ക്കാണ് തങ്ങളുടെ കൂര നഷ്ടപ്പെട്ടത്. അവര്‍ക്ക് തിരിച്ചു ഫലസ്തീനില്‍ കയറാന്‍ അനുവാദമില്ല. ശേഷിക്കുന്ന ഫലസ്തീനികളുടെ ഭൂമിയില്‍ ഐക്യ രാഷ്ട സഭയുടെ മുന്നറിയിപ്പ് പോലും വക വെയ്ക്കാതെ അനധികൃത കുടിയേറ്റങ്ങള്‍ തുടരുന്നു. ഈ ഫലസ്തീനികള്‍ക്ക് മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഇല്ലേ ? .
ഐക്യരാഷ്ട സഭയുടെ പ്രമേയങ്ങള്‍ ഏറ്റവും കൂടുതല്‍ ലംഘിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇസ്രായേലിനു ഒന്നാം സ്ഥാനമാണ്. എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ ചുരുങ്ങിയത് 32 തവണയാണ് ഇസ്രായേല്‍ ഐക്യരാഷ്ട സഭയെ പുല്ലു വില കല്‍പ്പിക്കാതെ ഫലസ്തീന് മേല്‍ കടന്നു കയറ്റം നടത്തിയത്. ഇപ്പോഴും തുടരുന്നു. ഇതിനെയൊക്കെ ന്യായീകരിക്കാനും ചില പേനയുന്തികള്‍ ഉണ്ടെന്നുള്ളത് ലജ്ജാകരമാണ് .

ഇസ്രായേലിന്‍റെ ലക്‌ഷ്യം ഫലസ്തീന്‍ മാത്രമോ ?


ഫലസ്തീന്റെ ശേഷിക്കുന്ന മണ്ണ്. കൂടി നിരുപാധികം ഇസ്രായേലിനു വിട്ടു കൊടുത്താൽ പോലും ലോകത്ത് ഇസ്രായേലിന്റെ അധിനിവേശം അവസാനിക്കില്ല എന്ന് എത്രപേർക്കറിയാം?

ഇസ്രായേലിന്റെ ലക്ഷ്യം ഇനി ശേഷിക്കുന്ന ഗാസാ മുനമ്പൊ വെസ്റ്റ്‌ ബാങ്കോ മാത്രമല്ല . ഇപ്പോഴുള്ള അധിനിവേശം ഒരു കാൽ വെയ്പ്പ് മാത്രമാണ്.സയണിസത്തിന്റെ പിതാവ് Theodore Herzlതന്നെ വ്യക്തമാക്കുന്നത് ഗ്രൈറ്റെർ ഇസ്രായേലിന്റെ അതിരുകൾ നൈൽ നദി മുതൽ യൂഫ്രട്ടീസ് വരെ എന്നാണ് !അതായത് ഇന്നത്തെ ലബനോൻ , സിറിയ, ഇറാഖ് , സൌദിയുടെ പല ഭാഗങ്ങൾ, സീനായ്, ജോർദാൻ തുടങ്ങി പ്രവിശാലമായ തങ്ങളുടെ ഒരു ഭൂമികയാണ് ഇവരുടെ ലക്‌ഷ്യം. അവസാനത്തെ ഫലസ്തീനിയും കൊല്ലപ്പെട്ടാലും ഇസ്രായേൽ രക്ത ചൊരിചിൽ അവസാനിപ്പിക്കില്ലെന്നു അർത്ഥം. ഈ പ്ലാനിനെ യിനോണ്‍ പ്ലാൻ എന്നാണ് ഇസ്രായേൽ പേരിട്ടിരിക്കുന്നത്. എന്ത് വില കൊടുത്തും നടപ്പിലാക്കാൻ ആണ് ഇസ്രായേലിന്റെ ലക്‌ഷ്യം. അതിനുവേണ്ടി എത്ര തദ്ദേശീയർ കൊല്ലപ്പെട്ടാലും ഒരു ഇസ്രായേലിനു വിഷയമല്ല. ഫലസ്തീനികൾ ഈ പ്ലാനിന്റെ ആദ്യത്തെ ഇരകൾ മാത്രമാണ്.

ഈ യുദ്ധം ഇന്നും നാളെയും അവസാനിക്കാൻ പോവുന്നില്ല. അവസാനത്തെ ഫലസ്തീനിയും ആറടി മണ്ണിൽ അടയ്ക്കപ്പെട്ടാലും ഈ യുദ്ധം അവസാനിക്കില്ല . ഇത് കേവലമൊരു ആഗ്രഹം മാത്രമല്ല. ഒരു രാജ്യത്തിന്റെ സ്റ്റേറ്റ് പോളിസിയാണ് . അതിന്റെ തെളിവാണ് ഗ്രേറ്റർ ഇസ്രായേൽ മാപ്പ് അവരുടെ. നാണയത്തിൽ തന്നെ പതിച്ചു വെച്ചിരിക്കുന്നത്. ചിത്രം കാണുക.ഐക്യ രാഷ്ട്ര സഭ നൂറ്റിയൊന്ന് തവണ നിറുത്തി വെയ്ക്കാൻ ആവശ്യപ്പെട്ടാലും അനധികൃത കുടിയേറ്റം അവസാനിക്കാൻ പോവുന്നില്ല എന്നതാണ് സത്യം.




ഇത് കേവലമൊരു സംഘർഷമല്ല. ഹമാസ് തിരിച്ചടിച്ചാലും ഇല്ലെങ്കിലും കൃത്യമായ ഇടവേളകളിൽ ഇസ്രായേൽ തങ്ങളുടെ അജണ്ട നടപ്പിലാക്കാൻ തന്ത്രങ്ങൾ മെനയുക തന്നെ ചെയ്യും. ലോകം വേൾഡ് കപ്പ് ആസ്വദിക്കുമ്പോൾ തന്നെ ഇപോഴത്തെ സംഭവ വികാസം നടന്നത് വളരെ യാദ്രിഷിചികം ആണെന്ന് കരുതുന്നവരാണ്‌ വിഡ്ഢികൾ.ലോകം ചൈനയിൽ നടക്കുന്ന പ്രദര്ശനം ഉറ്റു നോക്കുമ്പോൾ അറബികളെ നമ്മൾ പുറത്താക്കണം എന്ന് 1989 ൽ അഭിപ്രായപ്പെട്ട ആളാണ്‌ നെതന്യാഹു. (Israeli journal Hotam, November 24,1989)

ഇനി നിക്ഷ്പക്ഷതയുടെ മുഖം മൂടി അണിഞ്ഞു ഇസ്രായേൽ രാജ്യത്തിന്റെ നില നിൽക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നവരോട് ഒരു ചോദ്യം. ഗ്രൈട്ടർ ഇസ്രായേൽ പദ്ധതിയെ നിങ്ങൾ അന്ഗീകരിക്കുന്നുണ്ടോ? ഫലസ്തീനിലെ സംഘർഷം ഏകപക്ഷീയമായി അറബികൾക്ക് പരിഹരിക്കാൻ കഴിയുമെന്ന അഭിപ്രായം ഇപ്പോഴുമുണ്ടോ? എങ്കിൽ കളിയറിയാതെ ഗ്യാലറിയിൽ ഇരുന്നു ആട്ടം കാണുന്ന വെറും വിഡ്ഢിയാണ് നിങ്ങൾ.

ജൂതരെ സംരക്ഷിച്ചത് മുസ്ലിംകള്‍ മാത്രം

തെരുവില്‍ വെച്ച് ജൂതന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുക. അയാളുടെ മകളെ പ്രണയിച്ചു വിവാഹം കഴിക്കുക. അവനായിരുന്നു മധ്യകാല യൂറോപ്പിലെ വിഖ്യാത സാഹിത്യങ്ങളിലെ ഹീറോ !!!
വിശ്വ വിഖ്യാതമായ ഷേക്സ്പിയര്‍ കൃതികളില്‍ പോലും ജൂതന്മാര്‍ വെറുക്കപ്പെട്ടവരായിരുന്നത് യാദ്രിശ്ചികമായിരുന്നില്ല. അന്നത്തെ യൂറോപ്പിലെ സാമൂഹ്യ പശ്ചാത്തലത്തിന്‍റെ സ്വാധീനം അന്നത്തെ സാഹിത്യ കൃതികളില്‍ പ്രകടമായിരുന്നു.
കൊള്ള പലിശക്കാരനായ ശൈലോക് ഒരു ജൂതനായിരുന്നു. ഷേക്ക്‌സ്പിയറിന്റെ മെര്‍ച്ചന്റ് ഓഫ് വെനീസില്‍ ജൂതന്‍ എന്ന വിശേഷണം തന്നെ വെറുക്കപ്പെട്ടവന്‍ എന്ന രീതിയിലാണ്. He was a Jew എന്ന് പറഞ്ഞാല്‍ അതോടെ ആ കഥാപാത്രത്തിനു വെറുക്കപ്പെട്ടവന്‍, ക്രൂരന്‍ , കരുണയില്ലാത്തവന്‍, അത്യാഗ്രഹി എന്നീ സ്വഭാവ വിശേഷങ്ങള്‍ വന്നു ഭവിക്കുന്നു.

യൂറോപ്പ് ജൂതരോട് ചെയ്തത് എന്ത്‌ ?

