2014, മേയ് 1, വ്യാഴാഴ്‌ച

അനിൽ കുമാറിനു മറുപടി- ഭാഗം നാല് (സഫിയയുമായുള്ള വിവാഹം )




സാധാരണ വിമർശകർ ദുരുപയോഗം ചെയ്യുന്ന മറ്റൊരു ചരിത്ര ഭാഗമാണ് പ്രവാചകൻ സഫിയ്യാ ബീവിയെ വിവാഹം കഴിച്ച ചരിത്ര സംഭവം. അനിൽ കുമാറും ഈ സംഭവത്തെ ഒഴിവാക്കിയില്ല. അനിൽ എഴുതിയത് കാണുക:
സൂറാ.2:234,235 അനുസരിച്ച് ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീക്ക് പുനര്‍വിവാഹം ചെയ്യാനുള്ള കാലം അഥവാ ഇദ്ദാ കാലം നാലു മാസവും പത്തു ദിവസവുമാണ്. ഇക്കാലത്തിനുള്ളില്‍ ആ സ്ത്രീകളോട് വിവാഹാഭ്യര്‍ഥന വ്യംഗ്യമായി സൂചിപ്പിക്കുകയോ അല്ലെങ്കില്‍ അത് മനസ്സില്‍ സൂക്ഷിക്കുകയോ ചെയ്യാന്‍ മാത്രമേ പാടുള്ളൂ എന്ന് ഖുര്‍ആന്‍ കര്‍ശനമായി പറയുന്നു.
"എന്നാല്‍ മുഹമ്മദ്‌ ഖൈബര്‍ ഗോത്രത്തെ ആക്രമിച്ചു സഫിയയെ ഭാര്യയായി എടുത്തതിനെകുറിച്ചു ഹദീസുകളില്‍ എന്താണ് പറയുന്നത് എന്ന് നോക്കാം. സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍. 84 (1365)-ല്‍ പറയുന്നത് മുഹമ്മദും സംഘവും ഖൈബര്‍ ആക്രമിച്ചു ശത്രുക്കളെ വധിക്കുകയും കീഴ്പ്പെടുത്തുകയും ചെയ്തിട്ട് സ്ത്രീകളെ വിഭാഗിച്ചെടുത്തു. ദിഹിയത്ത് എന്ന ഒരുവന് കിട്ടിയ സഫിയയുടെ സൌന്ദര്യത്തെ കുറിച്ച് ചില സ്വഹാബിമാര്‍ മുഹമ്മദിന്‍റെ അടുത്തു പറഞ്ഞപ്പോള്‍ അദ്ദേഹം ദിഹിയത്തിന്‍റെ കയ്യില്‍ നിന്നും ഏഴു അടിമപ്പെണ്‍കുട്ടികളെ പകരം കൊടുത്തു അവളെ തന്‍റെ വകയാക്കി മാറ്റി. സഫിയയുടെ ഭര്‍ത്താവും പിതാവും ഭര്‍തൃ പിതാവും കൊല്ലപ്പെട്ടത് മുഹമ്മദിന്‍റെയും സൈന്യത്തിന്‍റെയും ആക്രമണത്തിലാണ്. ഖൈബറില്‍ നിന്നും മടങ്ങുന്ന വഴി രാത്രിയില്‍ മുഹമ്മദ്‌ സഫിയയോടൊത്ത് കിടക്ക പങ്കിട്ടു.
