2014, ഏപ്രിൽ 22, ചൊവ്വാഴ്ച

അനിൽ കുമാർ അയ്യപ്പൻറെ വ്യാജാരോപണങ്ങൾ-ഭാഗം ഒന്ന്


വളരെ ബാലിശമായ ആരോപണങ്ങൾ വ്യക്തമായ ദുരുദ്ദേശത്തോടെ വളച്ചുകെട്ടി അവതരിപ്പിക്കുന്ന ഒരു രീതിയാണ് അനിൽ കുമാർ അയപ്പന്റെത്. രണ്ടു പശ്ചാത്തലത്തിലുള്ള ആയത്തുകൾ തമ്മിൽ ചേർത്ത് വെച്ച് അവ തമ്മിൽ വൈരുദ്ധ്യം ഉണ്ടെന്നു സമർഥിക്കുകയാണ് അനിൽകുമാർ ഇവിടെ . ആരോപണം കാണുക:

"സത്യനിഷേധികള്‍ പരിഹസിക്കാന്‍ തുടങ്ങുമ്പോള്‍ അവരുമായി ശണ്ഠ കൂടാന്‍ ഒരുങ്ങാതെ മാന്യമായി അവരില്‍ നിന്ന് മാറി നില്ക്കാന്‍ അല്ലാഹു നബി(സ)യെ ഉദ്ബോധിപ്പിക്കുന്നു” എന്ന് നിച്ച് ഓഫ് ട്രൂത്തിന്‍റെ ഖുര്‍ആന്‍ പരിഭാഷയില്‍ അടിക്കുറിപ്പ് കൊടുത്തിട്ടുമുണ്ട്.)
ഖുര്‍ആനില്‍ ഈ വാക്യം 73ം അധ്യായത്തിലാണെങ്കിലും യഥാര്‍ത്ഥത്തില്‍ മക്കയില്‍ വെച്ച് താന്‍ പ്രവാചകനാണെന്ന് അരസ്യപ്പെടുത്തിയ സമയത്താണ് ഈ ആയത്ത് ഇറങ്ങുന്നത്. കാലക്രമമനുസരിച്ചു ഖുര്‍ആനിലെ വാക്യങ്ങളും അധ്യായങ്ങളും ക്രമീകരിച്ചിരുന്നെങ്കില്‍ മൂന്നാം അധ്യായത്തിലായിരിക്കും ഈ ആയത്ത് സ്ഥിതി ചെയ്യുമായിരുന്നത്. ഈ ആയത്ത് അവതരിച്ച പശ്ചാത്തലം നാം മനസ്സിലാക്കണം. മുഹമ്മദിന്‍റെ ആദ്യഭാര്യ ഖദീജയല്ലാതെ മറ്റാരും അദ്ദേഹത്തെ പ്രവാചകനായി അംഗീകരിച്ചിട്ടില്ല. നാട്ടുകാര്‍ മുഴുവനും പരിഹസിക്കുന്നു. അവരോടു എതിരിടാനുള്ള ശേഷിയും ശേമുഷിയും മുഹമ്മദിനില്ല. അവരോട് എതിരിടാന്‍ നിന്നാല്‍ മുഹമ്മദിന്‍റെ തടി കേടാകും എന്ന് മനസ്സിലാക്കിയ മലക്ക്‌ ബുദ്ധിപൂര്‍വ്വം ഉപദേശം കൊടുക്കുകയാണിവിടെ, ‘നീയങ്ങ് ക്ഷമിക്ക്, എന്നിട്ട് ഭംഗിയായ വിധത്തില്‍ (തടി കേടാകാത്ത വിധത്തില്‍’ എന്ന് പച്ച മലയാളം) അവരില്‍ നിന്ന് മാറിപ്പോയ്ക്കോ’ എന്ന്. ഈ ഉപദേശത്തെ കുറ്റം പറയാന്‍ പറ്റില്ല. ക്ഷമിക്കുന്നതെപ്പോഴും നല്ല കാര്യമാണ്. ‘ക്ഷമ ആട്ടിന്‍ സൂപ്പിന്‍റെ ഫലം ചെയ്യും’ എന്ന് പണ്ടുള്ളവര്‍ പറഞ്ഞിട്ടുണ്ടല്ലോ.