ചരിത്രത്തിലെ ഏറ്റവും ദീര്ഘമായ ജൂത കൂട്ടക്കൊലകൾ അരങ്ങേറിയത് മദ്ധ്യ കാലഘട്ടത്തിൽ ആണ്. നീണ്ട 1900 വർഷം ഒരു ജനതയെ പീഡിപ്പിച്ച രക്ത രൂക്ഷിതമായ ചരിത്രത്തിലേക്ക് ഒന്ന് എത്തി നോക്കാം. മദ്ധ്യ കാല യൂറോപ്പിലെ ജൂത വിരുദ്ധ അക്രമങ്ങളുടെ കാരണങ്ങൾ പൂർണ്ണമായും മതപരമായിരുന്നു. ക്രിസ്ത്യൻ സഭകളിലെ സ്ഥിരാന്ഗങ്ങൾ വരെ യേശുവിന്റെ കുരിശു മരണത്തിനു കാരണക്കാർ ജൂതരായിരുന്നു എന്ന വിശ്വാസത്താൽ ജൂത വിരോധം സൂക്ഷിക്കുകയും അവർക്കെതിരെ അക്രമങ്ങൾ അഴിച്ചുവിടുകയും കൂട്ടക്കൊലകൾ നടത്തുകയും ചെയ്തിരുന്നു എന്ന് കാണാം.
Deicide അല്ലെങ്കിൽ ദൈവത്തെ കൊന്നു എന്ന കൊടിയ പാപം ചെയ്തവരാണ് ജൂതർ എന്ന വിശ്വാസം അക്കാലത്ത് വ്യാപകമായിരുന്നു . ഇതേ കാരണത്താൽ 1900 വർഷം ഇരകൾ ആവേണ്ടി വന്നു ലോകത്ത് ആകമാനമുള്ള ജൂതർക്ക്‌ എല്ലാ യൂറോപ്പിയൻ രാജ്യങ്ങളിൽ നിന്നും ജൂതന്മാർ പുറത്താക്കപ്പെടുകയോ കൂട്ടക്കൊലയ്‌ക്ക് വിധേയരാക്കപ്പെടുകയോ ചെയ്തു. യൂറോപ്പില്‍ ജൂതന്മാരുടെ ജീവിതം മൃഗ തുല്യമായിരുന്നു. അവരെ പൌരന്മാരായി പോലും കണക്കാക്കിയിരുന്നില്ല. ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും സര്‍വ്വ സാധാരണമായിരുന്നു. AD 250 മുതല്‍ 1948 വരെ 109
പ്രദേശങ്ങളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട വെറുക്കപ്പെട്ട സമൂഹമായിരുന്നു ജൂതന്മാര്‍ . കൃസ്തന്‍ ഭരണത്തിന് കീഴില്‍ അടിച്ചമര്‍ത്തപ്പെട്ട ജൂതന്മാരെ ക്രൂരമായാണ് അന്നത്തെ യൂറോപ്യന്‍ സമൂഹം കൈകാര്യം ചെയ്തത്. എ ഡി 136 ല്‍റോമന്‍ ചക്രവര്‍തി ഹഡ്രിയാന്റെ ക്രൂര പീഡനത്തിനു ഇരയായി ഏകദേശം 4 ലക്ഷം പേര്‍ കൊല്ലപ്പെട്ടു.
1007 മുതൽ 1012 വരെ ഒട്ടനവധി ജൂതന്മാർ നിർബന്ധിത മത മാറ്റത്തിനു വിധേയരാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. King Robert the Pious, Richard II, Duke of Normandy, and Henry II, Holy Roman Emperor എന്നിവരാണ് ഇതിനു നേതൃത്വം നല്കിയത്.
കുരിശു യുദ്ധങ്ങളുടെ കാലത്ത് ഈ അക്രമങ്ങൾ അതിന്റെ മൂർധന്യാവസ്ഥയിൽ എത്തി. 1096 ൽ ഫ്രാൻസ്-ജർമ്മൻ കുരിശു പോരാളികൾ റിന്നിലെയും ദാനൂബിലെയും ജൂത വിഭാഗങ്ങളെ കൊന്നൊടുക്കി.12000 ജൂതരാണ് വാളിനു ഇരയായത്.
1099ല്‍ യൂറോപ്പിലെ കുരിശു യോദ്ധാക്കള്‍ ജെറുസലേം പിടിച്ചെടുത്തു ക്രിസ്ത്യന്‍ ഭരണകൂടം സ്ഥാപിച്ചു. യൂറോപ്പിലും മിഡിൽ ഈസ്റ്റിലുമായി പത്തായിരം യഹൂദരെ വധിച്ചു. സിനഗോഗുകളിൽ പ്രാർത്ഥനയിൽ മുഴുകിയിരുന്നവരെ വളഞ്ഞു അവരുടെ സിനഗോഗുകൾ സഹിതം തീയിട്ടു കൊല്ലുകയായിരുന്നു എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
1320 ൽ ഫലസ്തീൻ മുസ്ലിംകളുടെ കയ്യിൽ നിന്ന് മോചിപ്പിക്കാൻ എന്ന പേരിൽ സ്വയം സജ്ജരായ 40000 ക്രൈസ്തവ പോരാളികൾ 120 ജൂത കമ്യൂണിറ്റികളെ നാമാവശേഷമാക്കി. 1321 ൽ ഫ്രാൻസിൽ 5000 ജൂതരെ കുറ്റിയിൽ കെട്ടിയിട്ട് ചുട്ടു കൊന്നു.
1348 ൽ പ്ലേഗ് ബാധയ്ക്കു കാരണം ജൂതന്മാർ ആണെന്ന് ആരോപിച്ചു ജർമ്മനിയിൽ മാത്രം 11400 ജൂതൻമാരെ ചുട്ടു കൊന്നു. മുസ്ലിംകളുടെ സംരക്ഷണത്തിൽ ആയിരുന്ന സ്പെയിനിലെ ജൂതന്മാർ. മുസ്ലിം സ്പെയിൻ തകർന്നതോടെ 70 ജൂത വിഭാഗങ്ങൾ കൂട്ട കൊലയ്ക്കു വിധേയരായി. നിർബന്ധ മതംമാറ്റത്തിനു വിധേയരായി. 1453 ൽ പോളണ്ട് ഉൾപ്പടെയുള്ള പല പ്രദേശങ്ങളും ജൂതരുടെ പൌരത്വം എടുത്തു കളഞ്ഞു.
1492 ൽ സ്പെയിനിൽ നിന്ന് മതം മാറാൻ വിസമ്മതിച്ച 3 ലക്ഷം ജൂതന്മാർ ഇസ്ലാമിക് തുർക്കിയിലേക്ക് അഭയം തേടി പലായനം ചെയ്തു . 1497 ൽ പോർച്ചുഗീസിൽ നിന്ന് ജൂതരെ പുറത്താക്കി. 20000 ജൂതർ രാജ്യം വിട്ടു.
ജൂതരെ നിരന്തരം ആക്രമിക്കാനുള്ള പ്രധാന കാരണം യേശുവിന്റെ കൊലയാളികൾ എന്ന വിശ്വാസമായിരുന്നു. കത്തോലിക്കാ സഭയുടെ പ്രതാപ കാലത്ത് നടന്ന ഈ കൂട്ട കുരുതികൾ നിയന്ത്രിക്കാൻ സഭയ്‌ക്ക് കഴിഞ്ഞില്ലെന്നു മാത്രമല്ല സഭ തന്നെ പലപ്പോഴായി ജൂത സമൂഹത്തിനു എതിരായ കരിനിയമങ്ങൾ കൊണ്ടുവന്നിരുന്നു. 1846 ൽ ആണ് അത്തരം നിയന്ത്രണങ്ങൾ വത്തിക്കാൻ എടുത്തു കളഞ്ഞത് തന്നെ.
ഫ്രാന്‍സില്‍ നാസികള്‍ ജൂതന്മാര്‍ക്ക് ധരിക്കാന്‍ നിര്‍ബന്ധമാക്കിയ ബാഡ്ജ്
ഫ്രാന്‍സില്‍ നാസികള്‍ ജൂതന്മാര്‍ക്ക് ധരിക്കാന്‍ നിര്‍ബന്ധമാക്കിയ ബാഡ്ജ്
ജൂതന്മാരെ കൊല്ലാന്‍ ഉപയോഗിച്ച Zyklon-B വിഷ വാതക പെല്ലറ്റുകള്‍ - ആഷ്വിറ്റ്സ് (പോളണ്ട്)
ജൂതന്മാരെ കൊല്ലാന്‍ ഉപയോഗിച്ച Zyklon-B വിഷ വാതക പെല്ലറ്റുകള്‍ – ആഷ്വിറ്റ്സ് (പോളണ്ട്)
ആഷ്വിറ്റ്സ്  (പോളണ്ട്) ഗാസ് ചേമ്പറില്‍ കൊല്ലപ്പെട്ടവരുടെ ഷൂകള്‍ കുട്ടി ഇട്ടപ്പോള്‍ (1945)
ആഷ്വിറ്റ്സ് (പോളണ്ട്) ഗാസ് ചേമ്പറില്‍ കൊല്ലപ്പെട്ടവരുടെ ഷൂകള്‍ കുട്ടി ഇട്ടപ്പോള്‍ (1945)






നാസി ജര്‍മനിയില്‍ തിരിച്ചറിയാന്‍ വേണ്ടി ജൂതന്മാര്‍ സ്റ്റാര്‍ ഓഫ് ഡേവിഡ്‌ ധരിക്കണമായിരുന്നു



1933 ലെ കൂട്ടക്കൊലയോടെ യൂരോപ്പിയർ ജൂതരെ ശല്യം ഒഴിവാക്കാൻ ഫലസ്തീനിലേക്ക് കുടിയിരുത്തുകയായിരുന്നു . ഇസ്രായേൽ എന്ന രാജ്യം നിലനിൽക്കേണ്ടത് ഇനി യൂറോപ്യരുടെ ആവശ്യമാണ്‌. ഇസ്രായേൽ ഇല്ലാതായാൽ 1900 വർഷം തങ്ങൾക്ക് ഒരു ശല്യമായ ജൂതർ തിരികെ യൂറോപ്പിലേക്ക് തന്നെ കുടിയേറുമെന്ന ഭയമാണ് ഇസ്രായേൽ ക്രൂരതയെ അവഗണിക്കാൻ അവരെ പ്രേരിപ്പിക്കുന്നത് . എത്ര ഫലസ്തീനികളെ കൊന്നാലും ശരി, ജൂതർ ജറുസലേമിൽ തുടരേണ്ടത് യൂറോപ്പിന്റെ ആവശ്യമാണ്‌.

ദൈവ പുത്രനെ കൊന്നവരെ തങ്ങളുടെ 109 പ്രദേശങ്ങളിൽ നിന്ന് പുറത്താക്കുകയും അനേക ലക്ഷം പേരെ കൊന്നൊടുക്കുകയും ചെയ്തവർ ഇന്ന് ഇസ്രായേലിനു വേണ്ടി ജയ് വിളിക്കുന്നത് ഒരു ശല്യം ഒഴിവായ ആഹ്ലാദത്തിൽ മാത്രമാണ്. അല്ലെങ്കിൽ 1900 വർഷം നിന്ദ്യരും നിക്രിഷ്ടരുമായ ജൂതർ എങ്ങനെയാണ് ഒരു സുപ്രഭാതത്തിൽ ഇവരുടെ ഇഷ്ട ജനതയായത് ?

ജൂതന്മാരുടെ സുവര്‍ണ്ണ കാലം

ഗൂഗിളില്‍ Golden age of Jews in Europe എന്ന് സെര്‍ച്ച്‌ ചെയ്തു നോക്കിയാല്‍ കാണുന്ന റിസള്‍ട്ട്‌ ചരിത്രമറിയാത്തവരെ അമ്പരപ്പിക്കും. അത് കൃസ്ത്യന്‍ ഭരണത്തിലോ ജൂത ഭൂരി പക്ഷ പ്രദേശങ്ങളിലോ ആയിരുന്നില്ല. മുസ്ലിംകള്‍ സ്പൈന്‍ ഭരിച്ചിരുന്ന കാലമായിരുന്നു ജൂതരുടെ സുവര്‍ണ്ണ കാലം. സുദീര്‍ഘമായ മൂന്നര നൂറ്റാണ്ടു കാലത്തോളം മുസ്ലിം സ്പെയിനില്‍ ജൂതന്മാര്‍ സുരക്ഷിതരായിരുന്നു. അത് കൊണ്ടാണ് ചരിത്രകാരന്മാര്‍ ആ കാല ഘട്ടത്തെ സുവര്‍ണ്ണ കാലമെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. മുസ്ലിംകള്‍ സ്പെയിന്‍ കീഴടക്കിയപ്പോള്‍ ജൂതന്മാര്‍ അത് സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയുണ്ടായി എന്ന് കാണാം. മുസ്ലിം സ്പെയിന്‍ അന്ന് ശാസ്ത്ര സാങ്കേതിക വിദ്യയില്‍ ലോകത്തെ ശ്രദ്ധാ കേന്ദ്രമായിരുന്നു. മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വിഭിന്നമായി മുസ്ലിം ഭരണാധികാരികള്‍ ജൂതരെ വിശ്വാസത്തില്‍ എടുക്കുകയും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയും ചെയ്തു. അക്കാലത്തെ യൂരോപ്യര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമായിരുന്നു അത്. അവരെ തുല്യ പൌരന്മാരായി കണക്കാക്കി എന്ന് മാത്രമല്ല ഭരണ സിരാ കേന്ദ്രങ്ങളില്‍ വരെ അവര്‍ക്ക് ഉദ്യോഗം നല്‍കി ആദരിച്ചു.

ജൂതരെ സംരക്ഷിച്ചത് മുസ്ലിംകള്‍ മാത്രം

ചരിത്രത്തില്‍ ജൂതരെ സംരക്ഷിച്ചതു മുസ്ലിംകള്‍ മാത്രമാണ് എന്ന് കാണാം. 661 ല്‍ ഉമവികളുടെ ഭരണത്തിലും 750 ല്‍ അബ്ബാസികളുടെ ഭരണത്തിലും ജൂത പ്രജകള്‍ ഉണ്ടായിരുന്നു എന്ന് മാത്രമല്ല 970 ല്‍ ഫാതിമികളുടെ ഭരണത്തില്‍, ജറൂസലേമില്‍ ഒരു ജൂത ഗവര്‍ണറെ വരെ നിയമിക്കുകയുണ്ടായി. 1099 ല്‍ യൂറോപ്പിലെ കുരിശു യോദ്ധാക്കള്‍ ജറുസലേം പിടിച്ചെടുക്കുകയും അക്കാലയളവില്‍ മാത്രം 10000 ജൂതന്മാരെ കൊന്നൊടുക്കുകയും ചെയ്തു. പിന്നീട് ജൂതര്‍ക്ക് ഒരു മോചനവും സംരക്ഷണവും കിട്ടിയത് മുസ്ലിംകളിലൂടെയാണ് എന്നത് ചരിത്രമാണ്. 1187 ല്‍ സലാഹുദ്ദീന്‍ അയ്യൂബി ജെറുസലേം തിരിച്ചു പിടിച്ചു യഹൂദരെ പലസ്തീനില്‍ കൂടുതല്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടു ഇസ്ലാമിന്‍റെ മാതൃക കാണിച്ചു.
സ്പെയിനില്‍ മുസ്ലിങ്ങൾ ഭരണത്തില്‍ വന്നതോടെ ജൂതന്മാരുടെ സുവര്‍ണ്ണ കാലഘട്ടം ആരംഭിച്ചു. തലമുറകളോളം ജൂതര്‍ സംരക്ഷിക്കപ്പെട്ടു. 1492 ൽ സ്പെയിൻ മുസ്ലിംകളുടെ കയ്യില്‍ നിന്ന് പൂര്‍ണ്ണമായി പോയതോടെ 2 ലക്ഷത്തോളം ജൂതന്മാര്‍ നെതർലാന്റ് , തുര്‍ക്കി , അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് നാട് കടത്തപെട്ടു. പിന്നീട് യൂറോപ്പില്‍ കൂട്ട കൊലകളുടെ കാലഘട്ടമായിരുന്നു. പോര്‍ചുഗലില്‍ നിന്നും ജര്‍മന്‍ നഗരങ്ങളില്‍ നിന്നും പുറത്താക്കി. പോളണ്ടില്‍ കൂട്ടക്കൊല നടന്നു. ഫ്രാന്‍സില്‍ നിന്ന് പുറത്താക്കി.
വീണ്ടും ജൂതര്‍ക്ക് ഒരു അഭയം നല്‍കിയത് മുസ്ലിംകളായിരുന്നു. 1517-1917 കാല ഘട്ടത്തില്‍ പലസ്തീന്‍ ഓട്ടമന്‍ തുര്‍ക്കിയുടെ കീഴില്‍, ഭരണത്തില്‍ ജൂതര്‍ സുരക്ഷിതരായി കഴിഞ്ഞു. ബസയീദ്‌ രണ്ടാമന്‍ എന്ന ഓട്ടമന്‍ ഖലീഫ സ്പെയിനില്‍ നിന്നും പോര്‍ചുഗലില്‍നിന്നും പുറംതള്ളിയ ജൂതര്‍ക്ക് അഭയം നല്‍കി. 1917 ല്‍ ഒന്നാം ലോക യുദ്ധാവസാനത്തില്‍ തുര്‍ക്കി ഖലീഫ സ്ഥാന ഭ്രുഷ്ടനാവുന്നത് വരെ ഇസ്ലാമിക തുര്‍ക്കിയില്‍ ജൂതര്‍ സംരക്ഷിക്കപ്പെട്ടു.