ഇബ്നു ഹിശാമിന്‍റെ സീറയില്‍ പറയുന്നത് അബു അയ്യൂബ് എന്ന അന്‍സാരി ഊരിപ്പിടിച്ച വാളുമായി അന്ന് രാത്രിയില്‍ സ്വഫിയയുമൊത്തുള്ള മുഹമ്മദിന്‍റെ ആദ്യരാത്രിക്ക്‌ കാവല്‍ നിന്നു എന്നാണ്. മുഹമ്മദ്‌ രാവിലെ പുറത്തു വന്നപ്പോള്‍ അബു അയ്യൂബിനെ കണ്ടു എന്തിനാണ് അവിടെ നില്‍ക്കുന്നത് എന്ന് ചോദിച്ചു. അബു അയ്യൂബിന്‍റെ മറുപടി ഇപ്രകാരമായിരുന്നു: ഈ യുവതിയുടെ കയ്യാല്‍ അങ്ങേക്ക് എന്തെങ്കിലും ആപത്ത് പിണയുമോ എന്ന് ഞാന്‍ ശങ്കിച്ചു. അവളുടെ പിതാവിനെയും ഭര്‍ത്താവിനേയും ധാരാളം ബന്ധുജനങ്ങളെയും അങ്ങ്‌ കൊന്നുകളഞ്ഞു. അവളാണെങ്കില്‍ കുറച്ചു മുന്‍പ്‌ വരെ അവിശ്വസിയായിരുന്നു. അവള്‍ താങ്കളെ എന്തെങ്കിലും ചെയ്തെക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.” പ്രവാചകന്‍ അബു അയ്യൂബ് അല്‍ – അന്‍സാരിക്ക് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു.’ (Ibn Hisham, p. 766)
ഇദ്ദയുടെ കാലം നാല് മാസവും പത്തു ദിവസവും ആണെന്ന് ഖുര്‍ആനില്‍ അല്ലാഹു വ്യക്തമായ കല്പന കൊടുത്തിരിക്കേ, ആ ആയത്തിന് യാതൊരു വിലയും കൊടുക്കാതെയാണ് മുഹമ്മദ്‌ സ്വഫിയയുടെ കാര്യത്തില്‍ പ്രവര്‍ത്തിച്ചത്. അല്ലാഹുവിന്‍റെ കല്പനയെ ലംഘിക്കുവാന്‍ മടിയില്ലാത്തയാളെ അല്ലാഹുവിന്‍റെ പ്രവാചകനായി പരിഗണിക്കാന്‍ മുസ്ലീങ്ങള്‍ക്ക് കഴിയുമായിരിക്കും, പക്ഷേ ചിന്താശേഷിയുള്ളവര്‍ക്ക് കഴിയുകയില്ല.
മറുപടി:
പ്രവാചകൻ ഖുർആന്റെ കല്പ്പനയെ തെറ്റിച്ചു എന്നും സഫിയാ ബീവിയെ നിർബന്ധിച്ച് ഭാര്യയാക്കി എന്നൊക്കെയാണ് അനിലിന്റെ ആരോപണങ്ങളുടെ പ്രധാന ഭാഗങ്ങൾ . മുസ്ലിം ലോകം എഴുതി തള്ളിയ സീറയുടെ ഒരു ഭാഗവും മേമ്പൊടി ആയി കൊടുത്തിരിക്കുന്നു (വ്വിവാഹത്തിനു സമ്മതമല്ലാത്ത സഫിയ നബിയെ അപായാപ്പെടുത്തുക വരെ ചെയ്യുമായിരുന്നു എന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ആണ് ഉദ്ദേശം)
ഒന്നാമത് ഈ വിവാഹത്തിന് സഫിയ്യാ ബീവി നിര്ബന്ധിക്കപ്പെടുക ആയിരുന്നോ എന്ന് പരിശോധിക്കാം:
لما دخلت صفية على النبي، صلى الله عليه وسلم، وسلم قال لها: لم يزل أبوك من أشد يهود لي عداوة حتى قتله الله. فقالت: يا رسول الله إن الله يقول في كتابه ولا تزر وازرة وزر أخرى. فقال: لها رسول الله: اختاري، فإن اخترت الإسلام أمسكتك لنفسي وإن اخترت اليهودية فعسى أن أعتقك فتلحقي بقومك. فقالت: يا رسول الله لقد هويت الإسلام وصدقت بك قبل أن تدعوني حيث صرت إلى رحلك وما لي في اليهودية أرب وما لي فيها والد ولا أخ، وخيرتني الكفر والإسلام فالله ورسوله أحب إلي من العتق وأن أرجع إلى قومي
