2014, ജൂലൈ 23, ബുധനാഴ്‌ച

നബി മദ്യപിക്കുമായിരുന്നോ ? അനിലിന്‍റെ മറ്റൊരു നുണ പൊളിയുന്നു

ഇസ്ലാമില്‍ മദ്യപാനം നിഷിദ്ധമാണെന്ന് അമുസ്ലിംകള്‍ക്ക് വരെ അറിയുന്ന കാര്യമാണ്. അതേ സമയം അനില്‍ കുമാര്‍ എന്ന കപട മിഷനറി ഇസ്ലാമിന്‍റെ പ്രവാചകന്‍ ഒരു മദ്യപാനി ആയിരുന്നു എന്ന നുണ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് പലരുടെയും ശ്രദ്ധയില്‍ പെട്ടു കാണുമല്ലോ ? ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഇതൊരു പച്ച നുണയാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാവുമെങ്കിലും അനില്‍ കുമാര്‍ എന്ന വ്യാജാരോപണ വിദഗ്ദ്ധന്‍റെ തനി നിറം ഒന്ന് തുറന്നു കാട്ടേണ്ടിയിരിക്കുന്നു.
ആമുഖമായി മറ്റൊരു കാര്യം പറയട്ടെ. അനില്‍ ഒരു മുസ്ലിം അല്ലെങ്കില്‍ കൂടി ഒരു വിശ്വാസി ആണെന്ന് ആണല്ലോ അവകാശ വാദം. ഒരു വിശ്വാസിക്ക് എങ്ങനെയാണ് ഇങ്ങനെ പച്ച നുണ പ്രചരിപ്പിക്കാന്‍ കഴിയുന്നത് ? പരലോക മോക്ഷമാണ് ആത്മീയതയില്‍ വിശ്വസിക്കുന്നവരുടെ ലക്‌ഷ്യം. നുണ പറഞ്ഞു കൊണ്ട് ആത്മീയ മോക്ഷം കൈവരിക്കാമെന്നു ഒരു യഥാര്‍ത്ഥ വിശ്വാസി ഒരിക്കലും കരുതുന്നുണ്ടാവില്ല.
ഇനി അനിലിന്‍റെ ആരോപണം പരിശോധിക്കാം
നബി (സ) നബീദ് എന്ന പാനീയം കുടിചിരുന്നതായി സഹീഹ് മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്ത ഏതാനും ഹദീസുകളില്‍ കാണാം. ഈ നബീദ് ആണ് നബി മദ്യപിക്കുമായിരുന്നു എന്ന ആരോപണത്തിന് തെളിവായി ആകെ ആരോപിക്കുന്നത്. അതേ സമയം ഈ ആരോപണത്തെ ഖണ്ഡിക്കുന്നതും മദ്യത്തെ വളരെ ശക്തമായി വിരോധിച്ചതുമായ നൂറു കണക്കിന് ഹദീസുകള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. എന്നിട്ടും തന്‍റെ സ്വത സിദ്ധമായ ശൈലിയില്‍ നുണ പലവട്ടം ആവര്‍ത്തിച്ചു സത്യമാക്കാനുള്ള ശ്രമത്തിലാണ് ടിയാന്‍.
അനില്‍ ഉദ്ദരിച്ച ഒന്ന് രണ്ടു ഹദീസുകള്‍ ആദ്യം കാണാം.
സുമാമയില്‍ നിന്ന് നിവേദനം " ഞാന്‍ ആയിഷയെ കണ്ടപ്പോള്‍ നബീദിനെ (നബി കുടിക്കുമായിരുന്ന) കുറിച്ച് അന്വേഷിച്ചു . ആയിഷ ഒരു അഭിസീനിയക്കാരിയായ പരിചാരകയെ വിളിച്ചു. ശേഷം ഇപ്രകാരം പറഞ്ഞു" അവളോട്‌ ചോദിക്കുക. കാരണം അവള്‍ ആണ് നബിക്ക് നബീദ് തയ്യാറാക്കുന്നത്" അബിസീനിയക്കാരിയായ പരിചാരക പറഞ്ഞു " ഞാന്‍ ഒരു തോല്‍പ്പാത്രത്തില്‍ രാത്രി നബീദ് തയ്യാറാക്കി മൂടി വെയ്ക്കുകയും പ്രവാചകന്‍ രാവിലെ അതില്‍ നിന്ന് കുടിക്കുകയുമാണ് ചെയ്യാറ് ( സഹീഹ് മുസ്ലിം Book 023, Number 4976)
ഈ ഹദീസ് കൂടാതെ ഒന്ന് രണ്ടു സമാനമായ ഹദീസുകള്‍ കൂടി അനില്‍ തന്‍റെ വാദം തെളിയിക്കാന്‍ ആയി ഉദ്ദരിക്കാറുണ്ട്. ഇനി ആരോപണത്തിന്‍റെ സത്യാവസ്ഥ പരിശോധിക്കാം.
അനില്‍ കേവലം തെറ്റിദ്ധാരണയുടെ പേരില്‍ ഉന്നയിക്കുന്ന ആരോപണം അല്ലെന്നു മനസ്സിലാക്കുക. കാരണം ഈ ഉദ്ദരിചിരിക്കുന്ന ഹദീസ് വിവരിക്കുന്ന അദ്ധ്യായത്തിന്‍റെ തലക്കെട്ട്‌ പരിശോധിക്കുക. അതിപ്രകാരമാണ്‌
അദ്ധ്യായം 8 - ലഹരിയില്ലാത്ത കടുപ്പമില്ലാത്ത നബീദ് അനുവദനീയം (മലയാളം)
PERMISSIBILITY TO USE NABIDH WHICH IS NOT STRONG AND HAS NOT TURNED INTO INTOXICANT (ഇംഗ്ലീഷ്)
باب إباحة النبيذ الذي لم يشتد ولم يصر مسكرا (അറബി) http://goo.gl/IHi88r
അതായത് ഉദ്ദരിച്ച ഹദീസിന്‍റെ അദ്ധ്യായത്തിന്‍റെ തലക്കെട്ട്‌ തന്നെ ലഹരി ഇല്ലാത്ത നബീദ് അനുവദനീയം ആണെന്നാണ്‌. ഒരു അദ്ധ്യായത്തിന്‍റെ തലക്കെട്ട്‌ മറച്ചു വെച്ച് കൊണ്ട് വ്യാജാരോപണം നടത്താന്‍ മാത്രം കാപട്യം ഒരു മനുഷ്യന് ഉണ്ടെന്നു മനസ്സിലാക്കുക. ഇവരുടെയൊക്കെ വിശ്വസത്തിന്‍റെ പരിശുദ്ധി എത്രത്തോളം ഉണ്ടെന്നു മനസ്സിലാക്കാന്‍ വേണ്ടി മാത്രമാണ് ഞാനീ മറുപടി പോസ്റ്റ്‌ തയ്യാറാക്കുന്നത്.
നബി കുടിച്ചിരുന്ന നബീദ് ലഹരി ആവാത്ത നബീദ് ആയിരുന്നു എന്ന് ഈ അദ്ധ്യായത്തില്‍ നിന്ന് തന്നെ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാവും. കാരണം നബീദ് വെറും പഴചാറു മാത്രമാണ്. അത് ലഹരി ആവുന്നത് Fermentation നടന്നു കഴിയുമ്പോള്‍ മാത്രമാണ്. സാധാരണ ഗതിയില്‍ Fermentation നടക്കാന്‍ ഏറ്റവും ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും സമയമെടുക്കുമെന്ന് രസതന്ത്രം പഠിച്ചവര്‍ക്ക് അറിയാം. കാരണം Fermentation ഒരു പഞ്ചസാരയെ ലഹരിയാക്കി മാറ്റുന്ന ഒരു മെറ്റബോളിക്ക് പ്രക്രിയയാണ്. വളരെ സാവകാശത്തില്‍ മാത്രമേ ഈ പ്രക്രിയ നടക്കൂ. അതും ഓക്സിജന്‍റെ അസാന്നിധ്യത്തില്‍ !
നബി കഴിച്ചിരുന്ന നബീദ് രാത്രി തയ്യാറാക്കി പകല് കഴിക്കുന്ന നബീദ് ആയിരുന്നുവെന്ന് മുകളില്‍ ഉദ്ദരിച്ച ഹദീസില്‍ തന്നെ കാണാം. ഇതേ കാര്യം വിശദീകരിക്കുന്ന വേറെയും ഹദീസുകള്‍ ഉണ്ട്. ഒന്ന് കൂടി കാണാം
Book 023, Number 4977:
'A'isha reported: We prepared Nabidh for Allah's Messenger (may peace be upon him) in a waterskin, the upper part of which was tied and it (the waterskin) had a hole (in its lower part). We prepared the Nabidh in the morning and he drank it in the evening and we prepared the Nabidh in the night, and he would drink it in the morning. (സഹീഹ് മുസ്ലിം )
അതായത് രാത്രിയോ രാവിലെയോ തയ്യാറാക്കുന്ന നബീദ് വൈകീട്ടോ രാവിലെയോ ആയിരുന്നു നബി കുടിച്ചിരുന്നത് എന്ന്. അതായത് ലഹരിയാവാന്‍ വേണ്ട സമയം വരെ കാത്തിരുന്നില്ലെന്നു വ്യക്തം . ഇത്ര വ്യക്തമായി പറഞ്ഞ കാര്യമാണ് നുണ പ്രചരിപ്പിക്കാന്‍ വേണ്ടി അനില്‍ ദുരുപയോഗം ചെയ്യുന്നത്. ഇയാളുടെ ആത്മാര്‍ഥത വായനാക്കാരുടെ വിലയിരുത്തലിനു വിടുന്നു.
ഇനി ലഹരിയായ നബീദിനെ കുറിച്ച് നബി എന്ത് പറയുന്നു എന്ന് കൂടി കാണുക.
അബൂ ഹുറൈറ (റ) നിവേദനം - " നബി നോമ്പ് എടുക്കാറുണ്ടെന്നു എനിക്കറിയാമായിരുന്നു. നബിക്ക് നബീദ് നല്‍കുവാന്‍ വേണ്ടി നോമ്പ് എടുക്കാത്ത ഒരു ദിവസത്തിന് വേണ്ടി ഞാന്‍ കാത്തിരുന്നു. അങ്ങനെ ഞാന്‍ ഒരു തോല്‍പ്പാത്രത്തില്‍ ലഹരിയായിക്കഴിഞ്ഞ നബീദ് നബിക്ക് നല്‍കി. നബി എന്നോട് പറഞ്ഞു " ഇതാ ചുമരിലേക്കു വലിച്ചെറിയുക. ഈ പാനീയം അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കാത്തവരുടെ പാനീയമാണ് "
(സുനന്‍ അബൂ ദാവൂദ് Book Number 26:: Hadith # 3707)
ഹദീസ് പരിശോധിക്കേണ്ടാവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.http://goo.gl/LEuqVc ഇംഗ്ലീഷ് പരിഭാഷയില്‍ Fermented എന്ന് വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്. Fermentation സംഭവിച്ച നബീദ് വലിച്ചെറിയാന്‍ കല്‍പ്പിച്ച നബിയെ കുറിച്ചാണ് അനില്‍ കുമാര്‍ ഈ പച്ച നുണ പറയുന്നത് എന്നോര്‍ക്കണം. ഇയാള്‍ ഒരു വിശ്വാസി പോലും അല്ലെന്നു ഒരാള്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.