എന്നാല്‍ കാലം കുറെ കഴിഞ്ഞു, മുഹമ്മദ്‌ മദീനയിലെത്തി. മദീനക്ക് സമീപത്തുകൂടി പോയിരുന്ന വാണിജ്യസംഘങ്ങളെ കൊള്ളയടിച്ചു മുഹമ്മദും സംഘവും സമ്പത്തുണ്ടാക്കുകയും ആ സമ്പത്തുപയോഗിച്ച് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുകയും ചെയ്തു. പിന്നെ മദീനയിലും ചുറ്റുപാടുമുള്ള യെഹൂദ ഗോത്രങ്ങളെ ആക്രമിച്ച് പുരുഷന്മാരെ വധിക്കുകയും സ്ത്രീകളെയും കുട്ടികളേയും അടിമകളാക്കി പിടിക്കുകയും ചെയ്തു. ഇങ്ങനെ മദീന കേന്ദ്രമാക്കി ഒരു മുസ്ലീം രാഷ്ട്രം രൂപീകരിക്കപ്പെടുകയും മുഹമ്മദിന്‍റെ കീഴില്‍ സുശക്തമായ മുസ്ലീം സൈന്യം നില കൊള്ളുകയും ചെയ്തപ്പോള്‍ അതാ വരുന്നു മലക്കിന്‍റെ ആയത്ത്, സൂറാ. 8:12 (88:12) ന്‍റെ രൂപത്തില്‍ :
“നിന്‍റെ രക്ഷിതാവ്‌ മലക്കുകള്‍ക്ക്‌ ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാല്‍ കഴുത്തുകള്‍ക്ക്‌ മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക.”
ഖുർആനിൽ ഒരുവശത്ത് പരിഹസിക്കുന്നവരോട് ക്ഷമിക്കാനും മറുവശത്ത് അവരെ കായികമായി നേരിടാനും ദൈവം കൽപ്പിക്കുന്നു എന്നാണ് അനിൽ പറയുന്നത്.
മറുപടി - ഒന്ന്.
ആദ്യമായി ഒരു സ്നേഹോപദേശം. ഏറ്റവും ചുരുങ്ങിയത് സ്വന്തം ആത്മാവിനോട് സത്യസന്ധത പുലര്തുക. ഈ രണ്ടു കല്പ്പനയും രണ്ടു വ്യത്യസ്ഥ പശ്ചാത്തലത്തിലും അവയുടെ പ്രായോഗികത വ്യത്യസ്ഥമായ സന്ദർഭങ്ങളിലും ആണ് എന്ന് ഒരു തുറന്ന മനസ്സുള്ള ആർക്കും മനസ്സിലാക്കാൻ കഴിയും. ആദ്യത്തെ കൽപ്പന പരിഗസിക്കുന്നവരിൽ നിന്ന് വിട്ടു നിൽക്കാൻ ആണ്. അല്ലാതെ കായികമായി കൈകാര്യം ചെയ്യുന്നവരിൽ നിന്ന് അകന്നു നില്ക്കാനല്ല. പരിഹസിക്കുന്നവരോട് എങ്ങനെ പെരുമാറണം എന്ന് വളരെ വ്യക്തമായി നിർദേശിക്കുന്ന ഖുറാൻ വചനമാണ് ഒന്നാമത്തേത്.
അനിൽ കുമാർ വൈരുദ്ധ്യം ഉണ്ടെന്നു പറയുന്ന ആയത്ത്‌ കാണുക.