യഹൂദ ചരിത്ര സൂചിക:

കഴിഞ്ഞ രണ്ടായിരം വർഷത്തെ ജൂത സമൂഹത്തിന്റെ ചരിത്ര സൂചിക കൂടി താഴെ കൊടുക്കുന്നു. ചരിത്ര കുതുകികൾക്കും നിക്ഷ്പക്ഷ വായനക്കാര്ക്കും ഉപകാരപ്പെട്ടേക്കാം.
  • ബിസി 37- എ ഡി 324: റോമന്‍ ഭരണം
  • എഡി 73: ക്രിസ്തു മതത്തിന്റെ പ്രചാരണം യഹൂദരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.
  • എഡി 136: റോമന്‍ ചക്രവര്‍തി ഹഡ്രിയാന്റെ ക്രൂര പീഡനത്തിനു ഇരയായി .ഏകദേശം 4 ലക്ഷം പേരെ കൊന്നൊടുക്കി എന്ന് പറയപ്പെടുന്നു
  • യഹൂദര്‍ക്ക് പലരും ജെരൂശേമിലെ പ്രവേശനവും പ്രാര്‍ത്ഥന പോലും നിഷേധിച്ചു .
  • എ ഡി 324-628: ബൈസഡ്രിയന്‍(കിഴക്കന്‍ റോമ) നിയന്ത്രണത്തില്‍
  • 629: ബൈസാഡ്രിയക്കാര്‍ അന്നര ലക്ഷം യഹൂദരെ ജറുസലേമില്‍ നിന്നും ഗലീലിയില്‍ നിന്നും പുറത്താക്കി
  • 638: ഖലീഫ ഉമറിന്റെ ഭരണത്തില്‍ ജറുസലേം മുസ്ലിംകളുടെ കീഴില്‍ വന്നു
  • 661: ഉമവികളുടെ ഭരണത്തില്‍
  • 750: അബ്ബാസികളുടെ കീഴില്‍
  • 970: ഫാതിമികളുടെ ഭരണത്തില്‍, ജറുസലേമില്‍ ഒരു ജൂത ഗവര്‍ണറെ നിയമിച്ചു
  • 700-1250: യഹൂദര്‍ യൂറോപ്പില്‍ കഠിനമായി പീഡിപ്പിക്കപ്പെട്ടു.
  • 1071: സെല്ജൂക്ക് തുര്‍ക്കികളുടെ കീഴില്‍
  • 1099: യൂറോപ്പിലെ കുരിശു യോദ്ധാക്കള്‍ ജെറുസലേം പിടിച്ചെടുത്തു ക്രിസ്ത്യന്‍ ഭരണകൂടം സ്ഥാപിച്ചു. യൂറോപിലും മിഡിൽ ഈസ്റ്റിലും ആയി പത്തായിരം യഹൂദരെ വധിച്ചു.
  • 1187: സലാഹുദ്ദീന്‍ അയ്യൂബി ജെറുസലേം തിരിച്ചു പിടിച്ചു. യഹൂദരെ പലസ്തീനില്‍ കൂടുതല്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടു
  • 900-1090: സ്പെയിൻ മുസ്ലിം ഭരണത്തില്‍ വന്നതോടെ ജൂതന്മാരുടെ സുവര്‍ണ്ണ കാലഘട്ടം ആരംഭിച്ചു എന്ന് പറയപ്പെടുന്നു .(അബ്ദുര്‍ റഹ്മാന്‍ രണ്ടാമന്റെ ഭരണകാലത്ത്)
  • 1260-1517: മംലൂക്കുകളുടെ കീഴില്‍
  • 1275: എഡ്വാര്‍ഡ് ഒന്നാമന്‍ ഇംഗ്ളണ്ടില്‍ നിന്നും പലിശ നിരോധിച്ച ശേഷം യഹൂദരെ പുറത്താക്കി.
  • 1306 -1394: ഫ്രാന്‍സില്‍ നിന്ന് തുടര്‍ച്ചയായി പുറത്താക്കപ്പെട്ടു.
  • 1492: സ്പെയിൻ മുസ്ലിംകളുടെ കയ്യില്‍ നിന്ന് പൂര്‍ണ്ണമായി പോയതോടെ 2 ലക്ഷത്തോളം ജൂതന്മാര്‍ നെതർലാന്റ്, തുര്‍ക്കി, അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് നാട് കടത്തി.
  • 1493: സിസിലിയില്‍ നിന്ന് ജൂതരെ നാടുകടത്തി
  • 1496: പോര്‍ചുഗലില്‍ നിന്നും ജര്‍മന്‍ നഗരങ്ങളില്‍ നിന്നും പുറത്താക്കി
  • 1501: പോളണ്ട് രാജാവ് ലിത്വനിയയില്‍ ജൂതര്‍ക്ക് അഭയം നല്‍കി
  • 1534: പോളണ്ട് രാജാവ് യഹൂദരുടെ പ്രത്യേക വസ്ത്രവകാശം നിരോധിച്ചു .
  • 1648: പോളണ്ടില്‍ ജൂത ജന സംഘ്യാവര്‍ധനവ്
  • 1655: പോളണ്ടില്‍ കൂട്ട ക്കൊല നടന്നു
  • 1700: കളില്‍ ഫ്രാന്‍സ് , ഇംഗ്ളണ്ട് ,അമേരിക്ക എന്നിവിടങ്ങളില്‍ കുടിയേറ്റം
  • 1517-1917: പലസ്തീന്‍ ഒട്ടമന്‍ തുര്‍ക്കിയുടെ കീഴില്‍, ഭരണത്തില്‍ ജൂതര്‍ സുരക്ഷിതരായി ക്കഴിഞ്ഞു.
  • ബസയീദ്‌ രണ്ടാമന്‍ എന്ന ഒട്ടമന്‍ ഖലീഫ സ്പെയിനില്‍ നിന്നും പോര്‍ചുഗലില്‍നിന്നും പുറം തള്ളിയ ജൂതര്‍ക്ക് അഭയം നല്‍കി .
  • 1850 കളില്‍ നോര്‍വേ റഷ്യ എന്നിവിടങ്ങളില്‍ അവകാശം ലഭിച്ചു
  • 1860-70 കളില്‍ ഇറ്റലി ജര്‍മനി ഹുംഗറി എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
  • 1880: പോളണ്ട് മറ്റു യൂറോപ്പ് റഷ്യ എന്നിവിടങ്ങളില്‍ ജൂതരുടെ ജനസംഘ്യാ വര്‍ദ്ധന
  • 1882: ഒന്നാം ജൂത കുടിയേറ്റം(ഒന്നാം അലിയ)
  • 1890: തിയോഡര്‍ ഹെര്സി സയണിസത്തിന്നു ആശയാടിത്തറ നല്‍കി.
  • 1897: ഒന്നാം സയണിസ്റ്റ് കോൺഗ്രസ്സ് സ്വിറ്റ്സർലാന്റിലെ ബാസലില്‍ നടന്നു.ആ സമ്മേളനത്തില്‍ World Zionist Organization (WZO) രൂപീകരിച്ചു
  • 1917: ഒന്നാം ലോക യുദ്ധാവസാനം തുര്‍ക്കിയുടെ നിയന്ത്രണം അവസാനിച്ചു.
  • 1917- 1948: പലസ്തീന്‍ ബ്രിട്ടീഷ് മാന്‍ഡേറ്റിന്റെ കീഴില്‍
  • 1921: സോവിയറ്റ് യൂണിയനില്‍ നിന്ന് പോളണ്ടിലേക്ക് ഒഴുക്ക്
  • 1929-39: അഞ്ചാം അലിയാ(രണ്ടര ലക്ഷം ജൂതര്‍ കുടിയേറി)
  • 1938-45: ജര്‍മനിയില്‍ ജൂത പീഡനം, ലക്ഷങ്ങള്‍ കൊല്ലപ്പെട്ടു
  • 1948: പലസ്തീനെ യു എന്‍ പ്രമേയം മൂന്നായി തിരച്ചു
  • 1948: ഇസ്രയേല്‍ രാജ്യം സ്ഥാപിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും ചിന്നി ചിതറിയ യഹൂദരെ പലസ്തീനില്‍ കുടിയിരുത്തിത്തുടങ്ങി.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ജൂതരെ കുടിയിരുത്തിയത് അറബ് മുസ്ലിംകളുടെ ഭൂമികയിലാണ്‌. ചരിത്രം മറന്ന ജൂതന്മാര്‍ ഇന്ന് അവരെ തന്നെ വേട്ടയാടുന്ന ദയനീയ കാഴ്ചയാണ് ഫലസ്തീനില്‍ നിന്ന് കാണുന്നത്.

സയണിസ്റ്റുകൾ നന്ദികേട് കാണിക്കുന്നു:

നീണ്ട 19 നൂറ്റാണ്ടുകാലം തങ്ങളെ വേട്ടയാടിയ യൂറോപ്പിയൻ ശക്തികളുടെ ആശിർവാദത്തോടെ തങ്ങളെ സംരക്ഷിച്ച ഒരു സമുദായത്തിൽ പെട്ട ദുർബലരായ ഒരു ജനതയോട് നന്ദികേട് കാണിക്കുന്ന ദയനീയ കാഴ്ചയാണ് ഫലസ്തീനിൽ നിന്ന് കാണുന്നത്. ജീവിക്കാൻ അഭയം നൽകിയവർക്ക് ഇസ്രായേൽ പകരം നല്കിയത് വഞ്ചനയുടെ ചരിത്രവും ക്രൂരതയുടെ വർത്തമാനങ്ങളുമാണ്.
ഫലസ്തീനികളുടെ ജന്മ ദേശത്ത് കടന്നു കയറി ഐക്യ രാഷ്ട്ര സഭയെ പോലും അവഗണിച്ചു നിയമവിരുദ്ധമായി കെട്ടിടങ്ങൾ നിർമ്മിക്കുകയും അവരെ ഏതാനും കിലോമീറ്റർ ചുറ്റളവിലേക്ക് ഒതുക്കി അതിനുള്ളിൽ 100 ചെക്ക് പോസ്റ്റുകൾ ഉണ്ടാക്കി മുകളിൽ നിന്ന് ബോംബുകൾ വർഷിക്കുന്ന ഭീകര കാഴ്ച പലവട്ടം നാം കണ്ടു . കഴിഞ്ഞ നൂറ്റാണ്ടുകളിലെ ഇരകൾ എങ്ങനെയാണ് ഈ നൂറ്റാണ്ടിൽ ക്രൂരന്മാരായ വേട്ടക്കാരായത് ? അതും നൂറ്റാണ്ടുകളായി തങ്ങളെ സംരക്ഷിച്ചു പോന്ന മുസ്ലിം സമുദായത്തോട് ?
ഈ കുറിപ്പ് എഴുതുമ്പോഴും ഗാസയുടെ മുകളിൽ ബോംബു വീഴുകയാണ്. ഗാസയുടെ അന്തരീക്ഷത്തിനു കരിഞ്ഞ മാംസത്തിന്റെ ഗന്ധമാണ്. പണ്ട് കുരിശു യോദ്ധാക്കൾ പതിനായിരം ജൂതരെ ചുട്ടു കൊന്നപ്പോൾ അന്തരീക്ഷത്തിൽ പടർന്നതും ഇതേ ഗന്ധമായിരിക്കണം. പക്ഷെ ഒരു വ്യത്യാസം മാത്രം. അന്ന് തങ്ങളെ സംരക്ഷിക്കാൻ സംരക്ഷണ വലയം തീർത്തവരുടെ പിൻ തലമുറയെയാണ് ഇന്ന് അത്യുഗ്ര ശേഷിയുള്ള ആയുധങ്ങൾ കൊണ്ട് ഇസ്രായേൽ വേട്ടയാടി കൊണ്ടിരിക്കുന്നത് .