2014, ജൂലൈ 22, ചൊവ്വാഴ്ച

ഫലസ്തീൻ ആരുടെ വാഗ്ദത്ത ഭൂമി?


ചരിത്രപരമായി ജൂതരെ ലോകത്താകമാനം പീഡിപ്പിച്ചത് മദ്ധ്യകാല ക്രിസ്ത്യൻ ഭൂരിപക്ഷ യൂറോപ്പിൽ ആണെന്ന് മുന്പ് വിശധീകരിച്ചല്ലോ? തങ്ങളുടെ പൂർവ്വികരുടെ പീഡനത്തെ കുറിച്ച് അസത്യ പ്രചാരകരായ മൌനം പാലിച്ചതും നാം കണ്ടതാണ്. എത്രത്തോളമെന്നു വെച്ചാൽ തിരു സഭകളുടെ കുരിശു യുദ്ധങ്ങൾ പോലും ക്രിസ്ത്യൻ മതവുമായി ബന്ധമില്ലാത്തതാണ് എന്ന വിചിത്ര വാദങ്ങൾ നിരത്തി ഒളിച്ചോടുകയാണ് ചെയ്തത് .
അവരുടെ ഒളിചോട്ടം ഒരു നാണക്കേടായി അവിടെ നില. നിൽക്കുമ്പോൾ തന്നെ വാഗ്ദത്ത ഭൂമിയുടെ കഥ പറഞ്ഞ് ഇസ്രായേലിന്റെ അധിനിവേശ അക്രമങ്ങളെ ന്യായീകരിക്കാൻ ആണ് പിന്നീട് ശ്രമിച്ചത്. ഇസ്രയേൽ ജൂതന്മാരുടെ വാഗ്ടത്ത ഭൂമിയാണ്‌, അതിനാൽ തന്നെ ഇസ്രായേലിനെ അന്ഗീകരിക്കണമെന്ന വാദം ഒന്ന് പരിശോധിക്കാം.
വാഗ്ദത്ത ഭൂമിയെ കുറിച്ച് ബൈബിൾ എന്ത് പറയുന്നു?
ബൈബിളിൽ വാഗ്ദത്ത ഭൂമി ജൂതന്മാർക്കാണ് എന്നൊരു പരാമർശമേയില്ല . മറിച്ച് അബ്രാഹാമിന്റെ സന്തതികൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഭൂമി എന്ന പരാമർശമേ കാണൂ. ചില സാമ്പിളുകൾ കാണുക:
" അബ്രാഹാം അവനോടു പറഞ്ഞതു: എന്റെ മകനെ അവിടെക്കു മടക്കിക്കൊണ്ടു പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.
എന്റെ പിതൃഭവനത്തിൽനിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോടു അരുളിച്ചെയ്തവനും നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്നു എന്നോടു സത്യം ചെയ്തവനുമായി സ്വർഗ്ഗത്തിന്റെ ദൈവമായ യഹോവ എന്റെ മകന്നു നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാൻ തക്കവണ്ണം നിനക്കു മുമ്പായി തന്റെ ദൂതനെ അയക്കും" (ഉൽപ്പത്തി 24:6-8)
"ഇതാ, ഞാൻ നിന്നോടുകൂടെയുണ്ടു; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്തു ഈ രാജ്യത്തേക്കു നിന്നെ മടക്കിവരുത്തും; ഞാൻ നിന്നെ കൈവിടാതെ നിന്നോടു അരുളിച്ചെയ്തതു നിവർത്തിക്കും" (ഉൽപ്പത്തി 28:15) (യഹോവ യാക്കൊബിനോട് )
"അനന്തരം യോസേഫ് തന്റെ സഹോദരന്മാരോടു: ഞാൻ മരിക്കുന്നു;എന്നാൽ ദൈവം നിങ്ങളെ സന്ദർശിക്കയും ഈ ദേശത്തുനിന്നു താൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു കൊണ്ടുപോകയും ചെയ്യും എന്നു
പറഞ്ഞു. (ഉൽപ്പത്തി 50:24)
"അനന്തരം യഹോവ മോശെയോടു കല്പിച്ചതു എന്തെന്നാൽ നീയും മിസ്രയീംദേശത്തുനിന്നു നീ കൊണ്ടുവന്ന ജനവും ഇവിടെ നിന്നു പുറപ്പെട്ടു, നിന്റെ സന്തതിക്കു കൊടുക്കുമെന്നു ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു"
(പുറപ്പാട് 33:1)
"മുലകുടിക്കുന്ന കുഞ്ഞിനെ ഒരു ധാത്രി എടുക്കുന്നതുപോലെ ഞാൻ അവരെ നീ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു എന്റെ മാറത്തെടുത്തുകൊണ്ടു പോകേണമെന്നു എന്നോടു കല്പിപ്പാൻ ഈ ജനത്തെ ഒക്കെയും ഞാൻ ഗർഭംധരിച്ചുവോ? ഞാൻ അവരെ പ്രസവിച്ചുവോ?" (സംഖ്യാ പുസ്തകം 11:12)
"അവരല്ലാതെ മിസ്രയീമിൽനിന്നു പോന്നവരിൽ ഇരുപതു വയസ്സുമുതൽ മേലോട്ടുള്ള ഒരുത്തനും ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തെ കാണുകയില്ല; അവർ എന്നോടു പൂർണ്ണമായി പറ്റി നിൽക്കായ്കകൊണ്ടു തന്നേ"
(സംഖ്യാ പുസ്തകം 32:11)
" നിനക്കു നന്നായിരിക്കേണ്ടതിന്നും യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത നല്ലദേശം നീ ചെന്നു കൈവശമാക്കേണ്ടതിന്നും യഹോവ അരുളിച്ചെയ്തതുപോലെ" (ആവര്ത്നം 6:18)
ബൈബിളിൽ വാഗ്ദത്ത ഭൂമിയെ കുറിച്ച് പരാമര്ശിച്ചതെല്ലാം അബ്രാഹാമിനെയും സന്തതികളെയും ബന്ധപ്പെടുത്തി മാത്രമാണ് . സംശയമുള്ളവർക്ക് കീ വേർഡ്‌ വെച്ച് സേർച്ച്‌ ചെയ്തു സ്വയം ബോധ്യപ്പെടാനായി ഒരു ലിങ്ക് കൂടി നൽകുന്നു. http://goo.gl/Nceee9
അപ്പോൾ ബൈബിളിൽ നിന്ന് വളരെ വ്യക്തമാണ് അബ്രഹാമിന്റെ സന്തതികൾ ആണ് വാഗ്ദത്ത ഭൂമി വാഗ്ദാനം ചെയ്യപ്പെട്ടവർ എന്ന്. സന്തതി എന്ന വാക്കിന്റെ അർത്ഥം വളരെ വ്യക്തവുമാണല്ലോ? ഇനി ഇന്നത്തെ ജൂതന്മാർ അബ്രഹാമിന്റെ സന്തതികൾ ആണോ എന്ന് കൂടി പരിശോധിക്കാം.