നിന്‍റെ നാഥന്‍ മലക്കുകള്ക്ക് ബോധനം നല്കിയ സന്ദര്ഭം (ഓര്‍ക്കുക):ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചുനിര്ത്തുനക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭീതിയുളവാക്കും. അതിനാല്‍ അവരുടെ കഴുത്തുകള്ക്കു മീതെ വെട്ടുക. അവരുടെ എല്ലാ വിരലുകളും വെട്ടിമാറ്റുക. (അദ്ധ്യായം:8, വചനം12)
ശത്രുക്കളോട് യുദ്ധ വേളയില്‍ പുലര്‍ത്തുന്ന സമീപനമാണ് എന്ന് ഈ വചനം വ്യക്തമാക്കുന്നു. അക്കാര്യം വ്യക്തമാവാന്‍ ഈ വചനത്തിന് ശേഷമുള്ള വചനങ്ങള്‍ തന്നെയാണ് തെളിവ്. യുദ്ധത്തില്‍ പിന്തിരിഞ്ഞോടരുത് എന്നാണു അവിടെ നിര്‍ദേശിക്കുന്നത്. (അദ്ധ്യായം 8,വചനം 15,16)ഇക്കാര്യമെല്ലാം മറച്ചു വെച്ച് കൊണ്ടാണ് ഏതൊരു അമുസ്ലിമിനോടും എല്ലാ സന്ദര്‍ഭങ്ങളിലും ഇസ്ലാമിന്‍റെ നിലപാട് ഇത് മാത്രമാണ് എന്ന രീതിയില്‍ കുപ്രചരണം നടത്തുന്നത്.
ചുരുക്കത്തിൽ ഈ രണ്ടു വചനങ്ങളുടെയും പ്രായോഗിക തലം രണ്ടാണ്. കോമണ്‍ സെൻസ് ഉള്ളവർക്ക് പരിഹാസവും യുദ്ധവും രണ്ടാണ് എന്ന് മനസ്സിലാവും. കോമണ്‍ സെൻസ് ഈസ്‌ നോട്ട് കോമണ്‍ എന്ന് പറയേണ്ടി വരുന്നതിൽ എനിക്ക് വിഷമം ഉണ്ട്.
ആരോപണം രണ്ട്
“അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക്‌ ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത്‌ അവര്‍ക്ക്‌ കനത്ത ശിക്ഷയുമുണ്ടായിരിക്കും” സൂറാ.5:33 (112:33)
പോരേ പൂരം! മക്കയില്‍ വെച്ച് അല്ലാഹുവിനെയും മുഹമ്മദിനേയും എതിര്‍ത്തവരോട് ക്ഷമിക്കാന്‍ പറഞ്ഞ മലക്ക്‌ തന്നെയാണ് പത്തിരുപതു വര്‍ഷം കഴിഞ്ഞപ്പോഴേക്കും സ്വരം മാറ്റിയത് എന്നോര്‍ക്കണം. യഥാര്‍ത്ഥ ദൈവം ഇങ്ങനെ വാക്ക് മാറ്റുന്നവനല്ല എന്ന് ക്രിസ്ത്യാനികളായ ഞങ്ങള്‍ക്കറിയാം.
ഇവിടെ ആശയക്കുഴപ്പത്തിലകപ്പെടുന്നത് ഖുര്‍ആന്‍ പൂര്‍ണ്ണമായി അനുസരിച്ച് നടക്കാന്‍ ആഗ്രഹിക്കുന്ന ഒരു മുസല്‍മാനാണ്. മുഹമ്മദിനെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍, ഖുര്‍ആന്‍ 73:10 പ്രകാരം അവരോട് ക്ഷമിക്കുകയും ഭംഗിയായ വിധത്തില്‍ അവരില്‍നിന്നു ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യണമോ അതോ ഖുര്‍ആന്‍ 5:33 പ്രകാരം അവരുടെ കയ്യും കാലും എതിര്‍ദിശകളില്‍ നിന്ന് വെട്ടിക്കളഞ്ഞു പിന്നെ അവരെ കൊല്ലണമോ? ഏതെങ്കിലും ഒന്ന് അനുസരിച്ചാല്‍ മറുഭാഗത്തുള്ള ആയത്ത് ലംഘിക്കുകയാണ്. ലംഘിക്കുന്നതും അല്ലാഹുവിന്‍റെ ആയത്ത് തന്നെയാണ്, ഒരു മുസ്ലീമിനെ സംബന്ധിച്ചിടത്തോളം എന്നോര്‍ക്കണം!!
മറുപടി രണ്ട് -
ഇവിടെ കുഴപ്പത്തിൽ ആവുന്നത് ഒരുമുസ്ലിമല്ല . വ്യാജാരോപണങ്ങളുടെ ഇരകൾ മാത്രമാണ്. ആത്യന്തികമായി ദൈവിക കോടതിയിൽ ഈ നുണകളുടെ പ്രചാരകരും.
ഈ ആയത്ത്‌ അവതരിച്ചതിന് ഒരു പശ്ചാത്തലം ഉണ്ട്. ഉക്ല് ഗോത്രക്കാരായ ചിലർ നബിയുടെ അടുക്കൽ വരുകയും തുടർന്നുള്ള സംഭവ വികാസങ്ങൾക്ക് ശേഷം നബി വിശ്വസിച്ച് ഏൽപ്പിച്ച ഒട്ടകങ്ങളെ കൊള്ളയടിക്കുകയും അവയെ മേയ്ക്കുന്ന ആളെ കൊന്നു കളയുകയും ചെയ്തു. വിശ്വാസ വഞ്ചന, ചതി, മോഷണം, കൊലപാതകം എന്നീ കുറ്റങ്ങൾ ചെയ്ത ക്രിമിനലുകളെ ഒരു ഭരണകൂടം എന്ന നിലയ്ക്ക് ശിക്ഷിക്കാനുള്ള അനുമതിയാണ് ഈ ആയത്ത് . അല്ലാതെ വഴിയിലൂടെ നടക്കുന്നവനെ കൈകാര്യം ചെയ്യാനുള്ള ആജ്ഞയല്ല ഇത്. സന്ദർഭം മറച്ചു വെച്ച് തെറ്റിധാരണ പരത്താനുള്ള ഹീനമായ ഒരു ശ്രമമാണ് ഇവിടെ പൊളിയുന്നത് .
ഇങ്ങനെ ദുരുപയോഗം ചെയ്യാൻ ഒരുങ്ങിയാൽ ഒട്ടേറെ വചനങ്ങൾ ബൈബിളിലും കാണാം. " ആരെങ്കിലും നിങ്ങളുടെ ഒരു കവിളത്ത് അടിച്ചാൽ അവനു മറ്റേ കവിൾത്തടം കൂടി കാണിച്ചു കൊടുക്കണം "എന്ന് പറഞ്ഞ അതേ യേശു തന്നെയാണ് " ഞാൻ ഭൂമിയിൽ സമാധാനം സ്ഥാപിക്കാൻ വന്നതല്ല, പകരം വാളുമായാണ് വന്നത്
"Do not suppose that I have come to bring peace to the earth. I did not come to bring peace, but a sword. (Mathew 10:34)
എന്ന് പറയുന്നത്. ഇതിൽപ്പരം ഒരു വൈരുധ്യം വേറെയുണ്ടോ?
ഇതൊക്കെ സാന്ദർഭിക സംഭാഷണങ്ങൾ ആണെന്നും സാഹചര്യത്തിന് പ്രാധാന്യം ഉണ്ട് എന്നും എത്ര ബുദ്ധി കുറഞ്ഞവനും മനസ്സിലാവും. ഒന്നിനെ മറ്റൊന്നിനോട് സാമ്യപ്പെടുത്തി ഫലത്തിൽ രണ്ടും ഇല്ലാതാക്കാം എന്ന കാഞ്ഞ ബുദ്ധിമാത്രമാണ് ഇവിടെ പ്രവർത്തിച്ചത് .
( തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