2014, മേയ് 1, വ്യാഴാഴ്‌ച

അനിൽ കുമാറിനു മറുപടി- ഭാഗം നാല് (സഫിയയുമായുള്ള വിവാഹം )




സാധാരണ വിമർശകർ ദുരുപയോഗം ചെയ്യുന്ന മറ്റൊരു ചരിത്ര ഭാഗമാണ് പ്രവാചകൻ സഫിയ്യാ ബീവിയെ വിവാഹം കഴിച്ച ചരിത്ര സംഭവം. അനിൽ കുമാറും ഈ സംഭവത്തെ ഒഴിവാക്കിയില്ല. അനിൽ എഴുതിയത് കാണുക:
സൂറാ.2:234,235 അനുസരിച്ച് ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീക്ക് പുനര്‍വിവാഹം ചെയ്യാനുള്ള കാലം അഥവാ ഇദ്ദാ കാലം നാലു മാസവും പത്തു ദിവസവുമാണ്. ഇക്കാലത്തിനുള്ളില്‍ ആ സ്ത്രീകളോട് വിവാഹാഭ്യര്‍ഥന വ്യംഗ്യമായി സൂചിപ്പിക്കുകയോ അല്ലെങ്കില്‍ അത് മനസ്സില്‍ സൂക്ഷിക്കുകയോ ചെയ്യാന്‍ മാത്രമേ പാടുള്ളൂ എന്ന് ഖുര്‍ആന്‍ കര്‍ശനമായി പറയുന്നു.
"എന്നാല്‍ മുഹമ്മദ്‌ ഖൈബര്‍ ഗോത്രത്തെ ആക്രമിച്ചു സഫിയയെ ഭാര്യയായി എടുത്തതിനെകുറിച്ചു ഹദീസുകളില്‍ എന്താണ് പറയുന്നത് എന്ന് നോക്കാം. സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍. 84 (1365)-ല്‍ പറയുന്നത് മുഹമ്മദും സംഘവും ഖൈബര്‍ ആക്രമിച്ചു ശത്രുക്കളെ വധിക്കുകയും കീഴ്പ്പെടുത്തുകയും ചെയ്തിട്ട് സ്ത്രീകളെ വിഭാഗിച്ചെടുത്തു. ദിഹിയത്ത് എന്ന ഒരുവന് കിട്ടിയ സഫിയയുടെ സൌന്ദര്യത്തെ കുറിച്ച് ചില സ്വഹാബിമാര്‍ മുഹമ്മദിന്‍റെ അടുത്തു പറഞ്ഞപ്പോള്‍ അദ്ദേഹം ദിഹിയത്തിന്‍റെ കയ്യില്‍ നിന്നും ഏഴു അടിമപ്പെണ്‍കുട്ടികളെ പകരം കൊടുത്തു അവളെ തന്‍റെ വകയാക്കി മാറ്റി. സഫിയയുടെ ഭര്‍ത്താവും പിതാവും ഭര്‍തൃ പിതാവും കൊല്ലപ്പെട്ടത് മുഹമ്മദിന്‍റെയും സൈന്യത്തിന്‍റെയും ആക്രമണത്തിലാണ്. ഖൈബറില്‍ നിന്നും മടങ്ങുന്ന വഴി രാത്രിയില്‍ മുഹമ്മദ്‌ സഫിയയോടൊത്ത് കിടക്ക പങ്കിട്ടു.
ഇബ്നു ഹിശാമിന്‍റെ സീറയില്‍ പറയുന്നത് അബു അയ്യൂബ് എന്ന അന്‍സാരി ഊരിപ്പിടിച്ച വാളുമായി അന്ന് രാത്രിയില്‍ സ്വഫിയയുമൊത്തുള്ള മുഹമ്മദിന്‍റെ ആദ്യരാത്രിക്ക്‌ കാവല്‍ നിന്നു എന്നാണ്. മുഹമ്മദ്‌ രാവിലെ പുറത്തു വന്നപ്പോള്‍ അബു അയ്യൂബിനെ കണ്ടു എന്തിനാണ് അവിടെ നില്‍ക്കുന്നത് എന്ന് ചോദിച്ചു. അബു അയ്യൂബിന്‍റെ മറുപടി ഇപ്രകാരമായിരുന്നു: ഈ യുവതിയുടെ കയ്യാല്‍ അങ്ങേക്ക് എന്തെങ്കിലും ആപത്ത് പിണയുമോ എന്ന് ഞാന്‍ ശങ്കിച്ചു. അവളുടെ പിതാവിനെയും ഭര്‍ത്താവിനേയും ധാരാളം ബന്ധുജനങ്ങളെയും അങ്ങ്‌ കൊന്നുകളഞ്ഞു. അവളാണെങ്കില്‍ കുറച്ചു മുന്‍പ്‌ വരെ അവിശ്വസിയായിരുന്നു. അവള്‍ താങ്കളെ എന്തെങ്കിലും ചെയ്തെക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.” പ്രവാചകന്‍ അബു അയ്യൂബ് അല്‍ – അന്‍സാരിക്ക് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു.’ (Ibn Hisham, p. 766)
ഇദ്ദയുടെ കാലം നാല് മാസവും പത്തു ദിവസവും ആണെന്ന് ഖുര്‍ആനില്‍ അല്ലാഹു വ്യക്തമായ കല്പന കൊടുത്തിരിക്കേ, ആ ആയത്തിന് യാതൊരു വിലയും കൊടുക്കാതെയാണ് മുഹമ്മദ്‌ സ്വഫിയയുടെ കാര്യത്തില്‍ പ്രവര്‍ത്തിച്ചത്. അല്ലാഹുവിന്‍റെ കല്പനയെ ലംഘിക്കുവാന്‍ മടിയില്ലാത്തയാളെ അല്ലാഹുവിന്‍റെ പ്രവാചകനായി പരിഗണിക്കാന്‍ മുസ്ലീങ്ങള്‍ക്ക് കഴിയുമായിരിക്കും, പക്ഷേ ചിന്താശേഷിയുള്ളവര്‍ക്ക് കഴിയുകയില്ല.
മറുപടി:
പ്രവാചകൻ ഖുർആന്റെ കല്പ്പനയെ തെറ്റിച്ചു എന്നും സഫിയാ ബീവിയെ നിർബന്ധിച്ച് ഭാര്യയാക്കി എന്നൊക്കെയാണ് അനിലിന്റെ ആരോപണങ്ങളുടെ പ്രധാന ഭാഗങ്ങൾ . മുസ്ലിം ലോകം എഴുതി തള്ളിയ സീറയുടെ ഒരു ഭാഗവും മേമ്പൊടി ആയി കൊടുത്തിരിക്കുന്നു (വ്വിവാഹത്തിനു സമ്മതമല്ലാത്ത സഫിയ നബിയെ അപായാപ്പെടുത്തുക വരെ ചെയ്യുമായിരുന്നു എന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ആണ് ഉദ്ദേശം)
ഒന്നാമത് ഈ വിവാഹത്തിന് സഫിയ്യാ ബീവി നിര്ബന്ധിക്കപ്പെടുക ആയിരുന്നോ എന്ന് പരിശോധിക്കാം:
لما دخلت صفية على النبي، صلى الله عليه وسلم، وسلم قال لها: لم يزل أبوك من أشد يهود لي عداوة حتى قتله الله. فقالت: يا رسول الله إن الله يقول في كتابه ولا تزر وازرة وزر أخرى. فقال: لها رسول الله: اختاري، فإن اخترت الإسلام أمسكتك لنفسي وإن اخترت اليهودية فعسى أن أعتقك فتلحقي بقومك. فقالت: يا رسول الله لقد هويت الإسلام وصدقت بك قبل أن تدعوني حيث صرت إلى رحلك وما لي في اليهودية أرب وما لي فيها والد ولا أخ، وخيرتني الكفر والإسلام فالله ورسوله أحب إلي من العتق وأن أرجع إلى قومي
സഫിയ നബിയുടെ അടുക്കൽ വന്നപ്പോൾ നബി അവരോടു പറഞ്ഞു: ജൂതരുടെ ഇടയിൽ നിന്ന് നിന്റെ പിതാവ് ദൈവം അദേഹത്തെ നശിപ്പിക്കുന്നത് വരെ എന്നോടുള്ള ശത്രുത അവസാനിപ്പിച്ചില്ല. അവർ പറഞ്ഞു" ദൈവദൂതരേ, നിശ്ചയമായും അല്ലാഹു അവന്റെ ഗ്രന്ഥത്തിൽ പറഞ്ഞത് പോലെ ഒരാളുടെ പാപം മറ്റൊരാൾ ഏറ്റെടുക്കേണ്ടി വരില്ല" അപ്പോൾ നബി പറഞ്ഞു:
"നീ നിനക്ക് തെരഞ്ഞെടുക്കാം. നീ ഇസ്ലാമിനെ തെരഞ്ഞെടുക്കുന്നുവെങ്കിൽ നിന്നെ ഞാൻ ഭാര്യാക്കാം . ഇനി നീ ജൂതമതം തെരഞ്ഞെടുക്കുന്നുവെങ്കിൽ നിന്നെ ഞാൻ സ്വതന്ത്രയാക്കാം .നിനക്ക് നിന്റെ ജനതയിലേക്ക്‌ മടങ്ങാം" അവർ പറഞ്ഞു: "ഞാൻ ഇസ്ലാം സ്വീകരിക്കാൻ ശക്തമായി ആഗ്രഹിക്കുന്നു. അങ്ങ് എന്നെ ക്ഷണിക്കുന്നതിന് മുന്പ് തന്നെ ഞാൻ
അങ്ങയുടെ അടുക്കലേക്കു വരുമ്പോൾ തന്നെ അങ്ങയിൽ വിശ്വസിച്ചിരിക്കുന്നു . എനിക്ക് ജൂതരിൽ സഹോദരനോ പിതാവോ രക്ഷിതാക്കളോ ഇല്ല. കുഫ്രിന് പകരമായി ഞാൻ ഇസ്ലാമിനെ തെരഞ്ഞെടുത്തിരിക്കുന്നു . സ്വതന്ത്രയാവുന്നതിനെക്കാളും സ്വന്തം ജനതയിലേക്ക്‌ മടങ്ങുന്നതിനെക്കാളും ഞാൻ അല്ലാഹുവിനെയും അവന്റെ ദൂതരെയും ഇഷ്ടപ്പെടുന്നു ". (ഇബ്നു സാദ് 8/123)
അപ്പോൾ സഫിയാ ബീവിയെ നബിയുടെ പത്നിയാക്കാനുള്ള തീരുമാനം സഫിയ ബീവിയുടെ (റ) പൂർണ്ണ സമ്മതത്തോടെ ആയിരുന്നു എന്ന് വ്യക്തം. ഒരു കള്ളം പൊളിഞ്ഞു.
ഇനി ഇദ്ദയുടെ നിയമത്തെ കുറിച്ചുള്ള ആരോപണം നോക്കാം . നബി ഇദ്ദ നിയമം ലംഘിച്ചുവെന്നാണ് ആരോപണം. യുദ്ധതടവുകാരുമായുള്ള ബന്ധത്തെ കുറിച്ചുള്ള നിയമം നോക്കാം:
عن أبي سعيد الخدري ورفعه أنه قال في سبايا أوطاس لا توطأ حامل حتى تضع ولا غير ذات حمل حتى تحيض حيضة
അബീ സഈദുൽ ഖുദ്രി നബിയെ തൊട്ട് ഉദ്ദരിച്ച ഹദീസ്. അവതാസ് തടവുകാരെ സംബന്ധിച്ച് നബി പറഞ്ഞു: ഒരു ഗര്ഭിണിയായ സ്ത്രീ പ്രസവിക്കുന്നതുവരെ അവളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടരുത്. ഇനിയവൾ ഗർഭിണി അല്ലെങ്കിൽ ഒരു ആർത്തവ സമയം കഴിയുന്നതുവരെയും ബന്ധപ്പെടരുത് "
(അബൂദാവൂദ് 2157)
യുദ്ധതടവുകാരി ആയിരുന്ന സഫിയാ ബീവി നബിയെ വിവാഹം കഴിക്കാൻ വേണ്ടിയാണ് സ്വതന്ത്രയാക്കപ്പെട്ടത്‌ . അവരുടെ കാര്യത്തിൽ എന്താണ് സംഭവിച്ചത് എന്ന് നോക്കാം :
عَنْ أَنَسِ ...فَاصْطَفَاهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِنَفْسِهِ فَخَرَجَ بِهَا حَتَّى بَلَغْنَا سَدَّ الصَّهْبَاءِ حَلَّتْ فَبَنَى بِهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
അനസ്ബ്നു മാലിക്കിൽ നിന്ന് നിവേദനം. നബി അവരെ തനിക്കുവേണ്ടി തെരഞ്ഞെടുത്തു.അവരുമായി പുറപ്പെട്ടു.അങ്ങനെ ഞങ്ങൾ സാദ് അസ്സബാഹ് എന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ തന്റെ ആര്തവത്തിൽ നിന്ന് ശുധിയാക്കപ്പെടുകയുണ്ടായി അപ്പോൾ പ്രവാചകൻ അവരെ വിവാഹം ചെയ്തു.
(ബുഖാരി 3889)
സീറയിൽ നിന്ന് ഉദരിച ഒരു ഭാഗം സത്യത്തിൽ ആധികാരികമല്ലെങ്കിൽ കൂടി മറുപടി പറയുന്നു. നബിയുടെയും സഫിയയുടെയും ഇടയിൽ സത്യത്തിൽ എന്താണ് സംഭവിച്ചത് എന്നറിയാത്ത ഒരനുയായി പുറത്ത് കാവൽ നിന്നു എന്ന് മാത്രമാണ് സംഭവത്തിൽ നിന്ന് മനസ്സിലാവുന്നത് . നിർബന്ധിത വിവാഹം ആയിരുന്നില്ല എന്ന് തെളിഞ്ഞ സ്ഥിതിക്ക് ഈ സംഭവം അപ്രസക്തമായി.സത്യത്തിൽ ഖൈബർ യുദ്ധത്തിന് തൊട്ടു മുന്പായി സഫിയാ ബീവി നബിയെ സ്വപ്നത്തിൽ കണ്ടതായിപ്പോലും സഹീഹായ ഹദീസിൽ കാണാം :
عَنِ ابْنِ عُمَرَ، قَالَ: كَانَ بِعَيْنَيْ صَفِيَّةَ خُضْرَةٌ، فَقَالَ لَهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:مَا هَذِهِ الْخُضْرَةُ بِعَيْنَيْكِ؟فَقَالَتْ: قُلْتُ لِزَوْجِي: إِنِّي رَأَيْتُ فِيمَا يَرَى النَّائِمِ قَمَرًا وَقَعَ فِي حِجْرِي فَلَطَمَنِي، وَقَالَ: أَتُرِيدِينَ مَلِكَ يَثْرِبَ؟ قَالَتْ: وَمَا كَانَ أَبْغَضُ إِلَيَّ مِنْ رَسُولِ اللَّهِ، قَتَلَ أَبِي وَزَوْجِي، فَمَا زَالَ يَعْتَذِرُ إِلَيَّ، فَقَالَ:يَا صَفِيَّةُ إِنَّ أَبَاكِ أَلَّبَ عَلَى الْعَرَبَ، وَفَعَلَ وَفَعَلَحَتَّى ذَهَبَ ذَاكَ مِنْ نَفْسِي
നബിയെ സ്വപ്നം കാണുകയും അതിന്റെ പേരിൽ സഫിയയുടെ ഭർത്താവ് അവരെ അടിക്കുകയും ചെയ്തതായി സംഭവത്തിന്റെ രത്ന ചുരുക്കം (ത്വബരാനി കബീർ 19668) ഹദീസ് സഹീഹാണെന്ന് അൽബാനി.
ഒരുപാട് നുണകളിൽ നിന്ന് മറ്റൊന്ന് കൂടി ഇവിടെ പൊളിഞ്ഞു.
(തുടരും )

അനിൽകുമാറിന്റെ ആരോപണങ്ങൾക്ക് മറുപടി -ഭാഗം മൂന്ന്



അള്ളാഹുവിന്‍റെ കണക്ക്‌ !!!!

ഈ കണക്ക് ഖുറാനില്‍ നിന്നുള്ളതാണ്. സ്വത്ത് ഭാഗം വെയ്ക്കുന്നതിനെ പറ്റി പറയുമ്പോഴാണ് ഈ കണക്ക് അള്ളാഹു പറയുന്നത്.
“നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കുന്നു; ആണിന്‌ രണ്ട്‌ പെണ്ണിന്‍റെതിന്‌ തുല്യമായ ഓഹരിയാണുള്ളത്‌ . ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ (മരിച്ച ആള്‍ ) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ്‌ അവര്‍ക്കുള്ളത്‌ . ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക്‌ പകുതിയാണുള്ളത്‌ . മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്‌. ഇനി അയാള്‍ക്ക്‌ സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികള്‍ ആയിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന്‌ മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക്‌ സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന്‌ ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ്‌ ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട്‌ നിങ്ങളോട്‌ ഏറ്റവും അടുത്തവര്‍ ആരാണെന്ന്‌ നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള (ഓഹരി) നിര്‍ണയമാണിത്‌ . തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
നിങ്ങളുടെ ഭാര്യമാര്‍ക്ക്‌ സന്താനമില്ലാത്ത പക്ഷം അവര്‍ വിട്ടേച്ചുപോയ ധനത്തിന്‍റെ പകുതി നിങ്ങള്‍ക്കാകുന്നു. ഇനി അവര്‍ക്ക്‌ സന്താനമുണ്ടായിരുന്നാല്‍ അവര്‍ വിട്ടേച്ചുപോയതിന്‍റെ നാലിലൊന്ന്‌ നിങ്ങള്‍ക്കായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്‌. നിങ്ങള്‍ക്ക്‌ സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയ ധനത്തില്‍ നിന്ന്‌ നാലിലൊന്നാണ്‌ അവര്‍ക്ക്‌ (ഭാര്യമാര്‍ക്ക്‌ ) ഉള്ളത്‌ . ഇനി നിങ്ങള്‍ക്ക്‌ സന്താനമുണ്ടായിരുന്നാല്‍ നിങ്ങള്‍ വിട്ടേച്ചു പോയതില്‍ നിന്ന്‌ എട്ടിലൊന്നാണ്‌ അവര്‍ക്കുള്ളത്‌. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്‌ . അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്‍ക്ക്‌ (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ (ആ സഹോദര സഹോദരിമാരില്‍ ) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്‌ . ഇനി അവര്‍ അതിലധികം പേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അതൊഴിച്ചാണിത്‌ . അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദേശമത്രെ ഇത്‌. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു.” (സൂറാ.4:11,12).
ഇതനുസരിച്ച് മാതാപിതാക്കളും ഭര്‍ത്താവും രണ്ടു പെണ്‍മക്കളും ഉള്ള, മൂന്നു ലക്ഷം രൂപ സ്വത്തുള്ള ഒരു സ്ത്രീ മരിച്ചുപോയാല്‍ എങ്ങനെയായിരിക്കും അവരുടെ സ്വത്ത് പങ്കുവെക്കുന്നത്???    

മരണപ്പെട്ട സ്ത്രീയുടെ സ്വത്തു: Rs.3,00,000
ഭര്‍ത്താവിന് അവകാശപ്പെട്ടത്: 1/4 = Rs.75,000
ബാക്കി: Rs.3,00,000- Rs.75,000= Rs.2,25,000
പെണ്മക്കള്‍ക്ക്: 2/3 = Rs.2,00,000
ബാക്കി: Rs.3,00,000 – Rs.2,75,000= Rs.25,000
മാതാവിന്: 1/6 = Rs.50,000
പിതാവിന് 1/6 = Rs.50,000
മൊത്തം Rs.75,000 + Rs.20,0000 + Rs.50,000 + Rs.50,000 = Rs.3,75,000




ആകെയുള്ളത് മൂന്നു ലക്ഷം രൂപ. അല്ലാഹു പറഞ്ഞതനുസരിച്ച് ഭാഗം വെച്ചാല്‍ എല്ലാവര്‍ക്കും കൊടുക്കണമെങ്കില്‍ എഴുപത്തയ്യായിരം രൂപ ഭാഗം വെയ്ക്കുന്നയാള്‍ സ്വന്തം പോക്കറ്റില്‍ നിന്നെടുത്തു കൊടുക്കണം!! ഇനി ഈ മരണപ്പെട്ട സ്ത്രീയുടെ മാതാപിതാക്കള്‍ ജീവനോടെ ഇല്ല എങ്കില്‍, സ്വത്ത് ഭാഗം വെയ്ക്കുമ്പോള്‍ 25,000 രൂപ ബാക്കി വരും. അത് എന്ത് ചെയ്യണം എന്ന് അല്ലാഹു പറയുന്നില്ല!
സര്‍വ്വജ്ഞാനിയെന്നവകാശപ്പെടുന്ന അല്ലാഹുവിന്‍റെ കണക്കാണിത്!!!
ഭാഗം വെയ്ക്കുന്നയാള്‍ക്ക് നഷ്ടം വരാത്ത വിധം ഈ കണക്ക് ഒന്ന് ആര്‍ക്കെങ്കിലും പരിഹരിക്കാമോ?

മറുപടി :

നീതിയിൽ അടിസ്ഥിതമായ അനന്തരവാകാശ നിയമങ്ങളാണ് ഇസ്ലാമിലുള്ളത് . ഈ നീതി അനിൽകുമാർ വിശ്വസിക്കുന്ന ബൈബിളിൽ പോലും നിലവിൽ
ഇല്ലെന്നോർക്കണം.
Say to the Israelites, 'If a man dies and leaves no son, turn his inheritance over to his daughter. (27:8)
ഒരാൾക്ക്‌ ആണ്‍കുട്ടികൾ ഇല്ലെങ്കിൽ മാത്രം പെണ്‍ കുട്ടിക്ക് അനന്തരാവകാശം കിട്ടുമെന്നർത്ഥം. ഇതിലെന്ത് നീതി എന്ന് ചോദിക്കരുത്. ഇനിയും കാണുക:
Deuteronomy 21:
15 If a man has two wives, and he loves one but not the other, and both bear him sons but the firstborn is the son of the wife he does not love,
16 when he wills his property to his sons, he must not give the rights of the firstborn to the son of the wife he loves in preference to his actual firstborn, the son of the wife he does not love.
17 He must acknowledge the son of his unloved wife as the firstborn by giving him a double share of all he has. That son is the first sign of his father's strength. The right of the firstborn belongs to him.
ആദ്യത്തെ ആണ്‍ കുട്ടിക്ക് രണ്ടാമത്തെ ആണ്‍കുട്ടിയുടെ ഇരട്ടി കൊടുക്കണം എന്ന് രത്ന ചുരുക്കം . രണ്ടു പുരുഷ സന്തതികളുടെ ജീവിത സാഹചര്യങ്ങളും ബാധ്യതകളും ഏതാണ്ട് സമാനമായിരിക്കും എന്നിരിക്കെ ആദ്യ ജാതനായ മകന് ഇരട്ടി കിട്ടുമെന്നത് നീതി പൂർവ്വം അല്ലെന്നു മാത്രമല്ല ലോജികുള്ള നിയമം പോലുമല്ല.
അതേ സമയം നീതിയിലൂന്നി എത്ര മനോഹരമായാണ് ഇസ്ലാം അനന്തരാവാകാശ നിയമം പഠിപ്പിക്കുന്നത് എന്ന് കൂടി കാണുക:
4:11 يوصيكم الله في اولادكم للذكر مثل حظ الانثيين فان كن نساء فوق اثنتين فلهن ثلثا ماترك وان كانت واحدة فلها النصف ولابويه لكل واحد منهما السدس مما ترك ان كان له ولد فان لم يكن له ولد وورثه ابواه فلامه الثلث فان كان له اخوة فلامه السدس من بعد وصية يوصي بها او دين اباؤكم وابناؤكم لاتدرون ايهم اقرب لكم نفعا فريضة من الله ان الله كان عليما حكيما
നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു; ആണിന് രണ്ട് പെണ്ണിന്‍റെതിന് തുല്യമായ ഓഹരിയാണുള്ളത്‌. ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ (മരിച്ച ആള്‍) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ് അവര്‍ക്കുള്ളത്‌. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പകുതിയാണുള്ളത്‌. മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്‌. ഇനി അയാള്‍ക്ക് സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന് മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക് സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന് ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ് ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും അടുത്തവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള (ഓഹരി) നിര്‍ണയമാണിത്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. (4:11)
4:12 ولكم نصف ماترك ازواجكم ان لم يكن لهن ولد فان كان لهن ولد فلكم الربع مما تركن من بعد وصية يوصين بها او دين ولهن الربع مما تركتم ان لم يكن لكم ولد فان كان لكم ولد فلهن الثمن مما تركتم من بعد وصية توصون بها او دين وان كان رجل يورث كلالة او امراة وله اخ او اخت فلكل واحد منهما السدس فان كانوا اكثر من ذلك فهم شركاء في الثلث من بعد وصية يوصى بهااو دين غير مضار وصية من الله والله عليم حليم
നിങ്ങളുടെ ഭാര്യമാര്‍ക്ക് സന്താനമില്ലാത്ത പക്ഷം അവര്‍ വിട്ടേച്ചുപോയ ധനത്തിന്‍റെ പകുതി നിങ്ങള്‍ക്കാകുന്നു. ഇനി അവര്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ അവര്‍ വിട്ടേച്ചുപോയതിന്‍റെ നാലിലൊന്ന് നിങ്ങള്‍ക്കായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്‌. നിങ്ങള്‍ക്ക് സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയ ധനത്തില്‍ നിന്ന് നാലിലൊന്നാണ് അവര്‍ക്ക് (ഭാര്യമാര്‍ക്ക്‌) ഉള്ളത്‌. ഇനി നിങ്ങള്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ നിങ്ങള്‍ വിട്ടേച്ചു പോയതില്‍ നിന്ന് എട്ടിലൊന്നാണ് അവര്‍ക്കുള്ളത്‌. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്‌. അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്‍ക്ക് (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ (ആ സഹോദരസഹോദരിമാരില്‍) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്‌. ഇനി അവര്‍ അതിലധികം പേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അതൊഴിച്ചാണിത്‌. അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദേശമത്രെ ഇത്‌. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു. ( 4:12)
സാമൂഹ്യ ക്രമങ്ങളെ പരിഗണിച്ച് നീതിയൂന്നിയ അനന്തരാവകാശ നിയമമാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നത്‌ . ആണ്‍ സന്താനങ്ങൾ കുടുംബത്തിന്റെ ചുമതല വഹിക്കേണ്ടവർ ആയതിനാൽ അതുകൂടി പരിഗണിക്കുകയും അതേ സമയം യാതൊരു കുടുംബ ബാധ്യതയും ഏറ്റെടുക്കാൻ ചുമതലയില്ലാത്ത പെണ്‍ കുട്ടികൾക്ക് കൂടി സ്വത്തിൽ പുരുഷൻറെ പകുതി അവകാശം ഉണ്ടെന്നു യാതൊരു സംശയത്തിനു പഴുതില്ലാതെ സ്ഥാപിച്ചു നല്കുകുകയും ചെയ്യുകയാണ് ഇവിടെ. ഇതിൽ പഴുത് അന്വേഷിക്കുകയാണ് അനിൽ ചെയ്യുന്നത്.
സത്യത്തിൽ ഖുർആനിലെ കണക്കു പിഴച്ചിട്ടില്ല. ലളിതവും നേർക്ക് നേർക്കുള്ള അനന്തര സ്വത്ത് വിഭജനത്തിൽ വളരെ ആയാസ രഹിതമായി അവകാശം നിർണ്ണയിക്കാൻ കഴിയും വിധം ലളിതമായ അവകാശ നിയമങ്ങളാണ് ഖുർആൻ പഠിപ്പിക്കുന്നത്. സങ്കീർണ്ണമായ ഒരു സ്വത്ത്‌ വിഭജന പ്രശ്നത്തിൽ ഉത്തരവും അല്പ്പം സങ്കീർണ്ണമായി എന്ന് മാത്രം. അവകാശികളുടെ എണ്ണം കൂടുമ്പോൾ അതിനാനുപാതികമായി ഓരോരുത്തര്ക്കും കിട്ടുന്ന വിഹിതവും ആനുപാതികമായി കുറയുമെന്നത് അടിസ്ഥാന പരമായ കാര്യമാണ്. ആനുപാതികം എന്ന വാക്കിനു ഞാൻ ഒന്നുകൂടി അടിവരയിടുന്നു. കാരണം അതാണ്‌ ഇസ്ലാം വിഭാവനം ചെയ്യുന്ന നീതി.
ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങൾ ഒരുപ്രവാശ്യമെങ്കിലും വായിചിരുന്നുവെങ്കിൽ അനിലിനു ഈ പോസ്റ്റ്‌ ഇടേണ്ടി വരില്ലായിരുന്നു.ഇസ്ലാമിന്റെ മൌലികപ്രമാണങ്ങള്‍ ഖുര്‍ആനും ഹദീഥുകളുമാണ്.ഖുര്‍ ആനിന്റെയും ഹദീഥുകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ ഇസ്ലാമിലെ ഏതു നിയമവും പൂര്‍ണമായി നിര്‍ണയിക്കുവാന്‍ കഴിയൂവെന്ന് സാരം.
അനന്തരാവകാശങ്ങള്‍ നിര്‍ണയിക്കപ്പെട്ട ഓഹരികള്‍ തികയാതെ വരുന്ന പല സന്ദര്‍ഭങ്ങളുമുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ഛേദം വര്‍ധിപ്പിച്ചുകൊണ്ട്, കമ്മി ഓരോ അവകാശിയും പങ്കിടുന്ന വിധത്തില്‍ ഓഹരികള്‍ അധികരിപ്പിക്കുകയാണ് വേണ്ടതെന്ന് കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിര്‍ണിത വിഹിതങ്ങള്‍ നല്‍കാന്‍ ഓഹരികള്‍ തികയാതെ വരുമ്പോള്‍ വീതാംശം പൂര്‍ത്തീകരിക്കാനായി ഛേദം വര്‍ധിപ്പിക്കുന്നതിനാണ് ‘ഔല്‍’ എന്നു പറയുക. ‘ഔല്‍’ എന്നാല്‍ ‘അധികരിക്കല്‍’ എന്നര്‍ഥം.
അത് പ്രകാരം ഭർത്താവിന് 1/4 നു പകരം 1/5 ആണ് കിട്ടുക. അതായത് 25 % നു പകരം 20 %. പെണ്‍ മക്കൾക്ക്‌ 53.33% ശതമാനം.മാതാ പിതാക്കൾക്ക് 13.33 % വീതവും.
ഭർത്താവിന് 60000 കിട്ടും.
പെണ്മക്കൾക്ക് 160000കിട്ടും
മാതാവിനു 40000 കിട്ടും
പിതാവിന് 40000 കിട്ടും.
തൽക്കാലം അനിൽ കുമാർ പോക്കറ്റിൽ നിന്ന് ഒരു പൈസയും എടുക്കേണ്ടതില്ല.
ഇനി ഔലിനു (العول) പ്രാമാണിക അടിത്തറ ഉണ്ടോ എന്നായിരിക്കും അടുത്ത ചോദ്യം.
حَدَّثَنَا مُسَدَّدٌ، حَدَّثَنَا بِشْرُ بْنُ الْمُفَضَّلِ، حَدَّثَنَا عَبْدُ اللَّهِ بْنُ مُحَمَّدِ بْنِ عَقِيلٍ، عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ خَرَجْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم حَتَّى جِئْنَا امْرَأَةً مِنَ الأَنْصَارِ فِي الأَسْوَاقِ فَجَاءَتِ الْمَرْأَةُ بِابْنَتَيْنِ لَهَا فَقَالَتْ يَا رَسُولَ اللَّهِ هَاتَانِ بِنْتَا ثَابِتِ بْنِ قَيْسٍ قُتِلَ مَعَكَ يَوْمَ أُحُدٍ وَقَدِ اسْتَفَاءَ عَمُّهُمَا مَالَهُمَا وَمِيرَاثَهُمَا كُلَّهُ فَلَمْ يَدَعْ لَهُمَا مَالاً إِلاَّ أَخَذَهُ فَمَا تَرَى يَا رَسُولَ اللَّهِ فَوَاللَّهِ لاَ تُنْكَحَانِ أَبَدًا إِلاَّ وَلَهُمَا مَالٌ . فَقَالَ رَسُولُ اللَّهِ صلى الله عليه وسلم " يَقْضِي اللَّهُ فِي ذَلِكَ " . قَالَ وَنَزَلَتْ سُورَةُ النِّسَاءِ { يُوصِيكُمُ اللَّهُ فِي أَوْلاَدِكُمْ } الآيَةَ . فَقَالَ رَسُولُ اللَّهِ صلى الله عليه وسلم " ادْعُوا لِيَ الْمَرْأَةَ وَصَاحِبَهَا " . فَقَالَ لِعَمِّهِمَا " أَعْطِهِمَا الثُّلُثَيْنِ وَأَعْطِ أُمَّهُمَا الثُّمُنَ وَمَا بَقِيَ فَلَكَ " .
(സുനൻ അബു ദാവൂദ് )
ഉഹ്ദു യുദ്ധത്തിൽ ഷഹീദായ ഒരാളുടെ വിധവ രണ്ടു പെണ്‍ മക്കളുമായി നബിയുടെ അടുക്കൽ വന്നു. അവരുടെ അമ്മാവൻ ഇവർക്ക് സ്വത്ത് ഒന്നും കൊടുക്കിന്നില്ലെന്നായിരുന്നു അവരുടെ പരാതി. നബി ആ പെണ്മക്കൾക്ക് മൂന്നിൽ രണ്ടും സ്ത്രീക്ക് എട്ടിൽ ഒന്നും ബാക്കിയുള്ള ഭാഗം അമ്മാവനും വിഹിതിച്ചു കൊടുത്തു. ഈ ഹദീസ് പ്രകാരം വിഹിതം വെച്ചതിനു ശേഷം മിച്ചം വരുന്നതിൽ നിന്ന് മരണപ്പെട്ടവരുടെ ബന്ധുക്കളെ പരിഗണിക്കാം എന്ന് മനസ്സിലാവുന്നു.
ഹസ്രത്ത് അലി ( റ ) മിൻബരിൽ ഖുതുബ നിർവ്വഹിക്കുമ്പോൾ ഒരാൾ എഴുന്നേറ്റു നിന്ന് ചോദിച്ചു. മരണപ്പെട്ട ഒരാൾക്ക്‌ ഒരു ഭാര്യയും രണ്ടു പെണ്‍മക്കളും മാതാപ്പിതാക്കളും ജീവിച്ചിരിപ്പുണ്ട് എങ്കിൽ സ്വത്ത് എങ്ങനെ വീതം വെയ്ക്കും? അലി ( റ ) പറഞ്ഞു. ഭാര്യയുടെ എട്ടിൽ ഒന്ന് വിഹിതം ഒൻപതിൽ ഒന്നാക്കുക!! (ഇബ്നു ഷുബാഹ്)
ഈ സംഭവം അൽ മിൻബരിയ്യാ എന്ന പേരിൽ അറിയപ്പെടുന്നു.ഖലീഫ ഉമർ ( റ ) യും സൈദ്‌ ബ്നു സാബിത് (റ ) യും നബി തന്നെയും ഇതേ പ്രകാരം ഔൽ പ്രയോഗിച്ചു വിധിചിരുന്നതായി ഹദീസുകളിൽ കാണാം. ഒരാൾക്ക്‌ അവകാശികൾ ആരുമില്ലെങ്കിൽ ആ ഗ്രാമത്തിലെ ഒരാളെ കണ്ടെത്താനും അല്ലെങ്കിൽ അയാൾക്ക് അകന്ന ബന്ധുക്കൾ ഉണ്ടോ എന്നന്വേഷിക്കുവാനും വരെ കല്പ്പിച്ച ഹദീസുകൾ വേറെയുമുണ്ട്. ഇത്തരം നൂറു നൂറു ഹദീസുകളിൽ നിന്നും നിർദ്ടാരണം ചെയ്യപ്പെട്ട കർമ്മ ശാസ്ത്ര വിധികളാണ് ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങൾ. നോമ്പ്, ഹജ്ജു് തുടങ്ങിയ കർമ്മ ശാസ്ത്രങ്ങളുടെ വിശദീകരണം ഫിഖഹീ ഗ്രന്ഥങ്ങളിൽ കാണുന്നത് പോലെയാണ് ഇസ്ലാമിലെ അനന്തരാവകാശവും. ലക്ഷക്കണക്കിന്‌ ഹദീസുകൾ പരിശോധിച്ച് പൂർവ സൂരികളായ മുജ്തഹിദുകളായ ഇമാമുമാർ അനന്തരാവകാശ നിയമമുൾപ്പടെയുള്ള വിഷയങ്ങളിൽ ഇസ്ലാമിന്റെ വിധി വ്യക്തമാക്കിയിട്ടുണ്ട്.ഇക്കാര്യത്തിൽ വിമർശകർ ആശങ്കപ്പെടെണ്ട കാര്യമില്ല.
ഇനി അനിൽ വിശ്വസിക്കുന്ന ബൈബിളിൽ വളരെ വ്യക്തമായി തന്നെ കണക്ക് അറിയാത്ത ദൈവത്തെയാണ്‌ കാണാൻ കഴിയുക:
1) "... Jehoiachin was 18 years old, when he began to reign Jerusalem, and he reigned for 3 months and 10 days" (2nd Kings, Ch. No 24, Verse No 8)
ഇതേകാര്യം മറ്റൊരു ഭാഗത്ത് കാണുക:
‘Jehoiachin was 8 years old when he began to reign and he reigned for 3 months, 10 days"
ചോദ്യം, സത്യത്തിൽ വയസ്സ് 18 ആയിരുന്നോ അതോ എട്ടായിരുന്നോ?
2) " In Solomon’s temple, in his molten sea, he had 2000 baths"
(1st Kings, Ch. No 7, Verse No 26)
ഇതേകാര്യം മറ്റൊരു ഭാഗത്ത് കാണുക
"......he had 3000 baths " ( 2nd Chronicles, Ch. No 4, Verse No 5)
ചോദ്യം,ശരിയായ എണ്ണം എത്രയാണ്? 2000 ആണോ അതോ മൂവ്വായിരമോ?
3)‘Basha, he died in the 26th year of reign of Asa.’ (First Kings, Ch. No. 15, Verse No. 33)
ഇതേകാര്യം മറ്റൊരു ഭാഗത്ത് കാണുക:
"Basha invaded Judah in the 36th years of the reign of Asa (2nd Chronicles Ch. No 16, Verse No 1)
ചോദ്യം, 26 ആണോ 36 ആണോ ശരി. അതോ രണ്ടു പ്രാവശ്യം മരിച്ചോ?
4) "There were 200 singing men and women " (Ezra Ch. No. 2, Verse No. 65)
‘There were 245 singing men and women.’ ( Nehemiah Ch. No. 7, Verse No. 67)
ചോദ്യം, പാട്ടുകാരുടെ എണ്ണം 200 ആണോ അതോ 245 ആണോ?
ഇനിയുമൊരുപാട് കണക്കിലെ വൈരുദ്ധ്യങ്ങൾ ബൈബിളിലുണ്ട്. ഓരോന്നും പരാമർശിക്കാൻ നിന്നാൽ ഈ പോസ്റ്റ്‌ സുദീർഘമായി പോവും. അത് കൊണ്ട് അനിൽ ഇസ്ലാമിനെ വിമർശിക്കുന്നതിനു മുന്പ് ബൈബിൾ ഒന്ന് കൂടി വായിക്കുക.
( തുടരും)

2014, ഏപ്രിൽ 22, ചൊവ്വാഴ്ച

അനിൽകുമാറിന്റെ ആരോപണങ്ങൾക്ക് മറുപടി -ഭാഗം രണ്ട്


അനിൽ കുമാർ എഴുതുന്നു: മുഹമ്മദ്‌ അറബികളുടെ മാത്രം പ്രവാചകൻ!!