സഫിയ നബിയുടെ അടുക്കൽ വന്നപ്പോൾ നബി അവരോടു പറഞ്ഞു: ജൂതരുടെ ഇടയിൽ നിന്ന് നിന്റെ പിതാവ് ദൈവം അദേഹത്തെ നശിപ്പിക്കുന്നത് വരെ എന്നോടുള്ള ശത്രുത അവസാനിപ്പിച്ചില്ല. അവർ പറഞ്ഞു" ദൈവദൂതരേ, നിശ്ചയമായും അല്ലാഹു അവന്റെ ഗ്രന്ഥത്തിൽ പറഞ്ഞത് പോലെ ഒരാളുടെ പാപം മറ്റൊരാൾ ഏറ്റെടുക്കേണ്ടി വരില്ല" അപ്പോൾ നബി പറഞ്ഞു:
"നീ നിനക്ക് തെരഞ്ഞെടുക്കാം. നീ ഇസ്ലാമിനെ തെരഞ്ഞെടുക്കുന്നുവെങ്കിൽ നിന്നെ ഞാൻ ഭാര്യാക്കാം . ഇനി നീ ജൂതമതം തെരഞ്ഞെടുക്കുന്നുവെങ്കിൽ നിന്നെ ഞാൻ സ്വതന്ത്രയാക്കാം .നിനക്ക് നിന്റെ ജനതയിലേക്ക്‌ മടങ്ങാം" അവർ പറഞ്ഞു: "ഞാൻ ഇസ്ലാം സ്വീകരിക്കാൻ ശക്തമായി ആഗ്രഹിക്കുന്നു. അങ്ങ് എന്നെ ക്ഷണിക്കുന്നതിന് മുന്പ് തന്നെ ഞാൻ
അങ്ങയുടെ അടുക്കലേക്കു വരുമ്പോൾ തന്നെ അങ്ങയിൽ വിശ്വസിച്ചിരിക്കുന്നു . എനിക്ക് ജൂതരിൽ സഹോദരനോ പിതാവോ രക്ഷിതാക്കളോ ഇല്ല. കുഫ്രിന് പകരമായി ഞാൻ ഇസ്ലാമിനെ തെരഞ്ഞെടുത്തിരിക്കുന്നു . സ്വതന്ത്രയാവുന്നതിനെക്കാളും സ്വന്തം ജനതയിലേക്ക്‌ മടങ്ങുന്നതിനെക്കാളും ഞാൻ അല്ലാഹുവിനെയും അവന്റെ ദൂതരെയും ഇഷ്ടപ്പെടുന്നു ". (ഇബ്നു സാദ് 8/123)
അപ്പോൾ സഫിയാ ബീവിയെ നബിയുടെ പത്നിയാക്കാനുള്ള തീരുമാനം സഫിയ ബീവിയുടെ (റ) പൂർണ്ണ സമ്മതത്തോടെ ആയിരുന്നു എന്ന് വ്യക്തം. ഒരു കള്ളം പൊളിഞ്ഞു.
ഇനി ഇദ്ദയുടെ നിയമത്തെ കുറിച്ചുള്ള ആരോപണം നോക്കാം . നബി ഇദ്ദ നിയമം ലംഘിച്ചുവെന്നാണ് ആരോപണം. യുദ്ധതടവുകാരുമായുള്ള ബന്ധത്തെ കുറിച്ചുള്ള നിയമം നോക്കാം:
عن أبي سعيد الخدري ورفعه أنه قال في سبايا أوطاس لا توطأ حامل حتى تضع ولا غير ذات حمل حتى تحيض حيضة
അബീ സഈദുൽ ഖുദ്രി നബിയെ തൊട്ട് ഉദ്ദരിച്ച ഹദീസ്. അവതാസ് തടവുകാരെ സംബന്ധിച്ച് നബി പറഞ്ഞു: ഒരു ഗര്ഭിണിയായ സ്ത്രീ പ്രസവിക്കുന്നതുവരെ അവളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടരുത്. ഇനിയവൾ ഗർഭിണി അല്ലെങ്കിൽ ഒരു ആർത്തവ സമയം കഴിയുന്നതുവരെയും ബന്ധപ്പെടരുത് "
(അബൂദാവൂദ് 2157)
യുദ്ധതടവുകാരി ആയിരുന്ന സഫിയാ ബീവി നബിയെ വിവാഹം കഴിക്കാൻ വേണ്ടിയാണ് സ്വതന്ത്രയാക്കപ്പെട്ടത്‌ . അവരുടെ കാര്യത്തിൽ എന്താണ് സംഭവിച്ചത് എന്ന് നോക്കാം :
عَنْ أَنَسِ ...فَاصْطَفَاهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِنَفْسِهِ فَخَرَجَ بِهَا حَتَّى بَلَغْنَا سَدَّ الصَّهْبَاءِ حَلَّتْ فَبَنَى بِهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
അനസ്ബ്നു മാലിക്കിൽ നിന്ന് നിവേദനം. നബി അവരെ തനിക്കുവേണ്ടി തെരഞ്ഞെടുത്തു.അവരുമായി പുറപ്പെട്ടു.അങ്ങനെ ഞങ്ങൾ സാദ് അസ്സബാഹ് എന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ തന്റെ ആര്തവത്തിൽ നിന്ന് ശുധിയാക്കപ്പെടുകയുണ്ടായി അപ്പോൾ പ്രവാചകൻ അവരെ വിവാഹം ചെയ്തു.