ഇന്നത്തെ ജൂതരും അബ്രഹാമിന്റെ സന്താന പരമ്പരയും തമ്മിലെന്ത് ?
ഇന്നത്തെ ജൂത ജനസംഖ്യ വിവിധ ജനിതക പാരമ്പര്യം പേറുന്നവരാണ് എന്നതാണ് സത്യം. ഉദാഹരണത്തിന് ലോകത്താകമാനമുള്ള ഇന്നത്തെ ജൂത ജനസംഖ്യയുടെ 75% വും Ashkenazi വിഭാഗത്തിൽ പെട്ട ജൂതന്മാരാണ് . നാസി ജർമ്മനിയിലെ കൂട്ടക്കൊലയ്ക്ക് മുന്പ് ലോകത്തെ ജൂതന്മാരിൽ 92% വും ഇവരായിരുന്നു . അവർ കിഴക്കൻ യൂറോപ്പിൽ നിന്നും റഷ്യയിൽ നിന്നും പിൽക്കാലത്ത് ജൂത വിശ്വാസം പിന്തുടർന്നവരാണ്. പല ജനിതക പഠനങ്ങളും ഇവരുടെ യൂറോപ്പിയൻ ബന്ധം സ്ഥിരീകരിച്ചതാണ് . 2013 maternal lineage ൽ പുറത്ത് വന്ന പഠനങ്ങൾ പോലും ഇവരുടെ യൂറോപ്പിയൻ ജനിതക ബന്ധം തെളിയിച്ചു കഴിഞ്ഞു. ന്യൂസ് ഇവിടെ കാണാം.http://goo.gl/7wuVB7
ആൽബർട്ട് ഐൻസ്റ്റീൻ പോലും ഈ വിഭാഗക്കാരൻ ആണ്.
പിന്നെ ശേഷിക്കുന്ന Mizrahi വിഭാഗം ജൂതന്മാരുടേയും മദ്ധ്യേഷ്യയിലെ അറബ് വംശജരുടെയും ജനിതക പാരമ്പര്യം ഒന്നാണ് . ഇനി വാഗ്ദത്ത ഭൂമി ഇവരുടെ അവകാശമാണ് എന്ന് വാദിച്ചാൽ തുല്യമായ അവകാശം അതേ ജീനുകൾ സിരകളിൽ ഓടുന്ന അറബ് മുസ്ലിംകൽക്കും ക്രിസ്ത്യാനികൾക്കും കൊടുക്കേണ്ടി വരും . ഫലസ്തീനിലെ കൃസ്ത്യാനികൾ ഇതേ അഭിപ്രായക്കാരാണ്.
ബൈബിൾ പ്രകാരം വാഗ്ദത്ത ഭൂമി അബ്രഹാമിന്റെ സന്താന പരംബരയ്ക്കാണ് . ക്രിസ്ത്യാനിക്കും , മുസ്ലിമിനും ജൂതനും ഒരുപോലെ അവകാശപ്പെട്ട മണ്ണ് . ജനിതക ബന്ധം മറച്ചു വെച്ച് ഇനി വചനങ്ങൾ ദുർ വ്യാഖ്യാനിച്ചു മുസ്ലിംകളെ ഒഴിവാക്കാൻ ശ്രമിച്ചാൽ അതേ ബൈബിൾ പരിചയപ്പെടുത്തുന്ന യേശുവിനെ നിഷേധിക്കുന്ന ജൂതരും ഔട്ട്‌ ആകും .
ജൂതരെ അകത്താക്കാൻ ശ്രമിച്ചാൽ അറബ് മുസ്ലിംകളും അകത്താകും. ചുരുക്കത്തിൽ വാഗ്ദത്ത ഭൂമിയുടെ യഥാർത്ഥ അവകാശികൾ അബ്രഹാമിന്റെ ഇനി ജൂത- മുസ്ലിംകളേക്കാൾ അറബ് ക്രിസ്ത്യാനികൾക്കാണ് യോഗ്യത എന്ന് വാദിച്ചാൽ അബ്രഹാമിന്റെ പരിചേദന മാതൃക പൌലോസിന്റെ വാക്ക് കേട്ട് ഒഴിവാക്കിയവര്ക്ക് എന്ത് അബ്രഹാമിന്റെ പാരമ്പര്യം. ചുരുക്കത്തിൽ വാഗ്ദത്ത ഭൂമി അബ്രഹാമിന്റെ സന്തതികളുടെ ജനിതകവുമായി ബന്ധപ്പെട്ടു കിടയ്ക്കുന്നു. അതിൽ ജൂതരിലെ ചെറിയ ന്യൂനപക്ഷവും ഭൂരിപക്ഷം വരുന്ന അറബ് മുസ്ലിംകളും കുറച്ചു അറബ് ക്രിസ്ത്യാനികളും പെടുന്നു.
ഗ്രാമഫോണ്‍ എന്ന മലയാള സിനിമയിലെ മലയാളി ജൂത കുടുംബം വാഗ്ദത്ത ഭൂമി സ്വപ്നം കണ്ടു ഇസ്രായേലിലേക്ക് വണ്ടി കയറാൻ ഒരുങ്ങിയത് പോലെ ലോകത്ത് പല ഭാഗത്തുമുള്ള ജൂതർക്കായി മാത്രം ഒരു വാഗ്ദത്ത ഭൂമി ദൈവം ആർക്കും വാഗ്ദാനം ചെയ്തതായി. തെളിയിക്കാൻ ആർക്കും കഴിയില്ല . അതിന്റെ പേര് പറഞ്ഞു നടത്തുന്ന മനുഷ്യക്കുരുതി ആഘോഷിക്കുന്നവർ ആ രക്തത്തിൽ പങ്കുകാരാണ് .
അപ്പോൾ ദൈവത്തിന്റെ വാഗ്ദത്തം പുലർന്നില്ലെ?
ചരിത്രം പരിശോധിച്ചാൽ ദൈവത്തിന്റെ വാഗ്ദാനമായ വാഗ്ദത്ത ഭൂമി എന്നോ പുലർന്നു കഴിഞ്ഞിരിക്കുന്നു. BC 1004 -965 കാല ഘട്ടത്തിൽ ദാവീദ് ഏകീകൃത വാഗ്ദത്ത ഭൂമി സ്ഥാപിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ മകൻ സോളമൻ രാജാവ് പിൽക്കാലത്ത് ഫലസ്തീനിൽ ഭരണം നടത്തുകയുണ്ടായി.അണ്ടനും അടകോടനും തൊപ്പിയിട്ട് വാഗ്ദത്ത ഭൂമി ചോദിച്ചാൽ കൊടുക്കാൻ അങ്ങനെയൊരു വാഗ്ദത്ത ഭൂമി എവിടെയുമില്ല . അല്പ്പമെങ്കിലും അവകാശമുള്ളത് അബ്രഹാമീ സന്തതികൾക്കാണ് . അവരാവട്ടെ ജൂതർ മാത്രമല്ല.
ജൂതരുടെ വാഗ്ദത്ത ഭൂമിയുടെ (?) പേരിൽ നടത്തുന്ന നരനായാട്ടിനു പ്രാമാണിക അടിസ്ഥാനം നിരത്തുന്നവരുടെ വികലവാദങ്ങൾ ഏവർക്കും മനസ്സിലായല്ലോ? അനിലിനെ പോലുള്ളവർ എത്ര വീണ് ഉരുണ്ടിട്ടും കാര്യമില്ല . കൂടുതൽ ഉരുണ്ടാൽ കൂടുതൽ മണ്ണ് തടിക്ക് പറ്റുമെന്ന് മാത്രം.


ആ വിഷയം അവിടെ നില്‍ക്കട്ടെ, ഇനി ഈ വിഷയത്തിന്‍റെ മറ്റൊരു വശം കൂടി പരിശോധിക്കാം. ബൈബിളിലെ ഈ വാഗ്ദത്ത ഭൂമിയില്‍ വിശ്വസിക്കാത്ത ചിലര്‍ ഇസ്രായേലിനെ പിന്തുണയ്ക്കുവാന്‍ ഉന്നയിക്കുന്ന ഒരു മുടന്തന്‍ ന്യായമാണ് 4500 വര്ഷം മുന്‍പ് ജൂതന്മാര്‍ അവിടെ താമസിച്ചിരുന്നു എന്നത്.ഈ വാദത്തെ ഒന്ന് പോസ്റ്റ്‌ മോര്‍ട്ടംചെയ്യാം . രണ്ടു ചോദ്യങ്ങള്‍ നമുക്ക് മുന്‍പില്‍ ഉണ്ട്

ഒന്ന്, നാലായിരത്തി അഞ്ഞൂര്‍ വര്ഷം മുന്പ് ജീവിച്ചിരുന്നവരുടെ തലമുറയാണോ ഇന്നത്തെ ഇസ്രായേല്‍ ?
രണ്ട്, കഴിഞ്ഞ രണ്ടായിരം വര്‍ഷത്തിലധികമായി ഫലസ്തീനില്‍ ജീവിച്ചവര്‍ക്ക് മനുഷ്യാവകാശങ്ങള്‍ ഇല്ലേ ?
ഇന്നത്തെ ജൂതന്മാരും ഇസ്രായേല്‍ സന്തതികളും തമ്മില്‍ കാര്യമായി ബന്ധമില്ല. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ജൂതന്മാരില്‍ 92% വും യൂറോപ്പ്യന്‍, റഷ്യന്‍ പാരമ്പര്യം പേറുന്നവര്‍ ആണ്. അതായത് അവരൊക്കെ യൂറോപ്പിയന്‍ രാജ്യങ്ങളുടെയും റഷ്യയുടെയും പൌരന്മാര്‍ ആയിരുന്നുവെന്ന്. സ്വാഭാവികമായും അവര്‍ ജീവിക്കേണ്ടത് അതാത് രാജ്യങ്ങളില്‍ ആണ്. ആ രാജ്യങ്ങളില്‍ ജീവിക്കാന്‍ താല്പര്യമോ സൌകര്യമോ ഇല്ലെങ്കില്‍ അന്യന്‍റെ ഭൂമി കയ്യേറി അധികാരം സ്ഥാപിക്കുകയല്ല വേണ്ടത്. ഇക്കാര്യത്തില്‍ ആരും എന്നോട് വിയോജിക്കും എന്ന് തോന്നുന്നില്ല. ശേഷിക്കുന്ന ഏതാനും ശതമാനം അബ്രഹാമീ സന്തതികളെ ഫലസ്തീനില്‍ ഉള്‍ക്കൊള്ളുന്നതിന് ആരും എതിര് നില്‍ക്കുമെന്ന് തോന്നുന്നില്ല കാരണം കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ജൂതരെ സംരക്ഷിച്ച ഒരേയൊരു വിഭാഗം അറബ് മുസ്ലിംകളും മുസ്ലിം ഭരണാധികാരികളും മാത്രമാണ്. ഇറാനിലും യമനിലും മറ്റു പല മുസ്ലിം രാജ്യങ്ങളിലും ന്യൂനപക്ഷമായ ജൂതര്‍ സുരക്ഷിതമായി ജീവിക്കുന്നുണ്ട് എന്നോര്‍ക്കണം . എട്ടോ പത്തോ ശതമാനം ജൂതര്‍ ഫലസ്തീനില്‍ താമസിക്കുന്നതിന്‍റെ പേരില്‍ ഒരു ഫലസ്തീനിയും യുദ്ധ പ്രഖ്യാപനം നടത്തില്ല.

4500 വര്ഷം മുന്പ് ജീവിച്ചിരുന്നു . അതിന്?
നാലായിരത്തി അഞ്ഞൂറ് വര്‍ഷം മുന്പ് ജീവിച്ചിരുന്ന ഏതാനും ജൂത തലമുറയുടെ പിന്‍ മുറക്കാര്‍ ഏതാനും ശതമാനം മാത്രമാണ് ഇന്നുള്ളത്. എന്നിരുന്നാല്‍ പോലും ഈ വാദത്തിന്‍റെ ലോജിക് ഒന്ന് പരിശോധിച്ച് നോക്കാം.
അമേരിക്ക റെഡ് ഇന്ത്യന്‍സിന് വിട്ടു കൊടുക്കുമോ ?
60000 വര്‍ഷങ്ങള്‍ക്ക് മുന്പ് തന്നെ അമേരിക്കയില്‍ താമസമാക്കിയ റെഡ് ഇന്ത്യന്‍സ് ആണ് അമേരിക്കയിലെ യഥാര്‍ത്ഥ പൌരന്മാര്‍. 15 ആം നൂറ്റാണ്ടിനു ശേഷമാണ് ഇന്ന് അമേരിക്കയില്‍ കാണുന്ന ഭൂരിപക്ഷം പേരും അമേരിക്കയിലേക്ക് കുടിയേറിയത്. അതായത് കണക്കു നോക്കിയാല്‍ നാല് , അഞ്ചു നൂറ്റാണ്ടുകള്‍ മാത്രം.
ഇന്നത്തെ ഫലസ്തീനികള്‍ ഇതിന്‍റെ നാലഞ്ചു ഇരട്ടിയിലേറെ കാലമായി ഫലസ്തീനില്‍ ഉണ്ട് എന്ന് നിസ്സംശയം പറയാം. ഒന്ന് കൂടി ചികഞ്ഞു നോക്കിയാല്‍ അതിനേക്കാള്‍ പഴക്കം കണ്ടെന്നും വരാം. നാളെ റെഡ് ഇന്ത്യന്‍സ് അമേരിക്ക വേണമെന്ന് പറഞ്ഞാല്‍ വിട്ടു കൊടുക്കുമോ ?
ഇംഗ്ലണ്ട് ആരുടെ ഭൂമി ?
ക്രിസ്തുവിനു 4000 വര്‍ഷം മുന്‍പാണ് neolithic കര്‍ഷകര്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറുന്നത്. അതിനും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്പ് Spain, Dordogne ഭാഗങ്ങളില്‍ നിന്ന് കുടിയേറിയ ജന സമൂഹം ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്നു. ഇന്നത്തെ സായിപ്പന്മാരില്‍ അധികവും മധ്യ യൂറോപ്പില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് വന്നിട്ട് അധിക കാലം ആയിട്ടില്ല. ഇംഗ്ലണ്ടിലെ സായിപ്പന്മാരെ ഒക്കെ കുടിയോഴിച്ചു ആ രാജ്യം അതിന്‍റെ പഴയ പൌരന്മാര്‍ക്ക് വിട്ടു കൊടുക്കുമോ ?
ഓസ്ട്രേലിയ അബോരിജിന്‍സിനു വിട്ടു കൊടുക്കുമോ ?
വെളുത്ത ഓസ്ട്രെലിയയുടെ പുറകില്‍ ഒരു കറുത്ത ചരിത്രമുണ്ട് . ആഫ്രിക്കയില്‍ നിന്ന് ഏതാണ്ട് 50000 വര്‍ഷങ്ങള്‍ക്കു മുന്പ് ഓസ്ട്രേലിയയില്‍ വന്നു താമസം ആരംഭിച്ച ജന വിഭാഗമാണ്‌ അബോരിജിന്‍സ്. അബോരിജിന്‍സിനു ഓസ്ട്രെലിയ വിട്ടു കൊടുക്കാന്‍ ഇന്നത്തെ ലോകം തയ്യാറാവുമോ ?
ലോകത്തെ ഒട്ടു മിക്ക രാജ്യങ്ങളിലും ആയിരക്കണക്കിന് പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ച പല സമൂഹങ്ങളുമുണ്ട്. എന്ന് വെച്ച് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു ശേഷം എവിടെ നിന്നോ വന്ന ഏതാനും പേര്‍ അവരുടെ പാരമ്പര്യം പറഞ്ഞു കൊണ്ട് തദ്ദേശീയരായ പച്ച മനുഷ്യരെ കൊന്നു നിഷ്കാസനം ചെയ്തു ഭൂമി കയ്യടക്കുന്നത് നീതിയാണോ ? അവരില്‍ ഭൂരിപക്ഷവും യൂറോപ്പില്‍ നിന്നും രക്ഷയില്‍ നിന്നുമുള്ള കുടിയേറ്റക്കാര്‍ ആണെന്നും ഓര്‍ക്കണം.
ഇവിടെ വിഷയം ആയിരക്കണക്കിന് വര്ഷം ഒരേ സ്ഥലത്ത് ജീവിക്കുകയും അവിടെ തന്നെ മരിക്കുകയും തലമുറകളായി ആ നാട്ടില്‍ തന്നെ കഴിഞ്ഞു കൂടുകയും ചെയ്യുന്ന ഒരു വിഭാഗത്തെ ആട്ടിപ്പായിച്ചു അവരുടെ ഭൂമി കയ്യടക്കിയ വലിയ അതിക്രമമാണ്. 10 ലക്ഷത്തില്‍ കുറയാത്ത ഫലസ്തീനികള്‍ക്കാണ് തങ്ങളുടെ കൂര നഷ്ടപ്പെട്ടത്. അവര്‍ക്ക് തിരിച്ചു ഫലസ്തീനില്‍ കയറാന്‍ അനുവാദമില്ല. ശേഷിക്കുന്ന ഫലസ്തീനികളുടെ ഭൂമിയില്‍ ഐക്യ രാഷ്ട സഭയുടെ മുന്നറിയിപ്പ് പോലും വക വെയ്ക്കാതെ അനധികൃത കുടിയേറ്റങ്ങള്‍ തുടരുന്നു. ഈ ഫലസ്തീനികള്‍ക്ക് മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഇല്ലേ ? .
ഐക്യരാഷ്ട സഭയുടെ പ്രമേയങ്ങള്‍ ഏറ്റവും കൂടുതല്‍ ലംഘിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇസ്രായേലിനു ഒന്നാം സ്ഥാനമാണ്. എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ ചുരുങ്ങിയത് 32 തവണയാണ് ഇസ്രായേല്‍ ഐക്യരാഷ്ട സഭയെ പുല്ലു വില കല്‍പ്പിക്കാതെ ഫലസ്തീന് മേല്‍ കടന്നു കയറ്റം നടത്തിയത്. ഇപ്പോഴും തുടരുന്നു. ഇതിനെയൊക്കെ ന്യായീകരിക്കാനും ചില പേനയുന്തികള്‍ ഉണ്ടെന്നുള്ളത് ലജ്ജാകരമാണ് .

ഇസ്രായേലിന്‍റെ ലക്‌ഷ്യം ഫലസ്തീന്‍ മാത്രമോ ?


ഫലസ്തീന്റെ ശേഷിക്കുന്ന മണ്ണ്. കൂടി നിരുപാധികം ഇസ്രായേലിനു വിട്ടു കൊടുത്താൽ പോലും ലോകത്ത് ഇസ്രായേലിന്റെ അധിനിവേശം അവസാനിക്കില്ല എന്ന് എത്രപേർക്കറിയാം?

ഇസ്രായേലിന്റെ ലക്ഷ്യം ഇനി ശേഷിക്കുന്ന ഗാസാ മുനമ്പൊ വെസ്റ്റ്‌ ബാങ്കോ മാത്രമല്ല . ഇപ്പോഴുള്ള അധിനിവേശം ഒരു കാൽ വെയ്പ്പ് മാത്രമാണ്.സയണിസത്തിന്റെ പിതാവ് Theodore Herzlതന്നെ വ്യക്തമാക്കുന്നത് ഗ്രൈറ്റെർ ഇസ്രായേലിന്റെ അതിരുകൾ നൈൽ നദി മുതൽ യൂഫ്രട്ടീസ് വരെ എന്നാണ് !അതായത് ഇന്നത്തെ ലബനോൻ , സിറിയ, ഇറാഖ് , സൌദിയുടെ പല ഭാഗങ്ങൾ, സീനായ്, ജോർദാൻ തുടങ്ങി പ്രവിശാലമായ തങ്ങളുടെ ഒരു ഭൂമികയാണ് ഇവരുടെ ലക്‌ഷ്യം. അവസാനത്തെ ഫലസ്തീനിയും കൊല്ലപ്പെട്ടാലും ഇസ്രായേൽ രക്ത ചൊരിചിൽ അവസാനിപ്പിക്കില്ലെന്നു അർത്ഥം. ഈ പ്ലാനിനെ യിനോണ്‍ പ്ലാൻ എന്നാണ് ഇസ്രായേൽ പേരിട്ടിരിക്കുന്നത്. എന്ത് വില കൊടുത്തും നടപ്പിലാക്കാൻ ആണ് ഇസ്രായേലിന്റെ ലക്‌ഷ്യം. അതിനുവേണ്ടി എത്ര തദ്ദേശീയർ കൊല്ലപ്പെട്ടാലും ഒരു ഇസ്രായേലിനു വിഷയമല്ല. ഫലസ്തീനികൾ ഈ പ്ലാനിന്റെ ആദ്യത്തെ ഇരകൾ മാത്രമാണ്.

ഈ യുദ്ധം ഇന്നും നാളെയും അവസാനിക്കാൻ പോവുന്നില്ല. അവസാനത്തെ ഫലസ്തീനിയും ആറടി മണ്ണിൽ അടയ്ക്കപ്പെട്ടാലും ഈ യുദ്ധം അവസാനിക്കില്ല . ഇത് കേവലമൊരു ആഗ്രഹം മാത്രമല്ല. ഒരു രാജ്യത്തിന്റെ സ്റ്റേറ്റ് പോളിസിയാണ് . അതിന്റെ തെളിവാണ് ഗ്രേറ്റർ ഇസ്രായേൽ മാപ്പ് അവരുടെ. നാണയത്തിൽ തന്നെ പതിച്ചു വെച്ചിരിക്കുന്നത്. ചിത്രം കാണുക.ഐക്യ രാഷ്ട്ര സഭ നൂറ്റിയൊന്ന് തവണ നിറുത്തി വെയ്ക്കാൻ ആവശ്യപ്പെട്ടാലും അനധികൃത കുടിയേറ്റം അവസാനിക്കാൻ പോവുന്നില്ല എന്നതാണ് സത്യം.




ഇത് കേവലമൊരു സംഘർഷമല്ല. ഹമാസ് തിരിച്ചടിച്ചാലും ഇല്ലെങ്കിലും കൃത്യമായ ഇടവേളകളിൽ ഇസ്രായേൽ തങ്ങളുടെ അജണ്ട നടപ്പിലാക്കാൻ തന്ത്രങ്ങൾ മെനയുക തന്നെ ചെയ്യും. ലോകം വേൾഡ് കപ്പ് ആസ്വദിക്കുമ്പോൾ തന്നെ ഇപോഴത്തെ സംഭവ വികാസം നടന്നത് വളരെ യാദ്രിഷിചികം ആണെന്ന് കരുതുന്നവരാണ്‌ വിഡ്ഢികൾ.ലോകം ചൈനയിൽ നടക്കുന്ന പ്രദര്ശനം ഉറ്റു നോക്കുമ്പോൾ അറബികളെ നമ്മൾ പുറത്താക്കണം എന്ന് 1989 ൽ അഭിപ്രായപ്പെട്ട ആളാണ്‌ നെതന്യാഹു. (Israeli journal Hotam, November 24,1989)

ഇനി നിക്ഷ്പക്ഷതയുടെ മുഖം മൂടി അണിഞ്ഞു ഇസ്രായേൽ രാജ്യത്തിന്റെ നില നിൽക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നവരോട് ഒരു ചോദ്യം. ഗ്രൈട്ടർ ഇസ്രായേൽ പദ്ധതിയെ നിങ്ങൾ അന്ഗീകരിക്കുന്നുണ്ടോ? ഫലസ്തീനിലെ സംഘർഷം ഏകപക്ഷീയമായി അറബികൾക്ക് പരിഹരിക്കാൻ കഴിയുമെന്ന അഭിപ്രായം ഇപ്പോഴുമുണ്ടോ? എങ്കിൽ കളിയറിയാതെ ഗ്യാലറിയിൽ ഇരുന്നു ആട്ടം കാണുന്ന വെറും വിഡ്ഢിയാണ് നിങ്ങൾ.

ജൂതരെ സംരക്ഷിച്ചത് മുസ്ലിംകള്‍ മാത്രം

തെരുവില്‍ വെച്ച് ജൂതന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുക. അയാളുടെ മകളെ പ്രണയിച്ചു വിവാഹം കഴിക്കുക. അവനായിരുന്നു മധ്യകാല യൂറോപ്പിലെ വിഖ്യാത സാഹിത്യങ്ങളിലെ ഹീറോ !!!
വിശ്വ വിഖ്യാതമായ ഷേക്സ്പിയര്‍ കൃതികളില്‍ പോലും ജൂതന്മാര്‍ വെറുക്കപ്പെട്ടവരായിരുന്നത് യാദ്രിശ്ചികമായിരുന്നില്ല. അന്നത്തെ യൂറോപ്പിലെ സാമൂഹ്യ പശ്ചാത്തലത്തിന്‍റെ സ്വാധീനം അന്നത്തെ സാഹിത്യ കൃതികളില്‍ പ്രകടമായിരുന്നു.
കൊള്ള പലിശക്കാരനായ ശൈലോക് ഒരു ജൂതനായിരുന്നു. ഷേക്ക്‌സ്പിയറിന്റെ മെര്‍ച്ചന്റ് ഓഫ് വെനീസില്‍ ജൂതന്‍ എന്ന വിശേഷണം തന്നെ വെറുക്കപ്പെട്ടവന്‍ എന്ന രീതിയിലാണ്. He was a Jew എന്ന് പറഞ്ഞാല്‍ അതോടെ ആ കഥാപാത്രത്തിനു വെറുക്കപ്പെട്ടവന്‍, ക്രൂരന്‍ , കരുണയില്ലാത്തവന്‍, അത്യാഗ്രഹി എന്നീ സ്വഭാവ വിശേഷങ്ങള്‍ വന്നു ഭവിക്കുന്നു.

യൂറോപ്പ് ജൂതരോട് ചെയ്തത് എന്ത്‌ ?

ചരിത്രത്തിലെ ഏറ്റവും ദീര്ഘമായ ജൂത കൂട്ടക്കൊലകൾ അരങ്ങേറിയത് മദ്ധ്യ കാലഘട്ടത്തിൽ ആണ്. നീണ്ട 1900 വർഷം ഒരു ജനതയെ പീഡിപ്പിച്ച രക്ത രൂക്ഷിതമായ ചരിത്രത്തിലേക്ക് ഒന്ന് എത്തി നോക്കാം. മദ്ധ്യ കാല യൂറോപ്പിലെ ജൂത വിരുദ്ധ അക്രമങ്ങളുടെ കാരണങ്ങൾ പൂർണ്ണമായും മതപരമായിരുന്നു. ക്രിസ്ത്യൻ സഭകളിലെ സ്ഥിരാന്ഗങ്ങൾ വരെ യേശുവിന്റെ കുരിശു മരണത്തിനു കാരണക്കാർ ജൂതരായിരുന്നു എന്ന വിശ്വാസത്താൽ ജൂത വിരോധം സൂക്ഷിക്കുകയും അവർക്കെതിരെ അക്രമങ്ങൾ അഴിച്ചുവിടുകയും കൂട്ടക്കൊലകൾ നടത്തുകയും ചെയ്തിരുന്നു എന്ന് കാണാം.
Deicide അല്ലെങ്കിൽ ദൈവത്തെ കൊന്നു എന്ന കൊടിയ പാപം ചെയ്തവരാണ് ജൂതർ എന്ന വിശ്വാസം അക്കാലത്ത് വ്യാപകമായിരുന്നു . ഇതേ കാരണത്താൽ 1900 വർഷം ഇരകൾ ആവേണ്ടി വന്നു ലോകത്ത് ആകമാനമുള്ള ജൂതർക്ക്‌ എല്ലാ യൂറോപ്പിയൻ രാജ്യങ്ങളിൽ നിന്നും ജൂതന്മാർ പുറത്താക്കപ്പെടുകയോ കൂട്ടക്കൊലയ്‌ക്ക് വിധേയരാക്കപ്പെടുകയോ ചെയ്തു. യൂറോപ്പില്‍ ജൂതന്മാരുടെ ജീവിതം മൃഗ തുല്യമായിരുന്നു. അവരെ പൌരന്മാരായി പോലും കണക്കാക്കിയിരുന്നില്ല. ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും സര്‍വ്വ സാധാരണമായിരുന്നു. AD 250 മുതല്‍ 1948 വരെ 109
പ്രദേശങ്ങളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട വെറുക്കപ്പെട്ട സമൂഹമായിരുന്നു ജൂതന്മാര്‍ . കൃസ്തന്‍ ഭരണത്തിന് കീഴില്‍ അടിച്ചമര്‍ത്തപ്പെട്ട ജൂതന്മാരെ ക്രൂരമായാണ് അന്നത്തെ യൂറോപ്യന്‍ സമൂഹം കൈകാര്യം ചെയ്തത്. എ ഡി 136 ല്‍റോമന്‍ ചക്രവര്‍തി ഹഡ്രിയാന്റെ ക്രൂര പീഡനത്തിനു ഇരയായി ഏകദേശം 4 ലക്ഷം പേര്‍ കൊല്ലപ്പെട്ടു.
1007 മുതൽ 1012 വരെ ഒട്ടനവധി ജൂതന്മാർ നിർബന്ധിത മത മാറ്റത്തിനു വിധേയരാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. King Robert the Pious, Richard II, Duke of Normandy, and Henry II, Holy Roman Emperor എന്നിവരാണ് ഇതിനു നേതൃത്വം നല്കിയത്.
കുരിശു യുദ്ധങ്ങളുടെ കാലത്ത് ഈ അക്രമങ്ങൾ അതിന്റെ മൂർധന്യാവസ്ഥയിൽ എത്തി. 1096 ൽ ഫ്രാൻസ്-ജർമ്മൻ കുരിശു പോരാളികൾ റിന്നിലെയും ദാനൂബിലെയും ജൂത വിഭാഗങ്ങളെ കൊന്നൊടുക്കി.12000 ജൂതരാണ് വാളിനു ഇരയായത്.
1099ല്‍ യൂറോപ്പിലെ കുരിശു യോദ്ധാക്കള്‍ ജെറുസലേം പിടിച്ചെടുത്തു ക്രിസ്ത്യന്‍ ഭരണകൂടം സ്ഥാപിച്ചു. യൂറോപ്പിലും മിഡിൽ ഈസ്റ്റിലുമായി പത്തായിരം യഹൂദരെ വധിച്ചു. സിനഗോഗുകളിൽ പ്രാർത്ഥനയിൽ മുഴുകിയിരുന്നവരെ വളഞ്ഞു അവരുടെ സിനഗോഗുകൾ സഹിതം തീയിട്ടു കൊല്ലുകയായിരുന്നു എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
1320 ൽ ഫലസ്തീൻ മുസ്ലിംകളുടെ കയ്യിൽ നിന്ന് മോചിപ്പിക്കാൻ എന്ന പേരിൽ സ്വയം സജ്ജരായ 40000 ക്രൈസ്തവ പോരാളികൾ 120 ജൂത കമ്യൂണിറ്റികളെ നാമാവശേഷമാക്കി. 1321 ൽ ഫ്രാൻസിൽ 5000 ജൂതരെ കുറ്റിയിൽ കെട്ടിയിട്ട് ചുട്ടു കൊന്നു.
1348 ൽ പ്ലേഗ് ബാധയ്ക്കു കാരണം ജൂതന്മാർ ആണെന്ന് ആരോപിച്ചു ജർമ്മനിയിൽ മാത്രം 11400 ജൂതൻമാരെ ചുട്ടു കൊന്നു. മുസ്ലിംകളുടെ സംരക്ഷണത്തിൽ ആയിരുന്ന സ്പെയിനിലെ ജൂതന്മാർ. മുസ്ലിം സ്പെയിൻ തകർന്നതോടെ 70 ജൂത വിഭാഗങ്ങൾ കൂട്ട കൊലയ്ക്കു വിധേയരായി. നിർബന്ധ മതംമാറ്റത്തിനു വിധേയരായി. 1453 ൽ പോളണ്ട് ഉൾപ്പടെയുള്ള പല പ്രദേശങ്ങളും ജൂതരുടെ പൌരത്വം എടുത്തു കളഞ്ഞു.
1492 ൽ സ്പെയിനിൽ നിന്ന് മതം മാറാൻ വിസമ്മതിച്ച 3 ലക്ഷം ജൂതന്മാർ ഇസ്ലാമിക് തുർക്കിയിലേക്ക് അഭയം തേടി പലായനം ചെയ്തു . 1497 ൽ പോർച്ചുഗീസിൽ നിന്ന് ജൂതരെ പുറത്താക്കി. 20000 ജൂതർ രാജ്യം വിട്ടു.
ജൂതരെ നിരന്തരം ആക്രമിക്കാനുള്ള പ്രധാന കാരണം യേശുവിന്റെ കൊലയാളികൾ എന്ന വിശ്വാസമായിരുന്നു. കത്തോലിക്കാ സഭയുടെ പ്രതാപ കാലത്ത് നടന്ന ഈ കൂട്ട കുരുതികൾ നിയന്ത്രിക്കാൻ സഭയ്‌ക്ക് കഴിഞ്ഞില്ലെന്നു മാത്രമല്ല സഭ തന്നെ പലപ്പോഴായി ജൂത സമൂഹത്തിനു എതിരായ കരിനിയമങ്ങൾ കൊണ്ടുവന്നിരുന്നു. 1846 ൽ ആണ് അത്തരം നിയന്ത്രണങ്ങൾ വത്തിക്കാൻ എടുത്തു കളഞ്ഞത് തന്നെ.
ഫ്രാന്‍സില്‍ നാസികള്‍ ജൂതന്മാര്‍ക്ക് ധരിക്കാന്‍ നിര്‍ബന്ധമാക്കിയ ബാഡ്ജ്
ഫ്രാന്‍സില്‍ നാസികള്‍ ജൂതന്മാര്‍ക്ക് ധരിക്കാന്‍ നിര്‍ബന്ധമാക്കിയ ബാഡ്ജ്
ജൂതന്മാരെ കൊല്ലാന്‍ ഉപയോഗിച്ച Zyklon-B വിഷ വാതക പെല്ലറ്റുകള്‍ - ആഷ്വിറ്റ്സ് (പോളണ്ട്)
ജൂതന്മാരെ കൊല്ലാന്‍ ഉപയോഗിച്ച Zyklon-B വിഷ വാതക പെല്ലറ്റുകള്‍ – ആഷ്വിറ്റ്സ് (പോളണ്ട്)
ആഷ്വിറ്റ്സ്  (പോളണ്ട്) ഗാസ് ചേമ്പറില്‍ കൊല്ലപ്പെട്ടവരുടെ ഷൂകള്‍ കുട്ടി ഇട്ടപ്പോള്‍ (1945)
ആഷ്വിറ്റ്സ് (പോളണ്ട്) ഗാസ് ചേമ്പറില്‍ കൊല്ലപ്പെട്ടവരുടെ ഷൂകള്‍ കുട്ടി ഇട്ടപ്പോള്‍ (1945)






നാസി ജര്‍മനിയില്‍ തിരിച്ചറിയാന്‍ വേണ്ടി ജൂതന്മാര്‍ സ്റ്റാര്‍ ഓഫ് ഡേവിഡ്‌ ധരിക്കണമായിരുന്നു



1933 ലെ കൂട്ടക്കൊലയോടെ യൂരോപ്പിയർ ജൂതരെ ശല്യം ഒഴിവാക്കാൻ ഫലസ്തീനിലേക്ക് കുടിയിരുത്തുകയായിരുന്നു . ഇസ്രായേൽ എന്ന രാജ്യം നിലനിൽക്കേണ്ടത് ഇനി യൂറോപ്യരുടെ ആവശ്യമാണ്‌. ഇസ്രായേൽ ഇല്ലാതായാൽ 1900 വർഷം തങ്ങൾക്ക് ഒരു ശല്യമായ ജൂതർ തിരികെ യൂറോപ്പിലേക്ക് തന്നെ കുടിയേറുമെന്ന ഭയമാണ് ഇസ്രായേൽ ക്രൂരതയെ അവഗണിക്കാൻ അവരെ പ്രേരിപ്പിക്കുന്നത് . എത്ര ഫലസ്തീനികളെ കൊന്നാലും ശരി, ജൂതർ ജറുസലേമിൽ തുടരേണ്ടത് യൂറോപ്പിന്റെ ആവശ്യമാണ്‌.

ദൈവ പുത്രനെ കൊന്നവരെ തങ്ങളുടെ 109 പ്രദേശങ്ങളിൽ നിന്ന് പുറത്താക്കുകയും അനേക ലക്ഷം പേരെ കൊന്നൊടുക്കുകയും ചെയ്തവർ ഇന്ന് ഇസ്രായേലിനു വേണ്ടി ജയ് വിളിക്കുന്നത് ഒരു ശല്യം ഒഴിവായ ആഹ്ലാദത്തിൽ മാത്രമാണ്. അല്ലെങ്കിൽ 1900 വർഷം നിന്ദ്യരും നിക്രിഷ്ടരുമായ ജൂതർ എങ്ങനെയാണ് ഒരു സുപ്രഭാതത്തിൽ ഇവരുടെ ഇഷ്ട ജനതയായത് ?

ജൂതന്മാരുടെ സുവര്‍ണ്ണ കാലം

ഗൂഗിളില്‍ Golden age of Jews in Europe എന്ന് സെര്‍ച്ച്‌ ചെയ്തു നോക്കിയാല്‍ കാണുന്ന റിസള്‍ട്ട്‌ ചരിത്രമറിയാത്തവരെ അമ്പരപ്പിക്കും. അത് കൃസ്ത്യന്‍ ഭരണത്തിലോ ജൂത ഭൂരി പക്ഷ പ്രദേശങ്ങളിലോ ആയിരുന്നില്ല. മുസ്ലിംകള്‍ സ്പൈന്‍ ഭരിച്ചിരുന്ന കാലമായിരുന്നു ജൂതരുടെ സുവര്‍ണ്ണ കാലം. സുദീര്‍ഘമായ മൂന്നര നൂറ്റാണ്ടു കാലത്തോളം മുസ്ലിം സ്പെയിനില്‍ ജൂതന്മാര്‍ സുരക്ഷിതരായിരുന്നു. അത് കൊണ്ടാണ് ചരിത്രകാരന്മാര്‍ ആ കാല ഘട്ടത്തെ സുവര്‍ണ്ണ കാലമെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. മുസ്ലിംകള്‍ സ്പെയിന്‍ കീഴടക്കിയപ്പോള്‍ ജൂതന്മാര്‍ അത് സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയുണ്ടായി എന്ന് കാണാം. മുസ്ലിം സ്പെയിന്‍ അന്ന് ശാസ്ത്ര സാങ്കേതിക വിദ്യയില്‍ ലോകത്തെ ശ്രദ്ധാ കേന്ദ്രമായിരുന്നു. മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വിഭിന്നമായി മുസ്ലിം ഭരണാധികാരികള്‍ ജൂതരെ വിശ്വാസത്തില്‍ എടുക്കുകയും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയും ചെയ്തു. അക്കാലത്തെ യൂരോപ്യര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമായിരുന്നു അത്. അവരെ തുല്യ പൌരന്മാരായി കണക്കാക്കി എന്ന് മാത്രമല്ല ഭരണ സിരാ കേന്ദ്രങ്ങളില്‍ വരെ അവര്‍ക്ക് ഉദ്യോഗം നല്‍കി ആദരിച്ചു.

ജൂതരെ സംരക്ഷിച്ചത് മുസ്ലിംകള്‍ മാത്രം

ചരിത്രത്തില്‍ ജൂതരെ സംരക്ഷിച്ചതു മുസ്ലിംകള്‍ മാത്രമാണ് എന്ന് കാണാം. 661 ല്‍ ഉമവികളുടെ ഭരണത്തിലും 750 ല്‍ അബ്ബാസികളുടെ ഭരണത്തിലും ജൂത പ്രജകള്‍ ഉണ്ടായിരുന്നു എന്ന് മാത്രമല്ല 970 ല്‍ ഫാതിമികളുടെ ഭരണത്തില്‍, ജറൂസലേമില്‍ ഒരു ജൂത ഗവര്‍ണറെ വരെ നിയമിക്കുകയുണ്ടായി. 1099 ല്‍ യൂറോപ്പിലെ കുരിശു യോദ്ധാക്കള്‍ ജറുസലേം പിടിച്ചെടുക്കുകയും അക്കാലയളവില്‍ മാത്രം 10000 ജൂതന്മാരെ കൊന്നൊടുക്കുകയും ചെയ്തു. പിന്നീട് ജൂതര്‍ക്ക് ഒരു മോചനവും സംരക്ഷണവും കിട്ടിയത് മുസ്ലിംകളിലൂടെയാണ് എന്നത് ചരിത്രമാണ്. 1187 ല്‍ സലാഹുദ്ദീന്‍ അയ്യൂബി ജെറുസലേം തിരിച്ചു പിടിച്ചു യഹൂദരെ പലസ്തീനില്‍ കൂടുതല്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടു ഇസ്ലാമിന്‍റെ മാതൃക കാണിച്ചു.
സ്പെയിനില്‍ മുസ്ലിങ്ങൾ ഭരണത്തില്‍ വന്നതോടെ ജൂതന്മാരുടെ സുവര്‍ണ്ണ കാലഘട്ടം ആരംഭിച്ചു. തലമുറകളോളം ജൂതര്‍ സംരക്ഷിക്കപ്പെട്ടു. 1492 ൽ സ്പെയിൻ മുസ്ലിംകളുടെ കയ്യില്‍ നിന്ന് പൂര്‍ണ്ണമായി പോയതോടെ 2 ലക്ഷത്തോളം ജൂതന്മാര്‍ നെതർലാന്റ് , തുര്‍ക്കി , അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് നാട് കടത്തപെട്ടു. പിന്നീട് യൂറോപ്പില്‍ കൂട്ട കൊലകളുടെ കാലഘട്ടമായിരുന്നു. പോര്‍ചുഗലില്‍ നിന്നും ജര്‍മന്‍ നഗരങ്ങളില്‍ നിന്നും പുറത്താക്കി. പോളണ്ടില്‍ കൂട്ടക്കൊല നടന്നു. ഫ്രാന്‍സില്‍ നിന്ന് പുറത്താക്കി.
വീണ്ടും ജൂതര്‍ക്ക് ഒരു അഭയം നല്‍കിയത് മുസ്ലിംകളായിരുന്നു. 1517-1917 കാല ഘട്ടത്തില്‍ പലസ്തീന്‍ ഓട്ടമന്‍ തുര്‍ക്കിയുടെ കീഴില്‍, ഭരണത്തില്‍ ജൂതര്‍ സുരക്ഷിതരായി കഴിഞ്ഞു. ബസയീദ്‌ രണ്ടാമന്‍ എന്ന ഓട്ടമന്‍ ഖലീഫ സ്പെയിനില്‍ നിന്നും പോര്‍ചുഗലില്‍നിന്നും പുറംതള്ളിയ ജൂതര്‍ക്ക് അഭയം നല്‍കി. 1917 ല്‍ ഒന്നാം ലോക യുദ്ധാവസാനത്തില്‍ തുര്‍ക്കി ഖലീഫ സ്ഥാന ഭ്രുഷ്ടനാവുന്നത് വരെ ഇസ്ലാമിക തുര്‍ക്കിയില്‍ ജൂതര്‍ സംരക്ഷിക്കപ്പെട്ടു.

യഹൂദ ചരിത്ര സൂചിക:

കഴിഞ്ഞ രണ്ടായിരം വർഷത്തെ ജൂത സമൂഹത്തിന്റെ ചരിത്ര സൂചിക കൂടി താഴെ കൊടുക്കുന്നു. ചരിത്ര കുതുകികൾക്കും നിക്ഷ്പക്ഷ വായനക്കാര്ക്കും ഉപകാരപ്പെട്ടേക്കാം.
  • ബിസി 37- എ ഡി 324: റോമന്‍ ഭരണം
  • എഡി 73: ക്രിസ്തു മതത്തിന്റെ പ്രചാരണം യഹൂദരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.
  • എഡി 136: റോമന്‍ ചക്രവര്‍തി ഹഡ്രിയാന്റെ ക്രൂര പീഡനത്തിനു ഇരയായി .ഏകദേശം 4 ലക്ഷം പേരെ കൊന്നൊടുക്കി എന്ന് പറയപ്പെടുന്നു
  • യഹൂദര്‍ക്ക് പലരും ജെരൂശേമിലെ പ്രവേശനവും പ്രാര്‍ത്ഥന പോലും നിഷേധിച്ചു .
  • എ ഡി 324-628: ബൈസഡ്രിയന്‍(കിഴക്കന്‍ റോമ) നിയന്ത്രണത്തില്‍
  • 629: ബൈസാഡ്രിയക്കാര്‍ അന്നര ലക്ഷം യഹൂദരെ ജറുസലേമില്‍ നിന്നും ഗലീലിയില്‍ നിന്നും പുറത്താക്കി
  • 638: ഖലീഫ ഉമറിന്റെ ഭരണത്തില്‍ ജറുസലേം മുസ്ലിംകളുടെ കീഴില്‍ വന്നു
  • 661: ഉമവികളുടെ ഭരണത്തില്‍
  • 750: അബ്ബാസികളുടെ കീഴില്‍
  • 970: ഫാതിമികളുടെ ഭരണത്തില്‍, ജറുസലേമില്‍ ഒരു ജൂത ഗവര്‍ണറെ നിയമിച്ചു
  • 700-1250: യഹൂദര്‍ യൂറോപ്പില്‍ കഠിനമായി പീഡിപ്പിക്കപ്പെട്ടു.
  • 1071: സെല്ജൂക്ക് തുര്‍ക്കികളുടെ കീഴില്‍
  • 1099: യൂറോപ്പിലെ കുരിശു യോദ്ധാക്കള്‍ ജെറുസലേം പിടിച്ചെടുത്തു ക്രിസ്ത്യന്‍ ഭരണകൂടം സ്ഥാപിച്ചു. യൂറോപിലും മിഡിൽ ഈസ്റ്റിലും ആയി പത്തായിരം യഹൂദരെ വധിച്ചു.
  • 1187: സലാഹുദ്ദീന്‍ അയ്യൂബി ജെറുസലേം തിരിച്ചു പിടിച്ചു. യഹൂദരെ പലസ്തീനില്‍ കൂടുതല്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടു
  • 900-1090: സ്പെയിൻ മുസ്ലിം ഭരണത്തില്‍ വന്നതോടെ ജൂതന്മാരുടെ സുവര്‍ണ്ണ കാലഘട്ടം ആരംഭിച്ചു എന്ന് പറയപ്പെടുന്നു .(അബ്ദുര്‍ റഹ്മാന്‍ രണ്ടാമന്റെ ഭരണകാലത്ത്)
  • 1260-1517: മംലൂക്കുകളുടെ കീഴില്‍
  • 1275: എഡ്വാര്‍ഡ് ഒന്നാമന്‍ ഇംഗ്ളണ്ടില്‍ നിന്നും പലിശ നിരോധിച്ച ശേഷം യഹൂദരെ പുറത്താക്കി.
  • 1306 -1394: ഫ്രാന്‍സില്‍ നിന്ന് തുടര്‍ച്ചയായി പുറത്താക്കപ്പെട്ടു.
  • 1492: സ്പെയിൻ മുസ്ലിംകളുടെ കയ്യില്‍ നിന്ന് പൂര്‍ണ്ണമായി പോയതോടെ 2 ലക്ഷത്തോളം ജൂതന്മാര്‍ നെതർലാന്റ്, തുര്‍ക്കി, അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് നാട് കടത്തി.
  • 1493: സിസിലിയില്‍ നിന്ന് ജൂതരെ നാടുകടത്തി
  • 1496: പോര്‍ചുഗലില്‍ നിന്നും ജര്‍മന്‍ നഗരങ്ങളില്‍ നിന്നും പുറത്താക്കി
  • 1501: പോളണ്ട് രാജാവ് ലിത്വനിയയില്‍ ജൂതര്‍ക്ക് അഭയം നല്‍കി
  • 1534: പോളണ്ട് രാജാവ് യഹൂദരുടെ പ്രത്യേക വസ്ത്രവകാശം നിരോധിച്ചു .
  • 1648: പോളണ്ടില്‍ ജൂത ജന സംഘ്യാവര്‍ധനവ്
  • 1655: പോളണ്ടില്‍ കൂട്ട ക്കൊല നടന്നു
  • 1700: കളില്‍ ഫ്രാന്‍സ് , ഇംഗ്ളണ്ട് ,അമേരിക്ക എന്നിവിടങ്ങളില്‍ കുടിയേറ്റം
  • 1517-1917: പലസ്തീന്‍ ഒട്ടമന്‍ തുര്‍ക്കിയുടെ കീഴില്‍, ഭരണത്തില്‍ ജൂതര്‍ സുരക്ഷിതരായി ക്കഴിഞ്ഞു.
  • ബസയീദ്‌ രണ്ടാമന്‍ എന്ന ഒട്ടമന്‍ ഖലീഫ സ്പെയിനില്‍ നിന്നും പോര്‍ചുഗലില്‍നിന്നും പുറം തള്ളിയ ജൂതര്‍ക്ക് അഭയം നല്‍കി .
  • 1850 കളില്‍ നോര്‍വേ റഷ്യ എന്നിവിടങ്ങളില്‍ അവകാശം ലഭിച്ചു
  • 1860-70 കളില്‍ ഇറ്റലി ജര്‍മനി ഹുംഗറി എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
  • 1880: പോളണ്ട് മറ്റു യൂറോപ്പ് റഷ്യ എന്നിവിടങ്ങളില്‍ ജൂതരുടെ ജനസംഘ്യാ വര്‍ദ്ധന
  • 1882: ഒന്നാം ജൂത കുടിയേറ്റം(ഒന്നാം അലിയ)
  • 1890: തിയോഡര്‍ ഹെര്സി സയണിസത്തിന്നു ആശയാടിത്തറ നല്‍കി.
  • 1897: ഒന്നാം സയണിസ്റ്റ് കോൺഗ്രസ്സ് സ്വിറ്റ്സർലാന്റിലെ ബാസലില്‍ നടന്നു.ആ സമ്മേളനത്തില്‍ World Zionist Organization (WZO) രൂപീകരിച്ചു
  • 1917: ഒന്നാം ലോക യുദ്ധാവസാനം തുര്‍ക്കിയുടെ നിയന്ത്രണം അവസാനിച്ചു.
  • 1917- 1948: പലസ്തീന്‍ ബ്രിട്ടീഷ് മാന്‍ഡേറ്റിന്റെ കീഴില്‍
  • 1921: സോവിയറ്റ് യൂണിയനില്‍ നിന്ന് പോളണ്ടിലേക്ക് ഒഴുക്ക്
  • 1929-39: അഞ്ചാം അലിയാ(രണ്ടര ലക്ഷം ജൂതര്‍ കുടിയേറി)
  • 1938-45: ജര്‍മനിയില്‍ ജൂത പീഡനം, ലക്ഷങ്ങള്‍ കൊല്ലപ്പെട്ടു
  • 1948: പലസ്തീനെ യു എന്‍ പ്രമേയം മൂന്നായി തിരച്ചു
  • 1948: ഇസ്രയേല്‍ രാജ്യം സ്ഥാപിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും ചിന്നി ചിതറിയ യഹൂദരെ പലസ്തീനില്‍ കുടിയിരുത്തിത്തുടങ്ങി.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ജൂതരെ കുടിയിരുത്തിയത് അറബ് മുസ്ലിംകളുടെ ഭൂമികയിലാണ്‌. ചരിത്രം മറന്ന ജൂതന്മാര്‍ ഇന്ന് അവരെ തന്നെ വേട്ടയാടുന്ന ദയനീയ കാഴ്ചയാണ് ഫലസ്തീനില്‍ നിന്ന് കാണുന്നത്.

സയണിസ്റ്റുകൾ നന്ദികേട് കാണിക്കുന്നു:

നീണ്ട 19 നൂറ്റാണ്ടുകാലം തങ്ങളെ വേട്ടയാടിയ യൂറോപ്പിയൻ ശക്തികളുടെ ആശിർവാദത്തോടെ തങ്ങളെ സംരക്ഷിച്ച ഒരു സമുദായത്തിൽ പെട്ട ദുർബലരായ ഒരു ജനതയോട് നന്ദികേട് കാണിക്കുന്ന ദയനീയ കാഴ്ചയാണ് ഫലസ്തീനിൽ നിന്ന് കാണുന്നത്. ജീവിക്കാൻ അഭയം നൽകിയവർക്ക് ഇസ്രായേൽ പകരം നല്കിയത് വഞ്ചനയുടെ ചരിത്രവും ക്രൂരതയുടെ വർത്തമാനങ്ങളുമാണ്.
ഫലസ്തീനികളുടെ ജന്മ ദേശത്ത് കടന്നു കയറി ഐക്യ രാഷ്ട്ര സഭയെ പോലും അവഗണിച്ചു നിയമവിരുദ്ധമായി കെട്ടിടങ്ങൾ നിർമ്മിക്കുകയും അവരെ ഏതാനും കിലോമീറ്റർ ചുറ്റളവിലേക്ക് ഒതുക്കി അതിനുള്ളിൽ 100 ചെക്ക് പോസ്റ്റുകൾ ഉണ്ടാക്കി മുകളിൽ നിന്ന് ബോംബുകൾ വർഷിക്കുന്ന ഭീകര കാഴ്ച പലവട്ടം നാം കണ്ടു . കഴിഞ്ഞ നൂറ്റാണ്ടുകളിലെ ഇരകൾ എങ്ങനെയാണ് ഈ നൂറ്റാണ്ടിൽ ക്രൂരന്മാരായ വേട്ടക്കാരായത് ? അതും നൂറ്റാണ്ടുകളായി തങ്ങളെ സംരക്ഷിച്ചു പോന്ന മുസ്ലിം സമുദായത്തോട് ?
ഈ കുറിപ്പ് എഴുതുമ്പോഴും ഗാസയുടെ മുകളിൽ ബോംബു വീഴുകയാണ്. ഗാസയുടെ അന്തരീക്ഷത്തിനു കരിഞ്ഞ മാംസത്തിന്റെ ഗന്ധമാണ്. പണ്ട് കുരിശു യോദ്ധാക്കൾ പതിനായിരം ജൂതരെ ചുട്ടു കൊന്നപ്പോൾ അന്തരീക്ഷത്തിൽ പടർന്നതും ഇതേ ഗന്ധമായിരിക്കണം. പക്ഷെ ഒരു വ്യത്യാസം മാത്രം. അന്ന് തങ്ങളെ സംരക്ഷിക്കാൻ സംരക്ഷണ വലയം തീർത്തവരുടെ പിൻ തലമുറയെയാണ് ഇന്ന് അത്യുഗ്ര ശേഷിയുള്ള ആയുധങ്ങൾ കൊണ്ട് ഇസ്രായേൽ വേട്ടയാടി കൊണ്ടിരിക്കുന്നത് .