ദാവാക്കാര്‍ എപ്പോഴും പറയുന്ന കാര്യമാണ് യേശുക്രിസ്തു ഇസ്രായേലിലേക്ക് മാത്രം വന്ന പ്രവാചകനാണ് എന്ന്. അതിനവര്‍ മത്തായി 10:5,6; 15:24 എന്നീ വേദഭാഗങ്ങള്‍ എടുത്തുകൊണ്ട് വരികയും ചെയ്യും. മാത്രമല്ല, മുഹമ്മദ്‌ നബി മുഴുലോകത്തിലേക്കും വന്ന പ്രവാചകനാണ് എന്ന് അവര്‍ അവകാശപ്പെടുകയും ചെയ്യും. അതിനുവേണ്ടി ഖുര്‍ആന്‍ ആയത്തുകളെ വളച്ചൊടിച്ചു വ്യാഖ്യാനിക്കാന്‍ അവര്‍ക്കൊരു മടിയുമില്ല. ഖുര്‍ആനില്‍ നിന്നുള്ള ഏഴു ആയത്തുകളുടെ പിന്‍ബലത്തോടെ നമുക്ക്‌ സ്ഥാപിക്കാന്‍ കഴിയുന്ന കാര്യമാണ് മുഹമ്മദ്‌ അറബികളുടെ മാത്രം പ്രവാചകനാണ് എന്നുള്ളത്. ആ ആയത്തുകള്‍ നമുക്കൊന്ന് പരിശോധിക്കാം:   

                                                                                                                                   
1. “(നബിയേ) താങ്കള്‍ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. ഒരു മാര്‍ഗ്ഗദര്‍ശി എല്ലാ ജനവിഭാഗത്തിനുമുണ്ട്” (സൂറാ.13:7)
എല്ലാ ജനവിഭാഗത്തിനും ഓരോ മാര്‍ഗ്ഗദര്‍ശി എന്ന അല്ലാഹുവിന്‍റെ പ്രമാണമനുസരിച്ചു അറേബ്യന്‍ ജനവിഭാഗത്തിനുള്ള മാര്‍ഗ്ഗദര്‍ശിയാണ് മുഹമ്മദ്‌ . മറ്റു ജനവിഭാഗങ്ങള്‍ അവരവരിലേക്ക് അയക്കപ്പെട്ട മാര്‍ഗ്ഗദര്‍ശികളെ പിന്‍പറ്റിയാല്‍ മതി, മുഹമ്മദിനെ പിന്‍പറ്റണ്ട കാര്യമില്ല.
2) “യാതൊരു ദൈവദൂതനെയും തന്‍റെ ജനതയ്ക്ക് (കാര്യങ്ങള്‍ ) വിശദീകരിച്ചു കൊടുക്കുന്നതിനുവേണ്ടി അവരുടെ ഭാഷയില്‍ (സന്ദേശം നല്കിക്കൊണ്ട്) അല്ലാതെ നാം നിയോഗിച്ചിട്ടില്ല” (സൂറാ.14:4)
ഈ ആയത്തില്‍നിന്നും തെളിയുന്നത് “അറബി ഭാഷ സംസാരിക്കുന്ന ജനതയ്ക്ക് സന്ദേശം നല്‍കുവാന്‍ വേണ്ടി” അല്ലാഹു അയച്ചതാണ് മുഹമ്മദിനെ എന്നാണു. മലയാള ഭാഷ സംസാരിക്കുന്ന ജനതയ്ക്ക് വേണ്ടി ഇതുവരെയും അല്ലാഹുവിന്‍റെ ഒരു ദൂതനും വന്നിട്ടില്ലെങ്കിലും ഈ ആയത്ത് പ്രകാരം ആരെങ്കിലും വരേണ്ടതാണ്. മുഹമ്മദ്‌ ആണെങ്കില്‍ താനാണ് അന്ത്യപ്രവാചകന്‍ എന്ന് പറഞ്ഞും പോയി. ഇനി മലയാള ഭാഷ സംസാരിക്കുന്നവരിലേക്ക് ഒരു ദൂതന്‍ വരില്ലെന്നര്‍ത്ഥം! അങ്ങനെയാണെങ്കില്‍ ഈ ആയത്ത് വെള്ളത്തില്‍ വരച്ച വര പോലെയായി…
3) “അക്ഷരാഭ്യാസമില്ലാത്തവരുടെ ഇടയില്‍ അവരില്‍നിന്ന് ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍ . അദ്ദേഹം അവര്‍ക്ക്‌ അല്ലാഹുവിന്‍റെ വചനങ്ങള്‍ ഓതിക്കൊടുക്കുകയും അവരെ സംസ്കരിക്കുകയം വേദവും വിജ്ഞാനവും അവരെ പഠിപ്പിക്കുകയും ചെയ്യുന്നു” (സൂറാ.62:2)
‘അക്ഷരാഭ്യാസമില്ലാത്തവര്‍ ’ എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് മക്കാ നിവാസികളെയാണ്. മുഹമ്മദ്‌ അവരിലേക്ക് വന്ന അല്ലാഹുവിന്‍റെ ദൂതനാണെന്നാണ് ഇവിടെ പറയുന്നത്.
4) “ഇതാ നാം അവതരിപ്പിച്ച, നന്മ നിറഞ്ഞ ഒരു ഗ്രന്ഥം! അതിന്‍റെ മുമ്പുള്ള വേദത്തെ ശരി വെക്കുന്നതത്രേ അത്. മാതൃനഗരി(മക്ക)യിലും അതിന്‍റെ ചുറ്റുഭാഗത്തുമുള്ളവര്‍ക്ക്‌ നീ താക്കീത് നല്‍കാന്‍ വേണ്ടി ഉള്ളതുമാണ് അത്” (സൂറാ.6:92)
മക്കയിലും അതിന്‍റെ ചുറ്റിലും ഉള്ളവര്‍ക്ക് വേണ്ട സന്ദേശവുമായാണ് ഈ ഗ്രന്ഥം (അതായത്, ഖുര്‍ആന്‍ ) അവതരിപ്പിച്ചത്‌ എന്ന് വ്യക്തമായി പറയുമ്പോള്‍ മുസ്ലീങ്ങളെന്തിനാണ് അത് മുഴുലോകത്തിനും വേണ്ടിയുള്ളതാണെന്ന് വാശി പിടിക്കുന്നത്‌?
5) “നിനക്ക് നാം അറബി ഭാഷയിലുള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു. ഉമ്മുല്‍ഖുറാ(മക്ക)യിലുള്ളവര്‍ക്കും അതിനു ചുറ്റുമുള്ളവര്‍ക്കും നീ താക്കീത് നല്‍കാന്‍ വേണ്ടിയും സംശയരഹിതമായ സമ്മേളന ദിവസത്തെപ്പറ്റി നീ താക്കീത് നല്‍കാന്‍ വേണ്ടിയും” (സൂറാ.42:7).
മക്കയിലും അതിനു ചുറ്റുമുള്ള അറബി ഭാഷ സംസാരിക്കുന്നവര്‍ക്ക് മാത്രമുള്ളതാണ് മുഹമ്മദ്‌ അവതരിപ്പിച്ച സന്ദേശം എന്ന് ഇവിടെയും വ്യക്തമായി പറഞ്ഞിരിക്കെ മുഹമ്മദ്‌ മുഴുലോകത്തിലേക്കും അയക്കപ്പെട്ട പ്രവാചകനാണെന്ന് വാദിക്കുവാന്‍ മുസ്ലീങ്ങള്‍ക്ക്‌ എങ്ങനെ മനസ്സ് വരുന്നുവോ, ആവോ? മാത്രമല്ല, ഈ ആയത്തിന് വളരെ വിചിത്രമായ ഒരു വ്യാഖ്യാനം ഈയിടെ കേള്‍ക്കുവാന്‍ ഇടയായി. ‘ഉമ്മുല്‍ഖുറാ’ എന്നുപറഞ്ഞാല്‍ ‘ഗ്രാമങ്ങളുടെ പട്ടണം’ എന്നാണു അര്‍ത്ഥമത്രെ. നിച്ച് ഓഫ് ട്രൂത്തിലെ മുഹമ്മദലി മാസ്റ്റര്‍ ആണ് ഇങ്ങനെയൊരു വ്യാഖ്യാനം കണ്ടുപിടിച്ചത്. അദ്ദേഹമാണെങ്കില്‍ എബ്രായ,ഗ്രീക്ക് പണ്ഡിതനാണ് എന്നാണു വെയ്പ്പ്. ഈ വിശദീകരണം കേട്ടപ്പോള്‍ ആണ് അറബി പോലും അദ്ദേഹത്തിന് നേരാം വണ്ണം അറിയില്ല എന്ന് മനസ്സിലായത്‌ . അറബി അറിയാവുന്ന ആരോട് ചോദിച്ചാലും അവര്‍ പറഞ്ഞു തരും, ഉമ്മുല്‍ഖുറാ എന്ന് പറഞ്ഞാല്‍ ‘നഗരങ്ങളുടെ മാതാവ്’ എന്നാണു അര്‍ത്ഥമെന്ന്. ഇസ്ലാമിക സാഹിത്യത്തില്‍ ‘നഗരങ്ങളുടെ മാതാവ്’ എന്ന് വിശേഷിപ്പിക്കുന്നത് മക്ക നഗരത്തെയാണ്. അതുപോലും അറിയാതെയാണ് ഈ പണ്ഡിതമ്മന്യന്മാര്‍ ഖുര്‍ആന് വ്യാഖ്യാനം ചമക്കാന്‍ പുറപ്പെടുന്നതു, കഷ്ടം!
6) “നന്മ ചെയ്തവന് (അനുഗ്രഹത്തിന്‍റെ) പൂര്‍ത്തീകരണമായിക്കൊണ്ടും, എല്ലാ കാര്യത്തിനുമുള്ള വിശദീകരണവും മാര്‍ഗ്ഗദര്‍ശനവും കാരുണ്യവുമായിക്കൊണ്ടും പിന്നീട് മൂസാക്ക് നാം വേദഗ്രന്ഥം നല്‍കി. തങ്ങളുടെ രക്ഷിതാവുമായുള്ള കൂടികാഴ്ചയില്‍ അവര്‍ വിശ്വസിക്കുന്നവരാകാന്‍ വേണ്ടി. ഇതാകട്ടെ നാം അവതരിപ്പിച്ച നന്മ നിറഞ്ഞ ഗ്രന്ഥമത്രേ.അതിനെ നിങ്ങള്‍ പിന്‍പറ്റുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം. ‘ഞങ്ങളുടെ മുന്‍പിലുള്ള രണ്ടു വിഭാഗങ്ങള്‍ക്ക് മാത്രമേ വേദഗ്രന്ഥം അവതരിപ്പിക്കപ്പെട്ടിട്ടുള്ളൂ; അവര്‍ വായിച്ചു പഠിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി ഞങ്ങള്‍ തീര്‍ത്തും ധാരണയില്ലാത്തവരായിരുന്നു’ എന്ന് നിങ്ങള്‍ പറഞ്ഞേക്കാം എന്നതിനാലാണ് (ഇതവതരിപ്പിച്ചത്)” (സൂറാ.6:154-156)
(സൂറാ.6:156-നു എം.എം.അക്ബറിന്‍റെ ഖുര്‍ആനില്‍ അടിക്കുറിപ്പ് കൊടുത്തിട്ടുള്ളത് ഇപ്രകാരമാണ്: “പരലോകത്ത് നിങ്ങള്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍ ഒരുവേള ഇങ്ങനെ പറഞ്ഞേക്കാം: “അറബികളായ ഞങ്ങള്‍ക്ക്‌ ഞങ്ങളുടെ ഭാഷയില്‍ ഒരു വേദവും നല്കപ്പെട്ടിട്ടില്ല. യഹൂദര്‍ക്കും ക്രിസ്ത്യാനികള്‍ക്കും നല്‍കപ്പെട്ട വേദം ഞങ്ങള്‍ക്ക്‌ അറിഞ്ഞുകൂടാ. അതിനാല്‍ ഞങ്ങളെ ശിക്ഷിക്കരുതേ!” ഇങ്ങനെയൊരു ന്യായവാദത്തിന് അവസരമുണ്ടാകാതിരിക്കാനാണ് നിങ്ങളുടെ അറിവിനായി വേദഗ്രന്ഥം അവതരിപ്പിച്ചു തന്നത്.”)
ഈ മൂന്നു ആയത്തുകളില്‍ നിന്നും മനസ്സിലാകുന്ന കാര്യം എന്താണ്? മൂസയ്ക്ക് നല്‍കപ്പെട്ട വേദഗ്രന്ഥം പരിപൂര്‍ണ്ണമാണ്. അനുഗ്രഹത്തിന്‍റെ പൂര്‍ത്തീകരണവും എല്ലാ കാര്യത്തിനുള്ള വിശദീകരണവും മാര്‍ഗ്ഗദര്‍ശനവും അതിലുണ്ട്. എന്നാല്‍ അറബികളെ സംബന്ധിച്ചിടത്തോളം ആ ഗ്രന്ഥം വിദേശഭാഷയില്‍ ആയതിനാല്‍ അത് വായിച്ചു മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. അതുകൊണ്ട് അറബികള്‍ക്ക് വേണ്ടി അറബി ഭാഷയില്‍ അല്ലാഹു അവതരിപ്പിച്ചതാണ് ഖുര്‍ആന്‍. അറബികള്‍ അല്ലാത്തവര്‍ അത് പിന്‍പറ്റണ്ട കാര്യമില്ല. മാത്രമല്ല, മൂസയ്ക്ക് അവതരിപ്പിച്ച പരിപൂര്‍ണ്ണമായ ഗ്രന്ഥം ഇപ്പോള്‍ അറബി ഭാഷയില്‍ തര്‍ജ്ജമ ചെയ്തു കൊടുക്കുകയും ചെയ്തിട്ടുള്ളതിനാല്‍ അറബികളും ആ പരിപൂര്‍ണ്ണമായ ഗ്രന്ഥത്തെയാണ് പിന്‍പറ്റണ്ടത്!!
7. “തീര്‍ച്ചയായും നാം ഇതിനെ അറബി ഭാഷയിലുള്ള ഒരു ഖുര്‍ആനാക്കിയിരിക്കുന്നത് നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നതിനു വേണ്ടിയാകുന്നു” (സൂറാ. 43:3).


  

മറുപടി:
അനിൽകുമാറിന്റെ വാദങ്ങൾ പ്രകാരം മുഹമ്മദ്‌ നബി ( സ) അറബികൾക്ക് ഇടയിലേക്ക് നിയുക്തനായ പ്രവാചകൻ മാത്രമാണ് എന്നാണ് അനിൽകുമാറിന്റെ ദുർവ്യാഖ്യാനം. ഈ ആരോപണത്തിന് ഖുർആനിൽ തന്നെ മറുപടിയുണ്ട്.

"ലോകത്തിന് മുഴുവന്‍ കാരുണ്യമായിട്ടാണ് നിന്നെ നാം നിയോഗിച്ചത്'’(21: 107)
ലോകത്തിന് മുഴുവൻ അനുഗ്രഹമായാണ് പ്രവാചകൻ നിയുക്തനായത് എന്നാണു ഖുർആൻ വ്യക്തമായി പറയുന്നത്. ഖുർആൻ വീണ്ടും വ്യക്തമാക്കുന്നത് കാണുക:

"തന്‍റെ ദാസന്‍റെ മേല്‍ സത്യാസത്യവിവേചനത്തിനുള്ള പ്രമാണം (ഖുര്‍ആന്‍) അവതരിപ്പിച്ചവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അദ്ദേഹം (റസൂല്‍) ലോകര്‍ക്ക് ഒരു താക്കീതുകാരന്‍ ആയിരിക്കുന്നതിനു വേണ്ടിയത്രെ അത്‌. (25:1)

لِلْعَالَمِين എന്ന വാക്കാണ്‌ ഈ രണ്ട് വചനങ്ങളിലും ഖുർആൻ പ്രയോഗിക്കുന്നത്. ആലമീൻ എന്ന വാക്കിന്റെ അർത്ഥ വ്യാപ്തി ഈ പ്രപഞ്ചത്തോളം വിശാലമാണ് എന്ന് അറിയാഞ്ഞിട്ടായിരിക്കാം അനിൽ ഈ ആരോപണവുമായി വന്നത്.പ്രവാചകൻ ലോകത്തിനു മുഴുവനായി നിയുക്തനായ ദൈവ ദൂതൻ ആണെന്ന വാദം മുസ്ലിംകൾ ഖുർആൻ വ്യാഖ്യാനിച്ചു കൊണ്ട് നുണ പറയുകയാണ്‌ എന്ന് ആരോപിക്കുന്ന അനിലിന്റെ ആരോപണങ്ങളുടെ അടിക്കല്ല് തകർക്കുകയാണ് ഈ രണ്ടു വചനങ്ങൾ.
ഇനിയും കാണുക, അനിൽ കുമാർ കാണാത്ത വചനങ്ങൾ: 

"സംശയമില്ല; മനുഷ്യര്‍ക്കാകമാനമുള്ള സത്യസന്ദേശവുമായി നാം നിനക്ക് ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. അതിനാല്‍ ആരെങ്കിലും നേര്‍വഴി സ്വീകരിച്ചാല്‍ അതിന്റെ നന്മ അവനു തന്നെയാണ്. വല്ലവനും വഴികേടിലായാല്‍ അതിന്റെ ദോഷവും അവനുതന്നെ. നീ അവരുടെ കൈകാര്യകര്‍ത്താവൊന്നുമല്ല." (39:41)
"ഇത് മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള സന്ദേശമാണ്. ഇതിലൂടെ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍. അവന്‍ ഏകനായ ദൈവം മാത്രമാണെന്ന് അവരറിയാന്‍. വിചാരശാലികള്‍ ചിന്തിച്ചു മനസ്സിലാക്കാനും." (14:52)  

'മനുഷ്യർക്ക്‌ ' എന്നാണ് ഖുർആൻ പറയുന്നത്. അറബികൾക്ക് മാത്രം എന്നല്ല. ലോകത്തുള്ള സർവ മനുഷ്യർക്കും മാർഗ്ഗ ദർശനമാണ് ഖുർആൻ എന്നാണ്‌ പറയുന്നത്. അറബികളെ മാത്രമേ മനുഷ്യരായി അനിൽ കാണുന്നുള്ളൂവെങ്കിൽ എനിക്ക് ഒന്നും പറയാനില്ല.  


മുകളിൽ കൊടുത്ത ഏതാനും വചനങ്ങൾ തന്നെ ഇക്കാര്യത്തിൽ അനിൽകുമാറിന്റെ ആരോപണങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കാൻ പര്യാപ്തമാണ്. കാലാ കാലങ്ങളായി മിഷനറിമാർ പ്രചരിപ്പിക്കുന്ന വാറോലകൾ മാത്രമാണിവ.ഇനി അനിൽകുമാറിന്റെ ദുർവ്യാഖ്യാനങ്ങൾ കൂടി പരിശോധിക്കാം:   

സത്യനിഷേധികള്‍ ചോദിക്കുന്നു: "ഇയാള്‍ക്ക് ഇയാളുടെ നാഥനില്‍ നിന്ന് ഒരു ദൃഷ്ടാന്തവും ഇറക്കിക്കിട്ടാത്തതെന്ത്?” എന്നാല്‍ നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. എല്ലാ ജനതക്കുമുണ്ട് ഒരു വഴികാട്ടി. (13:7)   

ഈ വചനം എങ്ങനെയാണ് ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നത് എന്ന് മനസിലാവുന്നില്ല . ജനങ്ങൾ (ജന സമൂഹം). എന്നാണ് ഖുർആന്റെ പ്രയോഗം. പ്രവാചകൻ അന്ത്യ ദൂതർ ആണെന്ന് ഖുർആൻ വ്യക്തമായി തന്നെ പറയുന്നു. അതിനാൽ തന്നെ ആ പ്രവാചകന്റെ ജനത അദേഹത്തിന്റെ സമകാലികരും ഭാവി സമൂഹവുമാണ്. അവർ ലോകത്തെ മുഴുവൻ ജനങ്ങളുമാണെന്ന് ഖുർആൻ പറഞ്ഞത് മുകളിൽ കൊടുത്തിട്ടുണ്ട്‌.  

4) “ഇതാ നാം അവതരിപ്പിച്ച, നന്മ നിറഞ്ഞ ഒരു ഗ്രന്ഥം! അതിന്‍റെ മുമ്പുള്ള വേദത്തെ ശരി വെക്കുന്നതത്രേ അത്. മാതൃനഗരി(മക്ക)യിലും അതിന്‍റെ ചുറ്റുഭാഗത്തുമുള്ളവര്‍ക്ക്‌ നീ താക്കീത് നല്‍കാന്‍ വേണ്ടി ഉള്ളതുമാണ് അത്” (സൂറാ.6:92)   

മക്കക്കാരാണ് നബിയുടെ പ്രാഥമിക പ്രബോധിത സമൂഹം.ആ താകീത് അവരിൽ മാത്രം ഒതുങ്ങുന്നില്ലെന്ന് ആലമീൻ എന്ന ആവർത്തിച്ചുള്ള പ്രയോഗത്തോടെ പകൽ പോലെ വ്യക്തമായി. ഖുർആനിന്റെ ശൈലി മനസ്സിലാക്കാത്തത് കൊണ്ടാണ് അനിൽകുമാർ ഈ വാദങ്ങളുമായി വരുന്നത്. ഖുർആൻ പ്രാഥമികമായി അഭിസംബോധന ചെയ്യുന്നത് പ്രവാചകനെ തന്നെയാണ്. പിന്നീട് നബിയുടെ അനുയായികളെ, പിന്നീട് ലോക സമൂഹത്തെ.    

ഇഖ്രഹ് ( വായിക്കുക ) എന്ന ഖുർആന്റെ കല്പ്പന ആദ്യമായി നബിക്കാണ്. പക്ഷെ, അത് പ്രവാചകനിൽ ഒതുങ്ങുന്നില്ല. ലോകാവസാനം വരെയുള്ള മാനവരാശിക്ക് ആ കൽപ്പന ബാധകമാണ്. അതേ പ്രകാരം തന്നെ ഖുർആൻ പഠിപ്പിക്കുന്ന ഓരോ കാര്യവും പ്രാഥമികമായി നബിയെയും നബിയുടെ സമകാലിക സമൂഹത്തെയും തന്നെയാണ് അഭിസംബോധന ചെയ്യുന്നത് .അതിനർത്ഥം അവ നബിയിലോ അന്നത്തെ സമൂഹത്തിലോ മാത്രം ഒതുങ്ങുന്നു എന്നല്ല. ഖുർആൻ വളരെ വ്യക്തമായി ലോക ജനതയ്ക്ക് മുഴുവനും മാർഗ്ഗ ദർശനമാണ് എന്ന് പറയുമ്പോൾ ഇക്കാര്യത്തിൽ മറ്റു ദുര്വ്യാഖ്യാനങ്ങൾക്ക്‌ പഴുതില്ലാത്തതാണ് .  

“യാതൊരു ദൈവദൂതനെയും തന്‍റെ ജനതയ്ക്ക് (കാര്യങ്ങള്‍ ) വിശദീകരിച്ചു കൊടുക്കുന്നതിനുവേണ്ടി അവരുടെ ഭാഷയില്‍ (സന്ദേശം നല്കിക്കൊണ്ട്) അല്ലാതെ നാം നിയോഗിച്ചിട്ടില്ല” (സൂറാ.14:4)

ഈ വചനം അനിൽ വ്യാഖ്യാനിച്ച പ്രകാരം വ്യാഖ്യാനിച്ചാൽ അരാമിക് ഭാഷയുടെ കാലം കഴിഞ്ഞതോടെ യേശുവിന്റെ ദൌത്യം അപ്രസക്തമായി.വടി കൊടുത്തു അടിവാങ്ങുക എന്ന് പറയുന്നത് ഇതിനാണ്. ബൈബിൾ കാണുക:

ഇസ്രയേല്‍ ഭവനത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല" (മത്തായി 15:24)
ഈ വചന പ്രകാരം യേശു ഇസ്രായേലി പ്രവാചകൻ മാത്രമാണ്.

തന്റെ ആരോപണങ്ങളുടെ അവസാന ഭാഗത്ത്‌ താൻ വെറും അറബികൾക്കുള്ള പ്രവാചകൻ മാത്രമാണെന്ന് മുഹമ്മദ്‌ നബി വിശ്വസിച്ചിരുന്നു. എന്ന് അടിച്ചുവിടുന്നുണ്ട് .ലോക ജനതയ്ക്ക് ആകമാനമുള്ള ദൂതൻ ആണെന്ന് മുസ്ലിംകൾ പറഞ്ഞു പ്രചരിപ്പിച്ചത് ആണെന്നും സ്വന്തം വക എഴുതി വിട്ടിട്ടുണ്ട് . അപ്പോൾ ഞാൻ ആദ്യം ഉദ്ദരിച്ച ആയത്തുകൾ കാണാത്തതാണോ കണ്ടില്ലെന്നു നടിക്കുകയാണോ എന്നൊക്കെ ചോദിക്കേണ്ടി വരും.ചുരുക്കത്തിൽ അവിടെ നിന്നും ഇവിടെ നിന്നും ചില ഭാഗങ്ങൾ അടർത്തി മാറ്റി തെറ്റിധാരണ പരത്താനുള്ള ദുർബലമായ ശ്രമമാണ് ഇവിടെ പാളിപ്പോയത്.
(തുടരും.)