(ബുഖാരി 3889)
സീറയിൽ നിന്ന് ഉദരിച ഒരു ഭാഗം സത്യത്തിൽ ആധികാരികമല്ലെങ്കിൽ കൂടി മറുപടി പറയുന്നു. നബിയുടെയും സഫിയയുടെയും ഇടയിൽ സത്യത്തിൽ എന്താണ് സംഭവിച്ചത് എന്നറിയാത്ത ഒരനുയായി പുറത്ത് കാവൽ നിന്നു എന്ന് മാത്രമാണ് സംഭവത്തിൽ നിന്ന് മനസ്സിലാവുന്നത് . നിർബന്ധിത വിവാഹം ആയിരുന്നില്ല എന്ന് തെളിഞ്ഞ സ്ഥിതിക്ക് ഈ സംഭവം അപ്രസക്തമായി.സത്യത്തിൽ ഖൈബർ യുദ്ധത്തിന് തൊട്ടു മുന്പായി സഫിയാ ബീവി നബിയെ സ്വപ്നത്തിൽ കണ്ടതായിപ്പോലും സഹീഹായ ഹദീസിൽ കാണാം :
عَنِ ابْنِ عُمَرَ، قَالَ: كَانَ بِعَيْنَيْ صَفِيَّةَ خُضْرَةٌ، فَقَالَ لَهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:مَا هَذِهِ الْخُضْرَةُ بِعَيْنَيْكِ؟فَقَالَتْ: قُلْتُ لِزَوْجِي: إِنِّي رَأَيْتُ فِيمَا يَرَى النَّائِمِ قَمَرًا وَقَعَ فِي حِجْرِي فَلَطَمَنِي، وَقَالَ: أَتُرِيدِينَ مَلِكَ يَثْرِبَ؟ قَالَتْ: وَمَا كَانَ أَبْغَضُ إِلَيَّ مِنْ رَسُولِ اللَّهِ، قَتَلَ أَبِي وَزَوْجِي، فَمَا زَالَ يَعْتَذِرُ إِلَيَّ، فَقَالَ:يَا صَفِيَّةُ إِنَّ أَبَاكِ أَلَّبَ عَلَى الْعَرَبَ، وَفَعَلَ وَفَعَلَحَتَّى ذَهَبَ ذَاكَ مِنْ نَفْسِي
നബിയെ സ്വപ്നം കാണുകയും അതിന്റെ പേരിൽ സഫിയയുടെ ഭർത്താവ് അവരെ അടിക്കുകയും ചെയ്തതായി സംഭവത്തിന്റെ രത്ന ചുരുക്കം (ത്വബരാനി കബീർ 19668) ഹദീസ് സഹീഹാണെന്ന് അൽബാനി.
ഒരുപാട് നുണകളിൽ നിന്ന് മറ്റൊന്ന് കൂടി ഇവിടെ പൊളിഞ്ഞു.
(തുടരും )

1 അഭിപ്രായം: